- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
- ഇറാനിൽ നിന്ന് ഒഴിപ്പിച്ച ടെഹ്റാൻ കർദിനാൾ വത്തിക്കാനിൽ സുരക്ഷിതൻ
- മെക്സിക്കോയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
Author: admin
കോഴിക്കോട് : മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് രൂപത KLCA കരിദിനം ആചരിച്ചു. സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന പ്രതിഷേധ റാലി സെന്റ് ജോസഫ്സ് വികാരി ഫാ. റെനി റോഡ്രിഗസ് ഉൽഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, രൂപത സെക്രട്ടറി ജോർജ് കെ വൈ സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗം പ്രകാശ് പീറ്റർ, ഫ്ലോറാ മെൻഡോൻസ, ജോളി ജെറോം, സേവിയർ പി ജെ, തോമസ് ചെമ്മനം, സണ്ണി എ. ജെ., ടൈറ്റസ്, ആംബ്രോസ്, ജോസ് പ്രകാശ്, നൈജിൽ, ജെസ്സെ ഹെലൻ, ലത മെൻഡോൻസ, എന്നിവർ നേതൃത്വം നൽകി
കൊച്ചി: മുനമ്പം ഭൂമി തർക്കം പഠിക്കാൻ വേണ്ടി നിയോഗിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തിവച്ചു. കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം തുടർനടപടികൾ ആരംഭിക്കുക എന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്റെ പ്രവർത്തനം നിയമ പ്രകാരം ആണ്. എൻക്വയറി ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേന്ദ്ര സർക്കാരിന് അധികാരമുളള വിഷയത്തിൽ എങ്ങനെയാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇത് ഒരു ജുഡീഷ്യൽ കമ്മീഷനോ, അർധ ജുഡീഷ്യൽ കമ്മീഷനോ അല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുനമ്പം ഭൂമി സംരക്ഷിക്കാൻ വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നത് പഠിക്കാൻ നിയോഗിച്ച കമ്മീഷനാണിതെന്നായിരുന്നു സർക്കാർ നിലപാട്.
തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025’മായി വിജിലൻസ് മുന്നോട്ട്.കേരളത്തിൽ കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി പിടിയിലായത് ഒൻപത് പേർ. ഓപ്പറേഷൻ ഊർജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ഒരു ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വിജിലൻസ് യൂണിറ്റുകളെ അറിയിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി വിപുലമായി നടത്തികൊണ്ടിരുക്കുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025ൽ ജനുവരി മാസം മാത്രം എട്ട് ട്രാപ്പ് കേസുകളിലായി ഒൻപത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി. വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും, വിജയകരമായ ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണ് ജനുവരി മാസത്തിലേത്.
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് പാര്‍ട്ടി വിട്ട എട്ട് സിറ്റിംഗ് എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എം എല്‍ എമാരുടെ കൂടുമാറ്റം ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു എം എല്‍ എമാര്‍ രാജിവെച്ചത്.വന്ദന ഗൗര്‍ (പാലം), രോഹിത് മെഹ്റൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂര്‍), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), രാജേഷ് ഋഷി (ഉത്തം നഗര്‍), ബി എസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റോലി), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍) എന്നീ എം എല്‍ എമാരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബി ജെ പി ഡല്‍ഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എം എല്‍ എമാര്‍ അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത്…
തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തടക്കം കേരളം…
വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ മൗണ്ട് കാർമ്മൽ ഇക്കോ പിൽഗ്രീം കേന്ദ്രo വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടുള്ളവർക്കായി നൽകുന്ന 2024ലെ പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ്, നേത്ര രോഗ ചികിത്സാ വിദഗ്ധൻ ഡോ.കെ. പയസ് എന്നിവർക്കാണ് അവാർഡ് ലഭിക്കുന്നത്. 2023 ലാണ് ആദ്യമായി പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മുൻ ആർച്ച്ബിഷപ് ഡോ.സൂസപാക്യം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. 68-മത് തെക്കൻ കരിശുമല മഹാ തീർത്ഥാടനത്തിന്റെ പൊതുസമ്മേളനത്തിൽ വെച്ച് അവാർഡ് നൽകുമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറലും തീർത്ഥാടന കേന്ദ്രo ഡയറക്ടറുമായ മോൺ. ഡോ. വിൻസെന്റ് കെ പീറ്റർ അറിയിച്ചു. 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയും ഏപ്രിൽ…
കോട്ടയം: വിജയപുരം രൂപത കെ സി എസ് എൽ വാർഷികം ‘കോൺഫറൻസ’2025 വിജയപുരം രൂപത പാസ്ട്രൽ സെൻറർ വിമലഗിരി കത്തീഡ്രലിൽ വെച്ച് ആഘോഷിച്ചു. വിജയപുരം രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്ന് 850 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയപുരം രൂപത ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു .കെ സി എസ് എൽ രൂപത ഡയറക്ടർ റവ ഡോ. ആൻറണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷതസ്ഥാനം വഹിക്കുകയും പതാക ഉയർത്തൽ കർമ്മം നിർവഹിക്കുകയും ചെയ്തു. കുട്ടികൾ വിവിധ ബൈബിൾ പരിപാടികൾ അവതരിപ്പിച്ചു. കെ സി എസ് എൽ രൂപത പ്രസിഡൻറ് സി.സിന്ധു CTC,വൈസ് പ്രസിഡന്റ് സിസ്റ്റർ സരള മേരി, ഓർഗനൈസർ സിസ്റ്റർ ഷേളിൻ CSST വിദ്യാർത്ഥികളായ ടോമി തോമസ് അഭിലാഷ്,ജോസ് വിൻ സിജോ, ജെനീറ്റ, നിമിഷ തെരേസ, മരിയ ജിമ്മി എന്നിവർ നേതൃത്വം നൽകി
ന്യൂ ഡൽഹി :മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റ് പ്രഖ്യാപങ്ങള്‍ വരാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം.വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്.
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗമുൾപ്പടെ വിവിധ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ചെലവഴിക്കാൻ നിശ്ചയിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാമെന്ന് കെആർഎൽസിസി . വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്ക്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് അന്യായമാണ് . ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ലഭ്യമായിരുന്ന സ്ക്കോളർഷിപ്പുകളിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പകുതിയായി വെട്ടി ചുരുക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികളിലും വലിയ വെട്ടിക്കുറവാണ് നടത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഉൾപ്പടെയുള്ള പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബിരുദാനന്തര പഠനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ശ്രമിക്കുന്ന നിസ്വരായ ന്യൂനപക്ഷ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
