- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
- വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു
- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
Author: admin
ശരിദൂരമാകാൻ ലത്തീൻസമുദായം കൊച്ചി: ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു.വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു. എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡൻഎം.പി, ടി.ജെ വിനോദ് എംഎൽഎ, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു, കെ.സി.എഫ് ജനറൽ സെക്രട്ടറി വി…
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രൊലൈഫ് സമിതിയും ചേർന്ന് വലിയ കുടുംബങ്ങളുടെ സംഗമം നടത്തി കൊച്ചി: ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ.ക്ലീറ്റസ് കതിർപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശു പറമ്പിൽ , സി.ജോസഫിന, റ്റാബി ജോർജ്, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും ബിഷപ്പ് വിതരണം ചെയ്തു. രാവിലെ നടന്ന ദിവ്യബലിക്ക് ആശിർഭവൻ ഡയറക്ടർ ഫാ.വിൻസെന്റ് വാരിയത്ത് കാർമികത്വം വഹിച്ചു.
കോഴിക്കോട് : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും സംഗമം ‘സ്നേഹാർദ്രം പദ്ധതി’ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉത്‌ഘാടനം ചെയ്തു . കോഴിക്കോട് അതിരൂപതാ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതാ തലത്തൽ ആർച്ച് ബിഷപ്പിനോടൊപ്പമുള്ള ഒത്തുചേരലും അവർക്കായുള്ള പിന്തുണയുമാണ് പദ്ധതി .തുടർന്ന് ശാരീരിക-മാനസിക ആരോഗ്യ തലങ്ങളിൽ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നവർക്കായി, പ്രത്യേകം ഒരുക്കിയ ദിവ്യകാരുണ്യ ആരാധനയിൽ ആർച്ച് ബിഷപ്പ് രോഗികളായ ഓരോരുത്തരെയും പ്രത്യേകം ആശീർവദിച്ചു. സഭ എന്നും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടെയാണ് നാം ഭിന്നശേഷിക്കാരെ സമീപിക്കേണ്ടത് അവരുടെ മനോഭാവം ഉൾക്കൊണ്ടുകൊണ്ടാണ്. അപ്പോൾ അവരെ ചേർത്തുനിർത്താനും ഹൃദയപൂർവ്വം സ്നേഹിക്കാനും കഴിയും അതാണ് സുവിശേഷ സത്തയുടെ സ്വാംശീകരണവും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഭിന്നശേഷിക്കാരായ ആളുകളുടെ ഒരു സംഗമം നടത്തുന്നത് എന്നുകൂടെ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു .അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടർ ജിജു പള്ളിപ്പറമ്പിൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് സ്നേഹോപഹാരം വികാരി ജനറൽ മോൻസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ നല്കി.…
വത്തിക്കാൻ: കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ പാപ്പ ലിയോ പതിനാലാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടുള്ള വിയോജിപ്പാണ് പാപ്പ രേഖപ്പെടുത്തിയത്. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലാണ് പാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാണ്. കുടിയേറ്റക്കാരുടെ പിൻഗാമി, പിന്നീട് പ്രവാസം തിരഞ്ഞെടുത്തവൻ” -അദ്ദേഹം പറഞ്ഞു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് സമൂഹത്തിന്റെ അടിത്തറയെന്ന സഭയുടെ പരമ്പരാഗത അനുശാസനം ലിയോ പതിനാലാമൻ പാപ്പയും ആവർത്തിച്ചു. യുഎസിലെ ഷിക്കാഗോയിൽ ജനിച്ച ലിയോ പതിനാലാമന്റെ പൂർവികർ കരീബിയൻ രാജ്യങ്ങളായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലോ ഹെയ്തിയിലോ ഉള്ളവരാണെന്നാണ് കരുതുന്നത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് സ്ഥാനാരോഹണ…
