Author: admin

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരയിൽ വെള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരണപ്പെടുകയായിരുന്നു. ജോൺസൺ, അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

അങ്കോള: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. പ്രദേശത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചിലിന്റെ ഭാഗമാണ്.

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബം വെന്തുമരിച്ചു. ​ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്. v/malayali-family-of-four-died-due-to-fire-incident-in-kuwait

Read More

നെയ്യാറ്റിന്‍കര :അബോര്‍ഷനിലൂടെ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ മാത്രമല്ല ദയാവധത്തിലൂടെ കൊലചെയ്യപ്പെടുന്നതും ക്രൂരതയെന്ന് കൊല്ലം രൂപതാ മെത്രാനും കെസിബിസി പ്രൊ ലെഫ് പ്രസിഡന്‍റുമായ ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി. ഇന്ന് അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന കോടാനുകോടി കുഞ്ഞങ്ങള്‍ക്ക് വേണ്ടി വിലപിക്കാന്‍ ആരുമില്ലെന്നും ബിഷപ്പ് പറഞ്ഞു. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 2 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ചു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, ജയിംസ് ആഴ്ചങ്ങാടന്‍, ഫാ.ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സണ്‍ ചൂരേപറമ്പില്‍, ഫാ.ജോസഫ് രാജേഷ്, സാബു ജോസ്, ജോര്‍ജ്ജ് എഫ് സേവ്യര്‍, ആന്‍റണി പത്രോസ് ,പോള്‍ പി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന സന്ദേശ യാത്രയെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ വിന്‍സെന്‍റ് സാമുവലിന്‍റെ നേതൃത്വത്തില്‍ സ്വികരിച്ചു. സന്ദേശയാത്രയുടെ…

Read More

വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ കൂനിച്ചി കർമ്മലമാതാമല 7-മത് തീർത്ഥാടനത്തിന്റെ മൂന്നാം നാൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. രാവിലെ 9 മണിക്ക് ഫാ. ഹെൻസിലിൻ ഒ .സി.ഡി ദിവ്യബലിയ്ക്ക് നേതൃത്വം നൽകി. 2. മണിക്ക് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരുടെ കൂട്ടായ്മയും പ്രാർത്ഥനയും നടന്നു. നിരവധി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.തുടർന്ന് ജപമാല, ലിറ്റിനി, നൊവേന എന്നിവയും നടന്നു. 3.30 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാൻസീസും 6 മണിയ്ക്ക് നടന്ന ദിവ്യബലിയ്ക്ക് ഫാ.അലക്സ് സൈമണും മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഹെൻസിലിൻ വചനപ്രഘോഷണം നടത്തി. മൈലം ഇടവക ശൂശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. ഇന്ന് രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ആഘോഷമായ ദിവ്യബലി. 9.30 മണി മുതൽ അഖണ്ഡ ജപമാല, നൊവേന, ലിറ്റിനി. 4 മണിക്ക് പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്ന…

Read More

കൊച്ചി: കായിക താരങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന പരിക്കുകൾ തടയുന്നതിന് വേണ്ടിയുള്ള സ്പോർട്സ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം ലൂർദ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ വിദഗ്ധനും സ്പോർട്സ് ഇഞ്ചുറി സ്പെഷലിസ്റ്റുമായ സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗീസ് ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ടർഫുകളും ക്ലബുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സ്, സൗജന്യ ഫസ്റ്റ് എയ്ഡ്കിറ്റ്, കൃത്യമായ വ്യായാമത്തെ കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകൾ എന്നിവ നൽകി. 24 മണിക്കൂറും ലഭിക്കുന്ന ഓൺ കോൾ ഡോക്ടറുടെ സേവനം, സൗജന്യ ആംബുലൻസ് സർവീസ്, ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്. കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. മത്സ്യബന്ധനത്തിന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തും തുടരുകയാണ്.

Read More

മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ തുടർച്ചയായ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചന് കുട ചൂടി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു. ചൂടുള്ള വേനൽ മാസങ്ങളിൽ നിന്ന് മഴ…

Read More

തിരുവനന്തപുരം: കെ റെയിലിന് (കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കെ റെയിലിന് ഇത് പുതിയ പൊന്‍തൂവലായി എന്നും മാധ്യമകുറിപ്പിൽ വ്യക്തമാക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന്‍ എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കി മി റെയില്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.

Read More