- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട് ജില്ലയില്‍ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത് . പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡൻ്റ്. കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നൽകും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി. തേവലക്കര ബോയ്‌സ് സ്‌കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെയാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്.
ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിംങ് മാളിലുണ്ടായ വന്‍ തീപിടുത്തത്തിൽ 60 മരിച്ചു . കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഇതുവരെ 60 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും (ഐഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ നിലകളിലും തീ പടര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ-കുട്ട് നഗരം വാസിത് പ്രവിശ്യയിലാണ്. ഇറാഖി വാർത്താ ഏജൻസിക്ക് (ഐഎൻഎ) നൽകിയ പ്രസ്താവനയിൽ വാസിത് പ്രവിശ്യ ഗവർണർ മുഹമ്മദ് അൽ-മിയാഹി…
കൊല്ലം: സ്കൂളിൽ കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ പ്രതിഷേധമുയർന്നു .
പുസ്തകം / ഷാജി ജോര്‍ജ് ചിന്തകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ശരീരഭാഷകൊണ്ടും വേറിട്ടു നല്‍ക്കുന്ന ‘കുറേക്കൂടി’ മനുഷ്യരായ ആളുകളുമായി ആലുവ യു.സി. കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം എന്ന വിശേഷണത്തോടെയാണ് ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ സാപിയന്‍സ് ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിസ്മയിപ്പിക്കുന്നതിലേറെ നമ്മെ തെല്ലെങ്കിലും ഊര്‍ജ്ജസ്വലപ്പെടുത്താന്‍ പോന്ന ഭാഷണങ്ങള്‍ എന്ന ഉപവിശേഷണവും പുസ്തകത്തിനുണ്ട്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുക, അതില്‍ ജീവിക്കുക എന്നത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യവസ്ഥകളോടുള്ള നിരന്തരകലഹം ആവശ്യപ്പെടുന്ന അത് ഒട്ടും എളുപ്പവുമല്ലതാനും. കേരളത്തിന് സുപരിചിതവും എന്നാല്‍ അത്രകണ്ട് പരിചിതമല്ലാത്തവരുമായ പതിനഞ്ച് പേരുടെ അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. ആലുവ യു.സി. കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഈ കൂടിക്കാഴ്ചകള്‍ ആ കലാലയം നടത്തിപ്പോരുന്ന, കേരളീയ സമൂഹം അറിഞ്ഞിരിക്കേണ്ട പരിചയപ്പെടുത്തലുകളുടെ ഒരു തുടര്‍ച്ചയാണ്. മറ്റൊരു ലോകവും സാധ്യമാണെന്ന തിരിച്ചറിവ് നല്‍കാന്‍ ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ എന്ന പുസ്തകത്തിന് കഴിയുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തക ദയാബായി, പ്രഭാഷകനും ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്, മാജി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന…
