- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
- അന്താരാഷ്ട്ര വനിതാദിനം; മേയറോടൊപ്പം ആഘോഷിച്ച് പാലാരിവട്ടം KLCWA
Author: admin
പ്രഫ. ഷാജി ജോസഫ് സിനിമ കേവല വിനോദത്തിനു മാത്രമല്ല, അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ കഴിയാത്ത ലോകത്തെ അറിയാനുള്ള കലാരൂപം കൂടിയാണ് എന്ന് ഓര്‍മിപ്പിക്കുന്ന ഇടങ്ങളാണ് ചലച്ചിത്രോത്സവങ്ങള്‍. ലോക സിനിമകളുടെ വൈവിധ്യം കൊണ്ടും അവയുടെ നിലവാരം കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നാണ് ഐഎഫ്എഫ്‌കെ. ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്ന്, തലസ്ഥാന നഗരിക്ക് സിനിമയുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച മേള. ചലച്ചിത്ര മേളകളായ ഐഎഫ്എഫ്‌ഐ ഗോവ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ), മമ്മി (മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍), കെഐഎഫ്എഫ് (കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) എന്നിവയെക്കാള്‍ ഏറെ മുന്നിലാണ് ഐഎഫ്എഫ്‌കെ( ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള). 14,000 ല്‍പ്പരം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്ത ഒരാഴ്ച നീണ്ടുനിന്ന (ഡിസംബര്‍ 13 മുതല്‍ 20 വരെ) ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലോക സിനിമകളിലേക്കുള്ള വാതായനങ്ങള്‍ തുറന്ന വാരം. ‘മത്സര വിഭാഗത്തില്‍’ 14…
പാട്ടിനു ജന്മം നല്‍കിയ ജെസ്റ്ററിനു ലോകം നല്‍കിയ സമ്മാനമായിരിക്കാം ഈ ഗാനത്തിന് പിന്നീടു ലഭിച്ച ആഗോളതല അംഗീകാരം. ജെസ്റ്ററിന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. ജെസ്റ്ററിന്റെ പിതാമഹന്റെ കാലം വരെ ഒരു അടിമകുടുംബമായിരുന്നു അവരുടേത്. ഈ ഒരു പാട്ടിലൂടെ എല്ലാ ക്രിസ്മസിനും ജെസ്റ്ററിനെയും ലോകം ഓര്‍ക്കുമല്ലോ.
കൊച്ചി: പനങ്ങാട് സെൻ്റ് ആൻ്റണീസ് ഇടവകയിലെ എട്ടിനും 80 നും മധ്യ പ്രായമുള്ള കലാപ്രതിഭകൾ അണിനിരന്ന ക്രിസ്മസ് ഗാനസന്ധ്യ 2024 പള്ളിമുറ്റത്തെ വിശാലമായ കായൽക്കരകരയിൽ അരങ്ങേറി. കഴിഞ്ഞ മൂന്നു മാസക്കാലമായി നടക്കുന്ന പരിശീലനത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ജെറി അമൽദേവിനൊപ്പം സെബി നായരമ്പലം, ഗായകൻ ഗാഗുൽ ജോസഫ്, ലിനോ പീറ്റർ എന്നിവർ നേതൃത്വം നൽകി. വികാരി ഫാദർ വില്യം നെല്ലിക്കൽ, ജനറൽ കൺവീനർ പ്രൊഫസർ ഡോ. സൈമൺ കൂമ്പയിൽ, ഷെവലിയർ ഡോ. പ്രീമൂസ് പെരിഞ്ചേരി ബ്രഹ്മശ്രീ അനിൽകുമാർ തന്ത്രി, കെ. പി. കർമ്മലി, സിസ്റ്റർ സിനി ആൻ വർഗീസ്, വിൻസ് പെരിഞ്ചേരി, ജോസ് കൊച്ചു പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി വിശാലമായ സ്റ്റേജിൽ ജെറി അമൽദേവിന്റെ സംഗീത സംവിധാനത്തിൽ ഗാനസന്ധ്യ അരങ്ങേറി.വിശ്വപ്രസിദ്ധമായ ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം ഭാഷയിലെ തിരഞ്ഞെടുക്കപ്പെട്ട കരോൾ ഗീതങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.ജെറി അമൽദേവ് ,ഡോ. പ്രീമൂസ് പെരിഞ്ചേരി, ഗാഗുൽ ജോസഫ്, ടെന്നി ജോസഫ്, അമൽ…
കൊച്ചി : ലോകമാകെ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ മഹാപ്രതിഭ ആയിരുന്നു എം. ടി. വാസുദേവൻ നായർ എന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ബിഷപ്പ് ഡോ. വർഗ്ഗിസ് ചക്കാലക്കൽ. അദ്ദേഹത്തിൻ്റെ ദേഹവിയോഗം കേരളത്തിൻ്റെ സാംസ്കാരിക – സാഹിത്യമണ്ഡലങ്ങളിൽ അഗാധമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മലയാളിയുടെയും സാഹിത്യ അഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി. മഹനീയമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം ദുഃഖം രേഖപ്പെടുത്തുന്നു.
പദ്മശ്രീ മമ്മൂട്ടിയുടെ ഹൃദയഹാരിയായ ഫേസ്‌ബുക്ക് കുറിപ്പ് ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്‍റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്‍റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്‍റെ ഇരു കൈകളും മലർത്തിവെക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് കുറിപ്പ് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്‌ടമാണ്…
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിക്കാണ് അന്ത്യം. ഹൃദയത്തിൻ്റെയും വൃക്കയുടെയും പ്രവർത്തനം മന്ദഗതിയിലായതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിൽ പൊതുദർശനം നടക്കും. വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും. സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് ഈ മാസം 16ന് പുലർച്ചെയാണ് 91കാരനായ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 20ന് ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായി.
വത്തിക്കാൻ :ലോകം തിരുപ്പിറവിയുടെ ആനന്ദത്തിൽ ആറാടവേ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