ന്യൂയോർക്ക്: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹാദി മതറിന് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊലപാതകശ്രമത്തിനും ആക്രമണത്തിനും 27കാരനായ ഹാദി കുറ്റക്കാരനാണെന്ന് ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 2022ല്‍ ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വച്ചാണ് സംഭവം. റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പരമാവധി 25 വർഷവും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ മുറിവേൽപ്പിച്ചതിന് ഏഴുവർഷവും തടവാണ് വിധിച്ചതെന്ന് ചൗതൗക്വാ കൗണ്ടി ജില്ലാ അറ്റോർണി ജേസൺ ഷ്‌മിഡ്റ്റ് പറഞ്ഞു. 2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രസംഗത്തിനിടെ അക്രമി റുഷ്ദിയുടെ മുഖത്തും കഴുത്തിലും നിരവധി തവണ കുത്തി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. കരളിൻ്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചു. കൈയിലെ നാഡിക്ക് ക്ഷതം സംഭവിച്ച് അദ്ദേഹത്തിൻ്റെ ഒരു കൈയും തളർന്നുപോയി. പ്രവാചകൻ മുഹമ്മദ് നബിയെ ചിത്രീകരിച്ചതിൻ്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലായ ‘ദി സാത്താനിക് വേഴ്‌സസ്’ പുറത്തിറങ്ങിയതിന് 35…
ഒഡിഷ: വെള്ളിയാഴ്ച ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. ഈഒഡിഷയിലെ ഈ മേഖലയിൽ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഞായാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും.ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ സിപിഎം ജില്ല സെക്രട്ടറി എസ് സതീഷ്,കോൺഗ്രസ് ജില്ലാ പ്രസിഡന്റ്മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. എറണാകുളം ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎൽസിഎ നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കും.കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഈ കാർഡ് നൽകും.സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കൽ പ്രകാശനം…
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ വിശ്വാസപരിശീലകരുടെ സംഗമം ഡിഡാക്കെ 2025 മെയ് 18 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിക്കും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽഉദ്ഘാടനം ചെയ്യും.മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ വിശ്വാസപരിശീന അധ്യാപകർക്ക് അഭിവന്ദ്യപിതാവ്ഉപഹാരം നൽകി ആദരിക്കും. അതിരൂപത വിശ്വാസ പരിശീലന ഡയറക്ടറി ഗുരുനാഥൻ ബിഷപ് പ്രകാശനം ചെയ്യും. വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യും.അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിക്കും. കമ്മീഷൻ സെക്രട്ടറി ജോസഫ് ഡിക്സൺ സ്വാഗതവും കൺവീനർ ജോസഫ് ക്ലമൻ്റ് നന്ദിയുംപറയും. കെസിബിസിയുടെ മതാധ്യാപക അവാർഡ്ഫാ. മാത്യു നടക്കൽ പുരസ്കാരം തദവസരത്തിൽ വിതരണം ചെയ്യും.ഫാ. ജോസ് തോമസ് O Cam നയിക്കുന്ന ധ്യാനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് വരാപ്പുഴ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.വൈകീട്ട് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെക്കുറിച്ചുള്ള…
ലാഹോർ: ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിൾ ഉദ്യോഗസ്ഥരോടും സൈനികരോടും സംസാരിക്കെയായിരുന്നു ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. “സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്” എന്നാണ് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ”കശ്മീർ പ്രശ്നവും ഉൾപ്പെടുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.
ഹോങ്കോങ്ങ് : ആപൽശങ്കയുയർത്തി ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരംഗം റിപ്പോർട് ചെയ്യുന്നു .ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു . ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ, നഗരത്തിലെ കോവിഡ് -19 കേയുകളുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു. ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 3 വരെയുള്ള ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഏഷ്യയിലെ മറ്റൊരു തിരക്കേറിയ നഗരമായ സിംഗപ്പൂരിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു വർഷത്തിനിടയിലെ കേസുകളുടെ ആദ്യ അപ്‌ഡേറ്റ് ഈ മെയ് മാസത്തിൽ രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ കോവിഡ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.