- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
Author: admin
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.
ലോകത്തിന്റെ മുമ്പിലേക്ക് പരിത്രാണനാഥന്റെ തിരുവെട്ടവുമായി കടന്നുവന്ന അജപാലകനാണ് ഫ്രാന്‍സിസ് പാപ്പ. ‘ജീവിതം, എന്റെ ജീവിതകഥ ചരിത്രത്തിലൂടെ” എന്ന പുസ്തകം പോലും ആ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ്. ഒരു പാപ്പ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ എഴുതുന്ന ആദ്യത്തെ ആത്മകഥ. സംഭവ ബഹുലമായ എണ്‍പതാണ്ടിന്റെ സംക്ഷിപ്തമായൊരു ലോക ചരിത്രം.
വിശുദ്ധസ്മൃതിയിലേക്കു പ്രവേശിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്റെ ചിന്തകളും പ്രാര്‍ഥനകളും പ്രസംഗശകലങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ആല്‍ബമാണ് ‘വേക്ക് അപ്’. വത്തിക്കാന്‍ റേഡിയോയുടെ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത 11 പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങളാണ് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ബോധപൂര്‍വമായ ഇടപെടലെന്ന് ആരോപണം കൊച്ചി: കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം വത്തിക്കാന്‍ സ്ഥിരീകരിച്ചതു സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മുഖപത്രമായ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ സത്യവിരുദ്ധ വ്യാഖ്യാനത്തിനെതിരെ സിറ്റിസി സന്ന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹില സിറ്റിസി കേരളത്തിലെ എല്ലാ മെത്രാന്മാര്‍ക്കും പരാതി അയച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെ മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം സ്ഥിരീകരിക്കുന്ന ഡിക്രി പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമരാരോയ്ക്ക് അനുമതി നല്‍കിതുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് തെറ്റായ വ്യാഖ്യാനവും വൈരുധ്യപൂര്‍ണമായ അവതരണവും ഉണ്ടായിരിക്കുന്നതെന്ന് മദര്‍ ഷഹില ചൂണ്ടിക്കാട്ടുന്നു. ”കര്‍മലീത്ത മിഷണറിയായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ലെയോപോള്‍ഡിന്റെ ആത്മീയശിക്ഷണത്തില്‍ സന്ന്യാസ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന് പ്രചോദനമായി. അങ്ങനെ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍…
പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരുനോക്കുകാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും. അതേസമയം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. 65 വയസ്സായിരുന്നു. മോഡേണ്‍ ബ്രഡിന് പിന്നില്‍ മാങ്ങാട്ട് റോഡിലാണ് ഇദ്ദേഹത്തിന്റെ വസതി. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊന്നതെന്നാണ്റിപ്പോർട്ട്. കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്. വിനയ് നര്‍വാള്‍ (26) ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27…
കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി അനുസ്മരണ ദിവ്യബലി ഇന്ന് വൈകിട്ട് 5 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടക്കും. ബിഷപ്പ് എമിരിറ്റസ് ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരാകും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും അൽമായ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേരും.രൂപതാതല അനുസ്മരണത്തിന് പുറമേ എല്ലാ ഇടവകകളിലും സൗകര്യമനുസരിച്ച് പാപ്പയെ അനുസ്മരിച്ച് ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥനകളും ദിവ്യബലിയും നടക്കും
കൊച്ചി : കാലം ചെയ്ത ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസ്ഫ് കളത്തിപ്പറമ്പിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി അർപ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദീകരും സന്യസ്തരും അൽമായ നേതാക്കളും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ആൻ്റണി വാലുങ്കൽ , പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, സി ടി സി പ്രവിൻഷ്യൽ സി. പേർസി, മിനിസ്ട്രി കോർഡിനേറ്റർ ഫാ യേശ്യ ദാസ് പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഹൈബി ഈഡൻ എം പി , ടി ജെ വിനോദ് എം എൽ എ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഫ്രാന്‍സിസ് പാപ്പായുടെ സംസ്‌കാരശുശ്രൂഷ ശനിയാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം 1.30ന്) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ ചത്വരത്തില്‍ നടത്തും.
Subscribe to Updates
Get the latest creative news from FooBar about art, design and business.