Author: admin

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 91-ാം ദിനത്തിലേക്ക് . 90 ാം ദിനം ഷൈല ജോയ് അതുൽ ജോഷ്വാ, ബേബി ജോയ്, ബെറ്റി അംബ്രോസ്l,മേരി ആന്റണി, സെബാസ്റ്റ്യൻ ആന്റണി, മെറ്റിൽഡ സ്റ്റീഫൻ, നീന വർഗീസ് തുടങ്ങി 16 പേർ നിരാഹാരമിരുന്നു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽഒഎഫ് എം സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു..

Read More

തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിൽ Msc ഫോറസ്ട്രിയിൽ യൂണിവേഴ്‌സിറ്റി ടോപ്പർ ആയ അക്വീല കാർമൽ , പഞ്ചാബ് CT സർവ്വകലാശാലയിൽ നിന്നും Bsc കാറ്ററിങ് ടെക്‌നോളജിയിൽ യൂണിവേഴ്‌സിറ്റി ടോപ്പർ ആയ അക്വിൻ ടി ജോർജ്ജ് കോട്ടപ്പുറം കീഴൂപ്പാടം ഇടവക പടമാട്ടുമ്മൽ മുൻ KRLCC സെക്രട്ടറി, KL CA രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന പി ജെ തോമസ് ,ഗ്ലാഡിസ് തോമസ് എന്നിവരുടെ മക്കളാണ്.

Read More

കൊച്ചി: പശ്ചിമ കൊച്ചിയിൽ ശക്തമായ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് BOT പാലത്തിന്റെ പടിഞ്ഞാറെ കവലയിൽ വച്ച് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് എത്രയും പെട്ടന്ന് സർക്കാർ കായലിലെ എക്കൽ നീക്കം ചെയ്യാനും, കരിങ്കൽ ചിറകൾ കെട്ടുവാനും, സ്ലൂയിസുകൾ സ്ഥാപിക്കുവാനും, യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണം. കായലിലെ എക്കൽ നീക്കം ചെയ്തില്ല എങ്കിൽ ഉൾനാടൻ മൽസ്യ ബന്ധനത്തിനെയും, കമ്പ വല തൊഴിലാളികളെയും ഇത് കാര്യമായി ബാധിക്കും. വർഷങ്ങൾ ആയുള്ള വിഷയത്തിൽ എസ്റ്റിമേറ്റ് മാത്രം എടുക്കാതെ നടപടികളുമായി വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോവണംഎന്ന് ധർണയിൽ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണയിൽ, KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഡോ.ജോണി പുതുക്കാട്ട് ഉൽഘടനം നിർവഹിച്ചു. KLCA കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ…

Read More

ന്യൂ ഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നത അധികാര സമിതി കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിനുശേഷം ഹര്‍ജി പരിഗണിക്കണമെന്നും പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും ആവിശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലവാളിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനാല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇന്ന് ഇടപെടല്‍ ഉണ്ടായേക്കും. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Read More

ബെയ്‌റൂട്ട്: ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന്‍ വിജയിച്ചു. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ്. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന്‍ വിജയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അന്ത്യമായത്. ലെബനന്റെ പ്രസിഡന്റാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് ജോസഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന് അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2022 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേല്‍ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല. സായുധ സംഘമായ ഹിസ്ബുല്ലയും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ പ്രസിഡന്റ് എത്തുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജോസഫ് ഔന്‍ സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞു. ലെബനന്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി ജോസഫ് ഔന്‍ പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

തൃശൂര്‍: മലയാളമുള്ളിടത്തോളം നിലനിൽക്കുന്ന സംഗീതവിസ്മയം ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ എറണാകുളം പറവൂരിലുള്ള ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്‌കാരം.വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് പി ജയചന്ദ്രന്‍. 5 തവണ മികച്ച ഗായകനുള്ള…

Read More

കൊച്ചി: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധന പൂർത്തിയായ ശേഷമാണ് നടപടി.പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.

Read More

തൃശൂർ: ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. പരേതരായ സുധാകരന്‍, സരസിജ, കൃഷ്ണകുമാര്‍, ജയന്തി എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്. ദിനനാഥ് ഏതാനും സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ എക്കാലവും മലയാളികള്‍ ഇഷ്ടപ്പെടുന്ന മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ജയചന്ദ്രന്‍ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് സംസ്ഥാന…

Read More

കേരള വനം നിയമം (1961) പരിഷ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ നവംബറില്‍ ഇറക്കിയ നിയമഭേദഗതി ബില്ല് (2024) കരട് വിജ്ഞാപനത്തിലെ ചില ‘എക്സ്ട്രാ ജുഡീഷ്യല്‍’ വ്യവസ്ഥകള്‍ പ്രകാരം വനം വകുപ്പുകാരാണ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നതെങ്കില്‍ തനിക്ക് അനുഭവിക്കേണ്ടിവരുമായിരുന്ന പങ്കപ്പാടുകളെക്കുറിച്ചാണ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അന്‍വര്‍ സംസാരിക്കുന്നത്.

Read More

മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്‌കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.

Read More