സിനിമ / പ്രഫ. ഷാജി ജോസഫ് ഇറാനിയന്‍ സിനിമയെ ലോക ഭൂപടത്തില്‍ ചേര്‍ത്തുവക്കാന്‍ സഹായിച്ച ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ടദി കളര്‍ ഓഫ് പാരഡൈസ്’, ‘ബരാന്‍’എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മജീദ് മജീദി സംവിധാനം നിര്‍വ്വഹിച്ച സിനിമയാണ് ‘ദി സോങ് ഓഫ് സ്പാരോസ്’. ഇറാന്റെ ഗ്രാമീണ-നഗര ജീവിത വൈരുദ്ധ്യങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു ലളിതമായ മനുഷ്യന്റെ കഥയിലൂടെയും, അവന്റെ പോരാട്ടങ്ങളിലൂടെയും, മാറുന്ന സാഹചര്യങ്ങള്‍ക്കിടയിലും അവന്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങളിലൂടെയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതയെ സൂക്ഷ്മമായി പകര്‍ത്തുന്നു കവിതപോലെ ചിത്രീകരിച്ച ഈ സിനിമ. ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമില്‍ ജോലി ചെയ്യുന്ന എളിമയുള്ള, കഠിനാധ്വാനിയായ മനുഷ്യനാണ് കരീം (റെസ നാജി). കുന്നുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമത്തില്‍ ഭാര്യ നര്‍ഗസിനും (മറിയം അക്ബരി) മൂന്ന് കുട്ടികള്‍ക്കുമൊപ്പം തന്റെ ചെറിയ വീട്ടില്‍ ലളിതവും സംതൃപ്തവുമായ ജീവിതം നയിക്കുന്നു. ജീവിതംദുഷ്‌കരമാണെങ്കിലും സമാധാനപരമാണ്, ഒരു ദിവസം കരീമിന്റെ നിരീക്ഷണത്തിലുള്ള ഒരു ഒട്ടകപ്പക്ഷി, ഫാമില്‍ നിന്ന് രക്ഷപ്പെടുന്നതുവരെ. മജീദ് മജീദി…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ അന്ന മരിയ തനൂരി എന്ന പേര് ഒരുപക്ഷേ നമുക്ക് അപരിചിതമായിരിക്കാം. എന്നാല്‍ മൊസാര്‍ട്ട് എന്ന വിഖ്യാത സംഗീതജ്ഞന്റെ സൃഷ്ടികള്‍ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിച്ച് ലോകത്തിനു കൈമാറിയത് അദ്ദേഹത്തിന്റെ സഹോദരി അന്നാ മരിയയാണ്. മോസര്‍ട്ടിന്റെ ഭാര്യയുടെ പേര് കണ്‍സ്റ്റാന്‍സെ എന്നായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ ലോകത്തോടു വിട പറഞ്ഞ മൊസാര്‍ട്ടിന്റെ പുസ്തകങ്ങളും ഡയറികളും സൂക്ഷിച്ചു കൈമാറിയത് അന്ന മരിയയും കണ്‍സ്റ്റാന്‍സെയും ചേര്‍ന്നാണ്. അന്ന മരിയ അറിയപ്പെടുന്ന സംഗീയതജ്ഞയുമായിരുന്നു. ഇവരുടെ ശേഖരത്തില്‍ നിന്നും ലഭിച്ചതില്‍ ഏറ്റവും അമൂല്യമായി കരുതുന്ന മോസര്‍ട്ടിന്റെ സൃഷ്ടി ‘സി’ മൈനര്‍ സ്‌കെയിലില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ദിവ്യബലി ഗാനങ്ങളാണ്.പുണ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതസമാഹാരമായിരുന്നു ഈ ഗാനങ്ങള്‍. പാപ്പയുടെ ശേഖരത്തില്‍ ഈ ഗാനങ്ങളുടെ എല്‍.പി. റെക്കോര്‍ഡും ഉണ്ടായിരുന്നു. എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടമുള്ള ആല്‍ബമേതെന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാപ്പ നല്‍കിയ ഉത്തരം ‘മൊസാര്‍ട്ടിന്റെ ദിവ്യബലിഗാനങ്ങള്‍’ എന്നായിരുന്നു. 1782-ല്‍ മൊസാര്‍ട്ടിനു 24 വയസ്സുള്ളപ്പോഴാണ് ഗായകസംഘത്തിന് ആലാപനത്തിന്റെ വൈവിധ്യമായ ‘പാര്‍ട്‌സുകള്‍’ ചേര്‍ത്തുകൊണ്ട്…
പക്ഷം /ബിജോ സില്‍വേരി കീഴടിയുടെ അടരുകളില്‍നിന്നു വെളിപ്പെട്ടുവരുന്ന സത്യങ്ങളെ ഭയക്കുന്നവര്‍ക്കു മുന്നില്‍ എന്തായാലും തമിഴ്നാട് സര്‍ക്കാര്‍ മുട്ടുമടക്കിയില്ല. അവര്‍ കോടതിയില്‍ പോയി ഗവേഷണം തുടരുന്നതിന് അനുമതി നേടുകയും കണ്ടെത്തലുകള്‍ ഒരു മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെമ്പാടു നിന്നും അനേകം ഗവേഷകരും സഞ്ചാരികളും ഇപ്പോള്‍ വൈഗാനദീതീരത്തെ ഈ സംസ്‌കാരത്തെ കാണാന്‍ കീഴടിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കീഴടി ഒരു മേലടിയായി മാറിക്കൊണ്ടിരിക്കുന്നു. അതൊരു ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടി രചിക്കുകയാണ്. കീഴടിയെന്ന തമിഴ് ഗ്രാമം ഇന്ന് ആഗോളശ്രദ്ധാകേന്ദ്രമാണ്. തമിഴ്‌നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ്, കീളടിയെന്ന് തദ്ദേശീയര്‍ വിളിക്കുന്ന കീഴടി. മധുരയില്‍ നിന്നും ഏകദേശം 12 കിമി അകലെ വൈഗ നദിക്കരയിലാണു കേരളത്തിനോടും സാമിപ്യമുള്ള ഈ പ്രദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ പ്രമുഖ ഗവേഷകനായ ഡോ. അമര്‍നാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഒരു പുരാവസ്തു സര്‍വേ സംഘം 2013-ല്‍ തേനി ജില്ല മുതല്‍ രാമനാഥപുരം വരെ വൈഗ നദിയുടെ പരിസരങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍…
