Author: admin

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ സംസ്ഥാന സർക്കാരിൻറെ നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ചു. 36 ദിവസം നീണ്ട കേരള പര്യടനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര അവസാനിപ്പിച്ചത്. സംസ്ഥാനത്തിൻറെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ. നവകേരള സദസ്സിൽ സ്വീകരിച്ച പരാതികളിലെ തുടർ നടപടികളും ഇനി പ്രധാനമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല്‌ മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും. തുടർച്ചയായ വിവാദങ്ങൾക്കും പ്രതിഷേധ പരമ്പരകൾക്കുമിടെയാണ് നവകേരള സദസിന്റെ സമാപനം. നവകേരള സദസിനെ ചൊല്ലിയുള്ള പ്രതിഷേധവും പ്രതിരോധവും കരിങ്കൊടിയും ജീവൻരക്ഷാ സേനയും ഷൂവേറും തുടങ്ങി തെരുവ് യുദ്ധത്തോളമെത്തി. സർക്കാർ നിർദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഉദ്ഘാടനം ചെയ്ത്‌ കേന്ദ്രത്തെയും…

Read More

കേരളത്തില്‍ ക്രിസ്തുമസ് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. പുലര്‍ച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേ വന്ദേ ഭാരത് സര്‍വീസ് അനുവദിച്ചത്.പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

Read More

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയിൽ ഒറ്റയാൾ പ്രതിഷേധവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപം നവകേരള ബസ് കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രമണിഞ്ഞ് ഇരുന്നാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്.

Read More

ന്യൂഡൽഹി:ഇഡിക്ക് മുന്നിൽ ഹാജരായി കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം. ശനിയാഴ്ചയാണ് കാർത്തി ഡൽഹിയിലെ ഇഡി ഓഫീസിലെത്തിയത്. 2011ൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസിലാണ് ഹാജരായത്.മുതിർന്ന കോൺഗ്രസ്നേതാവ് പി ചിദംബരത്തിന്റെ മകനാണ് കാർത്തി. പഞ്ചാബിൽ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും കൂട്ടാളി എസ്. ഭാസ്കരരാമനും ചേർന്ന് വേദാന്ത ഗ്രൂപ്പ് ഓഫ് കന്പനിയിൽ നിന്ന് 50 ലക്ഷം കൈപ്പറ്റിയതായി കേസിലും ഇഡി ചോദ്യംചെയ്യും. അതേസമയം രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും കാർത്തി ഹാജരായിരുന്നില്ല. ഇഡി അന്വേഷണത്തിനെ മത്സ്യബന്ധനവും കറക്കവുമെന്നാണ് കാർത്തി ചിദംബരം വിശേഷിപ്പിച്ചത്. നേരത്തെ, കേസിൽ രേഖകൾ സമർപ്പിച്ചതാണെന്നും കൂടുതൽ രേഖകൾ ശേഖരിക്കാൻ സമയം ആവശ്യപ്പെട്ടതായും കാർത്തി ചിദംബരം പറഞ്ഞു.

Read More

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത്‌ സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവർത്തകർ നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ തടഞ്ഞു. പ്രവർത്തകരെല്ലാം കെപിസിസി ആസ്ഥാനത്തേക്കെത്തി. എന്നാൽ നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.

Read More

തിരുവനന്തപുരം : കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് . എസ് എഫ് ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു . ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു.ഇത് ഇരട്ട നീതിയാണ്. വിദ്യാര്‍ഥി നേതാക്കളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 25 രൂപ കൂടി 5800 രൂപയും പവന് 200 രൂപ കൂടി 46,400 രൂപയുമായി.ബുധനാഴ്ച ഗ്രാമിന് 5775 രൂപയും പവന് 46,200 രൂപയുമായിരുന്നു. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.ഈ മാസം നാലിനായിരുന്നു സ്വർണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബർ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്‍റെ നയമാണെന്ന് മുഖ്യമന്ത്രി. ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ പറഞ്ഞു.യോഗത്തിൽ വീല്‍ച്ചെയറിലെത്തിയ ആലംകോട് വഞ്ചിയൂര്‍ സ്വദേശിയായ ഹിമ മനുകുമാറിന്റെ നിവേദനത്തിൽ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് ഹിമക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരളമെന്ന സ്വപ്നം സർക്കാർ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമയുടെ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി.മന്ത്രിമാരായ ആർ. ബിന്ദു, കെ.രാധാകൃഷ്ണൻ , കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി തുടങ്ങിയവരും ഹിമയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹിമ പറഞ്ഞു.

Read More