- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
Author: admin
കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലി നടത്തി. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും നൂറുകണക്കിന് അൽമായ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേർന്നു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും വൈദീകരും സന്യസ്തരും വിശ്വാസികളും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി
കോഴിക്കോട്: കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കത്തിച്ച മെഴുകുതിരി യോടെ പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. അനുശോചന യോഗത്തിൽ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാദർ ലാൽ ഫിലിപ്പ്, സിറ്റി സെന്റ് ജോസഫ് ഇടവക വികാരി ഫാദർ റെനി റോഡ്രിക്ക്സ്, കുടുംബസമിതി അതിരൂപത കോഡിനേറ്റർ പാട്രിക് മേച്ചേരി, മേഖലാ കോഡിനേറ്റർ ജോളി ജെറോം, ആനിമേറ്റർ സിസ്റ്റർ ആൽമ എ. സി. എന്നിവർ അനശോചനം അർപ്പിച്ചു
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓർമ്മത്തിരി തെളിയിച്ചു പ്രാർഥനാഞ്ജലി നടത്തി. കണ്ണൂർ കാൽടെക്സ് ജംക്ഷനിലെ ഗാന്ധി സർക്കിളിൽ നടന്ന അനുസ്മരണ പ്രാർഥനകൾക്ക് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല നേതൃത്വം നൽകി. കാരുണ്യത്തിന്റെ ഒരു പുതിയ അദ്ധ്യായം ലോകത്തിന് മുൻപിൽ തുറന്ന് തന്ന പാപ്പ, പാവപ്പെട്ടവരെയും, രോഗികളേയും, കുടിയേറ്റക്കാരേയും സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ഈ കാലഘട്ടത്തിലെ ജീവിച്ചിരുന്ന മറ്റൊരു ക്രീസ്തുവായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ബിഷപ് അനുസ്മരിച്ചു.മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുൻപിൽ മെഴുക് തിരി കത്തിച്ച് കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥനാഞ്ജലിയിൽ പങ്കെടുത്തത്.കൂടാതെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹൽഗാമിൽ ഭീകരവാദികൾ വധിച്ച 26 വിനോദസഞ്ചാരികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ.…
സ്വർഗ്ഗപിതാവിൻ്റെ പക്കലേയ്ക്ക് യാത്രയായ ആഗോള കത്തോലിക്കാ സഭ മേലദ്ധ്യക്ഷനും വി.പത്രോസിൻ്റെ പിൻഗാമിയുമായ ഫ്രാൻസീസ് പാപ്പയുടെ ഛായാചിത്രത്തിൽ തിരികൾ തെളിയിച്ചു കൊണ്ട് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പാമ്പായി മൂല സെ.മേരീസ് പള്ളിക്കു മുന്നിൽ അനുസ്മരണ സമ്മേളനവും പ്രാർത്ഥനയും സംഘടിപ്പിച്ചു. രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KLCA സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജന. സെക്രട്ടറി ബിജു ജോസി , ഫാ. ആൻ്റണി കുഴിവേലിൽ, ഫാ. റാഫി കൂട്ടുങ്കൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തംപള്ളി , ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, ലിനു തോമസ്, ജോസ് മോൻ, ജോസി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
ദൈവത്തിന്റെ വിശ്വസ്ത ദാസനും, സഹനത്തിന്റെയും, കരുണയുടെയും, നീതിയുടെയും പ്രതീകവുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു വരാപ്പുഴ അതിരൂപത സി.എല്‍.സി അംഗങ്ങൾ. എറണാകുളം വിമലാമ്പിക കോൺവെന്റിൽ വെച്ച് വരാപ്പുഴ അതിരൂപത സി.എല്‍.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണ പ്രാർത്ഥന അർപ്പിക്കുകയും പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി ദിവ്യകാരുണ്യ തിരുസന്നിധിയിൽ ജപമാല, മരിച്ചവർക്കു വേണ്ടിയുള്ള അനുതാപസങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. വരാപ്പുഴ അതിരൂപത സി.എല്‍.സി ആനിമേറ്ററും അംബികാപുരം വിമലാംമ്പിക കോൺവെന്റ് സുപ്പീരിയറുമായ സി. ടീന, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലന്‍ പി. ടൈറ്റസ്, വരാപ്പുഴ അതിരൂപത സി.എല്‍.സി ജോയിന്റ് സെക്രട്ടറി സുജിത് അർമിഷ് എന്നിവരും നേതൃത്വം നല്‍കി. കൂടാതെ മറ്റു സി.എല്‍.സി യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളും പ്രാർത്ഥനയിൽ പങ്കുചേർന്നു.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധവാതില്‍ ലോകത്തിനായി തുറന്നിട്ടുകൊണ്ട്, ഉയിര്‍പ്പുതിരുനാളില്‍ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവകരുണയുടെ ആശീര്‍വാദം നല്‍കിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ലോകം ഇന്നു വിടചൊല്ലുന്നു.
റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍, അദ്ദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള വെണ്ണക്കല്ലുകൊണ്ടാണ്.
വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. കോമയിലേക്ക് വീണ പാപ്പ ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണം ഉൾപ്പെടെ അദ്ദേഹം സംസാരിച്ചു. ഇരട്ട ന്യുമോണിയ ബാധിച്ച് 38 ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഫ്രാൻസിസ്പാപ്പ , ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ മരണത്തിന് തൊട്ടുമുമ്പ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തി ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ ആരും കരുതിയിരുന്നില്ല അത് അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന്. മരിക്കുന്നതിന്റെ തലേദിവസം ഈസ്റ്റർ അനുഗ്രഹം നൽകാനാണ് അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയത്. ഇറ്റാലിയൻ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി അവസാനനിമിഷങ്ങളെ കുറിച്ച് വിവരിച്ചത്. “തിങ്കളാഴ്ച അതിരാവിലെ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, പാപ്പ കണ്ണുതുറന്നുകിടക്കുകയായിരുന്നു. സാധാരണനിലയിലാണ് ശ്വാസഗതി. ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, പ്രതികരിക്കുന്നുണ്ടായിരുന്നില്ല.”-ഡോക്ടർ പറഞ്ഞു. പാപ്പയുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന സഹായി മസ്സി മിലിയാനോ സ്ട്രാപെറ്റി പുലർച്ചെ അഞ്ചരയോടെയാണ് തന്നെ വിളിച്ചതെന്നും 20 മിനിറ്റ്…
വത്തിക്കാൻ: വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന പ്രാർത്ഥനാച്ചടങ്ങോടെ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടും. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും. വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചതനുസരിച്ച്, ചടങ്ങുകളിൽ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ, കർദ്ദിനാൾമാരായ റോജർ മൈക്കിൾ മഹോണി, ഡൊമിനിക് മമ്പേർത്തി, പത്രോസിന്റെ ബസലിക്കയുടെ അർച്ച്പ്രീസ്റ് മൗറോ ഗമ്പെത്തി, എന്നിവർ പങ്കെടുക്കും. ഇവരെക്കൂടാതെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, റോം രൂപതയുടെ വികാർ ജനറൽ ആയ കർദ്ദിനാൾ ബാൾദസാരെ റെയ്‌ന, കാരുണ്യപ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ഡിക്കസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി, സബ്സ്റ്റിട്യൂട് ആർച്ച്ബിഷപ് പെഞ്ഞ പാറ, അസിസ്റ്റന്റ് കാമറലെങ്കോ ആർച്ച്ബിഷപ് ഇൽസൺ ദേ ഹെസൂസ് മോന്തേനാരി, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ് ആർച്ച്ബിഷപ് ലെയൊനാർദോ സപിയെൻസ, വത്തിക്കാൻ ചാപ്റ്ററിന്റെ കാനോനിക്കോകൾ, പരിശുദ്ധ പിതാവിന്റെ സെക്രെട്ടറിമാരായിരുന്ന വൈദികർ തുടങ്ങിയവരും, മാസ്റ്റർ ഓഫ് സെറിമണി ആർച്ച്ബിഷപ് ദിയേഗോ റവേല്ലി അനുവദിക്കുന്നവരും…
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.