- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
- സൗജന്യ സ്വയംതൊഴിൽ പരിശീലനം
Author: admin
മഹാത്മാഗാന്ധി നല്ലൊരു സംഗീതാസ്വാദകന്‍ കൂടിയായിരുന്നു. നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളും മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു . ഹെന്റി ലൈറ്റിന്റെ ‘എബൈഡ് വിത്ത് മി’, ഐസക് വാട്ട്സിന്റെ ‘വെന്‍ ഐ സര്‍വേ ദി വണ്ടറസ് ക്രോസ്സ് , ജോണ്‍ ബനിയന്റെ ഹീ ഹൂ വുഡ് ട്രൂ വാലൊര്‍ കൊ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ കീര്‍ത്തനങ്ങളോടുള്ള നിരന്തരമായ താല്‍പ്പര്യം ഗാന്ധി വെളിപ്പെടുത്തിയതായി എമില്‍സെന്‍ എഴുതുന്നു.
സ്പില്‍മാന്‍ തന്റെ നീണ്ട് സുന്ദരമായ കൈ വിരലുകള്‍ കൊണ്ട് പിയാനോ വായിക്കുന്ന മനോഹരമായ ഒരു ദൃശ്യത്തോടെയാണ് സിനിമയുടെ ആരംഭം. നാസി ക്രൂരതകള്‍ക്കുള്ള മറുപടിയായും ആ സംഗീതം വര്‍ത്തിക്കുന്നു. അയാളുടെ സംഗീതത്തോടുള്ള പ്രണയവും, അതിജീവനത്തിനുള്ള ത്വരയും സിനിമയെ ശ്രദ്ധേയമാക്കുന്നു.
യാത്രികന്‍ കവിയും ആ കവി സഞ്ചാരത്തിന്റെ കാഴ്ചകള്‍ കുറിപ്പുകളും കവിതയുമായി എഴുതിയാല്‍ പുതിയ കാലത്തെ ഭാഷയില്‍ അതൊരു വേറെ ലെവലാവും. കവി കെ. സച്ചിദാനന്ദന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘പല ലോകം പല കാലം’ പുസ്തകമാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.
മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.
ഷിരൂര്‍: അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ. മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബംത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് ഇന്നും തിരച്ചില്‍ തുടരുക. ഗംഗാവലിപ്പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കരയ്‌ക്കെത്തിക്കുന്നതിനിടെ വടം പൊട്ടിയതിനാല്‍ ഇന്ന് ലോറി കരയിലേക്ക് മാറ്റുക. ഇന്ന് രാവിലെ എട്ട് മണിയോടെ ലോറി കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടരും. ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്.
വെള്ളറട: നെയ്യാറ്റിൻകര ലത്തീൻ രൂപതാ രജത ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കുന്ന സിൽവർ ജൂബിലി ലോ കോളേജിന്റെ ആശീർവ്വാദവും ഉദ്ഘാടനവും ഒക്ടോബർ 2 ന് നടക്കും. ആര്യനാട് കർമ്മലമാതാ ദൈവാലയാങ്കണത്തിൽ വൈകുന്നേരം 3 മണിക്ക് ലോ കോളേജിന്റെ ആശീർവ്വാദ കർമ്മം നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ നിർവ്വഹിക്കും. 3.30 ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ലോ കോളേജിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. ലോ കോളേജ് ചെയർമാൻ മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ ആമുഖ സന്ദേശം നൽകും. ചടങ്ങിൽ ആത്മീയ-രാഷ്ട്രീയ-വിദ്യാഭ്യാസ – സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ഈ അധ്യയന വർഷത്തെ കോഴ്സുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി :കുസാറ്റിൽ നിന്നും കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ Dr മറിയ അഗസ്റ്റിൻ . കൂവപ്പാടം കരിപ്പേൽ പരേതനായ ബേബി അഗസ്റ്റിന്റെയും ആൻസിയുടെയും മകൾ. ഭർത്താവ് മാർട്ടിൻ പെരുമന, പാലാരിവട്ടം (കാർ റീജൻസി, ഗ്ലോബൽ ഇങ്ക്.) വരാപ്പുഴ അതിരൂപതയിലെ പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് റോമൻ കത്തോലിക് ചർച്ച് ഇടവകാംഗമാണ് .
അമാൻ : ഇൻ്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ – ഏഷ്യാ പസഫിക് ജോർദ്ദാനിലെ അമ്മാനിൽ സംഘടിപ്പിച്ച സമ്മേളനപ്രതിനിധിയായി എച് എം എസ് ദേശിയ നിർവാഹകസമിതി അംഗവും കെ എൽ എം സംസ്ഥാന അസി.ഡയറക്ടറുമായ ജോസഫ് ജൂഡ് സംബന്ധിച്ചു. ഇന്ത്യയിലെ അംഗഘടകമായ ഹിന്ദ് മസ്ദൂർ സഭയെ പ്രതിനിധികരിച്ചാണ് പങ്കാളിത്തം. പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ രാജ്യാതിർത്തികൾക്കതീതമായ ട്രേഡ് യൂണിയനുകളുടെ സഹകരണം ശക്തിപ്പെടുത്തുന്ന സാധ്യതകളും മാർഗ്ഗങ്ങളും കണ്ടെത്തുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. കേരളീയരുടെ പ്രധാന പ്രവാസ ലക്ഷ്യങ്ങളായ കുവൈറ്റ്, ബഹറിൻ , ഒമാൻ, ജോർദാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളുമായി പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന കർമ്മപരിപാടികൾ ചർച്ച ചെയ്യാനും സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.
കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ 2024 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടത്തുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
