- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
ഇറാനിയൻ മിസെയിലുകൾ ഇസ്രായേലിലെ ടെൽ അവീവിൽ പതിക്കുന്നതിന്റെയും ഇസ്രായേൽ തിരിച്ചു പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങൾ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യൻ സംഘം അർമേനിയ വഴി അതിർത്തി കടന്നു . വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് ഇന്ത്യ, സർവകലാശാലകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട് . ഇറാനിൽ പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കരമാർഗത്തിലൂടെ അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട് . കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.ഇസ്രയേലിലെ ടെൽ അവീവിൽ ഉള്ള ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമം . ഇരുപത്തി അയ്യായിരത്തോളം പേരെങ്കിലും ഇസ്രായേലിൽ ഉണ്ടേയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു…
ധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു.
കൊച്ചി : കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ഭീകരമായ കലാക്രമണത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം തുടരാൻ കൊച്ചി – ആലപ്പുഴ രൂപതകളിലെ വൈദീകരുടെയും സംഘടനാ ഭാരവാഹികളുടെയും ആത്മായ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള “കെയർ ചെല്ലാനം – കൊച്ചി” വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച തീരമേഖലയിൽ ഉടനീളം വിളമ്പര ജാഥകൾ നടത്തുവാനും ജൂൺ 20 ന് വെള്ളിയാഴ്ച കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും . ഉപവാസ സമരത്തിന് രണ്ട് രൂപതകളിലെയും വികാരി ജനറൽമാർ നേതൃത്വം നൽകും . യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. KRLCC ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,…
ടെഹ്‌റാൻ : നാളെ പുലരുമ്പോൾ ലോകം കൂടുതൽ കലുഷിതമായ തീരുമോ ? ഇപ്പോൾ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൂടുതൽ ലോകരാജ്യങ്ങൾ കക്ഷി ചേരുമോ ? സൂചനകൾ അതാണ് . ഇസ്രായേലിൻറെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തതുകൊണ്ട് ഇറാനും ഇതേത്തുടർന്ന് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേലും ഒട്ടും ആശാവഹമായ സന്ദേശമല്ല നൽകുന്നത് . തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാൻറെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തായിരുന്നു . തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആർ ഐ എൻ എൻ ചാനലിനു നേരെ മിസൈൽ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. വാർത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു . ആക്രമണത്തിനു പിന്നാലെ സംപ്രേഷണം പുനരാരംഭിച്ചുകൊണ്ട് ഇറാനിലെ മാധ്യമപ്രവർത്തകരും…
കെ ജെ സാബു ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്നര്‍ അടിഞ്ഞുകാലവർഷത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിക്കുന്ന തീരജനതയ്ക്കുമേൽ കൂനിൻ മേൽകുരുവെന്ന പോലെ കപ്പലപകടത്തിന്റെ ബാക്കിപത്രങ്ങൾ . ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല. ഒടുവിൽ ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്നര്‍ അടിഞ്ഞിരിക്കുകയാണ് .കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹാ യിൽ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം. ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്.അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.നേരത്തെ ചരക്കുകപ്പലിൽനിന്നും ലൈഫ്ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്നര്‍ വരാന്‍…
കൊച്ചി : ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും രാജ്യത്ത് ഉറപ്പാക്കുന്ന സമഗ്ര നിയമം നടപ്പിലാക്കണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള ഗാർഹിക തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് വിശേഷിപ്പിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 189-ാം കൺവെൻഷൻ ഇന്ത്യയും അംഗീകരിച്ചതാണെങ്കിലും സമഗ്രമായ നിയമ നിർമ്മാണത്തിന് തയ്യാറാകാത്തത് ജനാധിപത്യപരമല്ല. അന്തരാഷ്ട ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച കൺ വെൻഷൻകെഎൽഎം അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി ശോഭ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം മുൻ സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക്, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ പ്രസംഗിച്ചു. സാമൂഹീക സാമ്പത്തിക യാഥാർത്ഥ്യങ്ങളും സ്ത്രീ ശക്തീകരണവും എന്ന വിഷയത്തിൽ ഡോ. ലിൻഡ തെരേസ ലൂയീസ് ക്ലാസ്സ് നയിച്ചു.
ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട എഐ 315 എന്ന വിമാനമാണ് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതോടെ ഹോങ്കോങ്ങിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 90 മിനിറ്റിനുശേഷം ഹോങ്കോങ്ങിലേക്ക് മടങ്ങിയത് . തിങ്കളാഴ്ച രാവിലെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എഐ 315 വിമാനത്തിലാണ് തകരാർ കണ്ടത് . വിമാനത്തിൽ പരിശോധനാനടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു അഹമ്മദാബാദിൽ അപകടമുണ്ടാക്കിയ ബോയിംഗിൻറെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനാപകടത്തിന് പിന്നാലെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ അടിയന്തരമായി പരിശോധനകൾ പൂർത്തിയാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട് .
ഇതൊരു ബാഗ് ലെസ്സ് സ്കൂളാണ്, ബുക്കും പുസ്തകവും എല്ലാം വലിയ ഭാരമായി കരുതി വിദ്യാഭ്യാസത്തെ വെറുക്കാതെ ഓരോ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നു വരുവാൻ ഉതകുന്ന തരത്തിൽ കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് എങ്കിൽ കുട്ടികളുടെ മാക്സിമം പ്രൊഡക്ടിവിറ്റി കൊണ്ടുവരുവാൻ സാധിക്കും
കൊച്ചി /തിരുവന്തപുരം /കാസറഗോഡ് : മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജനജീവിതം ദുഷ്കരമായി .മരങ്ങൾ വഴിയിലേക്ക് മറിഞ്ഞുവീണും പുരമുകളിലേക്ക് വീണും പരസ്യബോർഡുകൾ പൊതുഗതാഗതം മുടക്കും വിധത്തിൽ നിലം പൊത്തിയും പ്രതിസന്ധിയിലാക്കുകയാണ് ജീവിതം .ഇന്നത്തെ കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കാസറഗോഡ് ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരിച്ചലിൽ മൃതദേഹം കണ്ടെത്തി.ഇടുക്കി മൂലമറ്റത്ത് ത്രിവേണിയിൽ യുവാവ് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പഴാണ് അപകടത്തിൽപ്പെട്ടത്. 19 വയസായിരുന്നു.കാസർഗോഡ് ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു. ചട്ടഞ്ചാൽ – ചെർക്കള ദേശീയപാതയിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ ആളപായമില്ല. സർക്കാരും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ പലരും വക വയ്ക്കുന്നില്ല . പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