എഡിറ്റോറിയൽ / ജെക്കോബി ഒരു കമ്പിളിപ്പുതപ്പും തോക്കുമായി പട്യാലയിലെ സമാനായില്‍ 400 അടി ഉയരമുള്ള ടെലികോം ടവറില്‍ കയറിയ സര്‍വ ധര്‍മ്മ് ബേഅദബി രോകോ മോര്‍ച്ചാ നേതാവ് ഗുര്‍ജീത് സിങ് ഖല്‍സ എന്ന നാല്പത്തിരണ്ടുകാരന്‍ 275 ദിവസമായി താഴെയിറങ്ങാതെ ടവറില്‍ പ്രതിഷേധസമരം തുടരുന്നത് വേദഗ്രന്ഥത്തെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായാണ്. പരമാവധി ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം മതിയോ വധശിക്ഷതന്നെ വേണമോ എന്ന് അവസാന നിമിഷം വരെ മുഖ്യമന്ത്രി മാന്‍ തീരുമാനിക്കാതിരുന്നത് ഗുര്‍ജീത് സിങ്ങിനെ ജീവനോടെ താഴെയിറക്കാനുള്ള ഒത്തുതീര്‍പ്പിനായിരുന്നത്രെ! മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തിയെടുത്ത ‘മഹായുതി’ സഖ്യത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ച ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ‘രാജ്യത്തെ ഏറ്റവും കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുമ്പോള്‍, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി ഭഗവന്ത് മാന്‍, വിശുദ്ധഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിന് നിയമസഭയുടെ പ്രത്യേക…
എദോ: നൈജീരിയയിൽ സായുധസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാർത്ഥികളെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ .നൈജീരിയയിലെ എദോ സംസ്ഥാനത്തെ ഇവ്ഹ്യാനോക്പൊടിയിലുള്ള അമലോത്ഭവനാഥാ മൈനർ സെമിനാരിയിൽനിന്നാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത് . അക്രമികൾ തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഔചി രൂപതാ മെത്രാൻ ബിഷപ് ഗബ്രിയേൽ ഗിയാക്കോമോ ദുനിയ അറിയിച്ചതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വൈദികവിദ്യാർത്ഥികൾ ഇപ്പോഴും അക്രമിസംഘത്തിന്റെ കയ്യിലാണെന്നും, കഴിഞ്ഞ ദിവസം അക്രമിസംഘം മോചനദ്രവ്യത്തിനായി രൂപതയുമായി ബന്ധപ്പെട്ടുവെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നുമാണ് ബിഷപ് ദുനിയ ഫീദെസിനോട് പറഞ്ഞത്. സംസ്ഥാനസർക്കാരും, പ്രാദേശികസുരക്ഷാസംഘങ്ങളും അക്രമികളെ കണ്ടെത്താനും സെമിനാരി വിദ്യാർത്ഥികളെ സ്വാതന്ത്രരാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എന്നാൽ ഇതുവരെ ഇതിന് സാധിച്ചിട്ടില്ലെന്നും വിശദീകരിച്ചു അറിയിച്ച രൂപതാദ്ധ്യക്ഷൻ, സെമിനാരിക്കാർ നിലവിൽ സുരക്ഷിതരാണെന്നാണ് വ്യക്തമാകുന്നതെന്ന് അറിയിച്ചു. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. സെമിനാരിയിലുണ്ടായിരുന്ന മറ്റു വൈദികർത്ഥികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട് . 2024 ഒക്ടോബർ 27-നും ഇവ്ഹ്യാനോക്പൊടിയിലുള്ള ഈ സെമിനാരിക്ക് നേരെ അക്രമിസംഘങ്ങൾ ആക്രമണം നടത്തിയിരുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
