Author: admin

വൈപ്പിൻ: വിദ്യാർത്ഥികൾക്ക് ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ചെലവുകൾ നിയന്ത്രിച്ച് ചെറിയ തുകകൾ സമ്പാദിക്കാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കുട്ടി ബാങ്ക്’ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എസ്.ഷൈൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ പി.ഹനീഷ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു. കുട്ടികൾ നൽകുന്ന തുക 4% പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തന്നെയാണ് കുട്ടി ബാങ്ക് നടത്തുന്നത്. അധ്യാപകരായ നിലീന, സൗമ്യ മുരുകൻ അനുരാജ്,റ്റിഷി ജോർജ്ജ്, ധന്യമേരി, അഞ്ജു എലിസബത്ത്, ദേശീയ സമ്പാദ്യപദ്ധതി അംഗങ്ങളായ ദിവ്യ, മാസ്റ്റർ എബ്രോൺ ആന്റെണി മെൻഡസ്, കുമാരി റാനിയ റാൻസൻ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ഡി.ഷാജി സ്വാഗതവും മിമിൽ വർഗീസ് നന്ദിയും അർപ്പിച്ചു.

Read More

കണ്ണൂർ: ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്‍റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്‍റെ ഉർസുലൈൻ സന്യാസ സഭാംഗം സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്‍റെ 67ാം ചരമവാർഷിക ആചരണത്തിന്‍റെ ഭാഗമായി ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്. യേശുവിന്‍റെ കുരിശും സഹനവുമെല്ലാം ഹൃദയത്തിൽ സ്വീകരിച്ച് സഹനത്തിന്‍റെ ദാസിയായി സിസ്റ്റർ മരിയ സെലിൻ മാറിയിരുന്നു. ചെറുപ്രായത്തിൽ തന്നെ കഷ്ടതകൾ വന്നപ്പോൾ യേശുവിന്‍റെ കുരിശിനെയാണ് സിസ്റ്റർ കൂട്ടുപിടിച്ചിരുന്നത്. എന്ത് പ്രയാസം വന്നാലും കർത്താവിനെ ആശ്രയിച്ച് ജീവിക്കും എന്നായിരുന്നു സിസ്റ്റർ ദൃഢപ്രതിജ്ഞയെടുത്തത്. 26 വർഷത്തെ തന്‍റെ ഹ്രസ്വജീവിതം കൊണ്ട് സമർപ്പിത ജീവിതം അതിന്‍റെ പൂർണതയിലെത്തിച്ച് സ്വർഗം സ്വന്തമാക്കാൻ സിസ്റ്റർ മരിയ സെലിന് കഴിഞ്ഞെന്നും ബിഷപ് പറഞ്ഞു. സിസ്റ്റർ മരിയ സെലിനെ പോലെ ജീവിതത്തിൽ എന്ത് പ്രതിസന്ധി വരുമ്പോഴും ഈശോയുടെ കുരിശിനെ മുറുകെ പിടിക്കണമെന്നും ബിഷപ് പറഞ്ഞു. ആർച്ച് ബിഷപ് എമരിറ്റസുമാരായ മാർ ജോർജ്…

Read More

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഡിജിറ്റല്‍ റീസര്‍വെയുടെ കരട് വിജ്ഞാപനം ഭൂവുടമകള്‍ക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവന്‍ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് സര്‍വെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതില്‍ ഏതെങ്കിലും വിധത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ഉന്നയിക്കാന്‍ അവസരമൊരുക്കും.ഡിജിറ്റല്‍ സര്‍വെ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പഞ്ചായത്തുകളില്‍ സര്‍വെ ടീമിന്റെ ക്യാംപ് ഓഫിസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചത്. ഇതില്‍ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സര്‍വെ പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍വെ സഭകളിലും വാര്‍ഡ്തല സര്‍വെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും…

Read More

മഴക്കാലത്തെ പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു. ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ( Plectranthus amboinicus) കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി…

Read More

ന്യൂഡല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമാണ് ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആര്‍പ്പിക്കും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ലാ ടണൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 4.1 കിലോമീറ്റർ നീളമുള്ള ഷിൻകുർ ലാ തുരങ്കം 15, 800 അടി ഉയരത്തിലാണ് നിർമിക്കുന്നത്.

Read More

അങ്കോള:കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിൽ. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശത്ത് കനത്ത മഴയും ഗംഗാവാലി നദിയിലെ അടിയൊഴുക്കുമാണ് ദൗത്യത്തിന് വെല്ലുവിളി. അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞാൽ നാവികസേനയിലെ മുങ്ങൽ വിദഗ്ദർ നദിയിൽ മുങ്ങി ട്രക്കിന് അരികിലേക്ക് എത്താൻ ശ്രമിക്കും. അതേ സമയം ബൂം എസ്കലേറ്റേറുകൾ നദിയിലെ മണ്ണ് മാറ്റുന്ന പ്രവർത്തിയും തുടരും. പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ ഡൈവിങ് നടത്താനായില്ല.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താലാണിത്. വടക്കൻ കേരളത്തിൽമഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള കർണാടക തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് മാഹി തീരത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻകേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും.

Read More

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗം ബേധമായി തിരിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച ചികിസയിൽ തുടർന്ന ശേഷമാണു രോഗമുക്തി നേടി മടങ്ങിയത്.

Read More

പാരിസ്: ലോകം പാരീസിലേയ്ക്ക് മിഴിതുറക്കുകയാണ് . മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗികമായ തുടക്കം. ചരിത്രപ്രധാനമായ പാരിസിനെ പുണർന്നൊഴുകുന്ന സെൻ നദിയിലാണ് ഉത്‌ഘാടന ചടങ്ങുകൾ . ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്. 10,500 അത്‍ലറ്റുകൾ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക. ദീപം തെളിച്ച ശേഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൻ്റെ സസ്പെൻസ് ഇപ്പോഴും…

Read More

എസ്‌ എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സീക്രട്ട് ഇന്ന്റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളി പ്രേക്ഷകർക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്‌ എൻ സ്വാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്” നാളെ (ജൂലൈ 26) മുതൽ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാകും ചിത്രത്തിലേത് എന്നാണ് ഇൻഡസ്‌ട്രിയിലെ സംസാര വിഷയം. മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും സിനിമ രാഷ്‌ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്‌. മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയുമായാണ് സീക്രട്ട് പ്രേക്ഷകരിലേക്കെത്തുന്നത് എന്നതാണ് അവകാശ വാദം.

Read More