Author: admin

ന്യൂഡൽഹി:ഇന്ത്യ സഖ്യത്തിന്റെ നിർണായക ഓൺ ലൈൻ യോഗം ഇന്ന്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കലാകും യോഗത്തിന്റെ പ്രഥമ പരിഗണന. സഖ്യത്തിന്റെ കൺവീനറുടെ കാര്യത്തിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പാർട്ടികൾ തമ്മിൽ പൂർത്തിയാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ മമത ബാനർജി അസ്വസ്ഥതയാണ്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറാകട്ടെ മുന്നണി കൺവീനർ പദവി ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. സഖ്യത്തെ മുന്നോട്ട് കൊണ്ടു പോകാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല എന്നാണ് ജെഡിയു വിമർശനം. ഇന്ത്യ സഖ്യത്തിൽ പലയിടത്തും അസ്വാരസ്യങ്ങൾ തുടരുന്നതിന് ഇടയിലാണ് രാവിലെ 11:30 ന് ഓൺലൈനായി യോഗം ചേരുക രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സഖ്യത്തിലെ പാർട്ടികളുടെ പ്രാതിനിധ്യം കോൺഗ്രസ് അഭ്യർത്ഥിക്കും.

Read More

ഖത്തർ:ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം ദിനം പ്രാഥമിക റൗണ്ടില്‍ ആദ്യമത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. റാങ്കിങ്ങില്‍ ഏറെ മുന്നിലാണ് ഓസ്‌ട്രേലിയ. പോരാട്ടം ഇന്ത്യയ്ക്ക് ഈ മത്സരം അത്ര എളുപ്പമാവില്ല. കഴിഞ്ഞതവണ ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ട് കടക്കാന്‍ കഴിയാതെ നിരാശരായി ഇന്ത്യയ്ക്ക് മടങ്ങേണ്ടി വന്നിരുന്നു.സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ചവച്ചിരിക്കുന്നത്. ഫിഫ റാങ്കിങ്കില്‍ ഉണ്ടായ മുന്നേറ്റവും ഇപ്രാവശ്യം ഇന്ത്യന്‍ ടീമിന് കരുതാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. നാലു ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് പ്രാധമിക റൗണ്ടിലെ മത്സരങ്ങള്‍. ഓാസ്‌ട്രേലിയയിക്കൊപ്പം ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം

Read More

തൃശ്ശൂർ: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് സാഹിത്യകാരി സാറാ ജോസഫ്. ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞത്. അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. ഏതെങ്കിലും വ്യക്തികൾക്കെതിര് എന്നു പറഞ്ഞ് അതിനെ ചെറുതാക്കരുതെന്ന് സാറാ ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. തൃശ്ശൂർ: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് സാഹിത്യകാരി സാറാ ജോസഫ്. ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞത്. അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. ഏതെങ്കിലും വ്യക്തികൾക്കെതിര് എന്നു പറഞ്ഞ് അതിനെ ചെറുതാക്കരുതെന്ന് സാറാ ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. 141 കോടി ജനങ്ങൾ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് കീഴിലാണ്. ഭരണകൂടങ്ങൾക്ക് മീതെ നിൽക്കുന്നയാളാണ് എം ടി. ഇന്ത്യയിലുടനീളം ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാർക്കും മോദിക്കും ആത്മവിമർശനത്തിന് ആ…

Read More

കോഴിക്കോട്: എം ടി വാസുദേവൻ നായർ പറഞ്ഞതിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഉള്ളടക്കത്തിലുള്ളത് ചെറിയ വ്യത്യാസം മാത്രമെന്നും സിപിഐഎം വിലയിരുത്തൽ. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു. എം ടി യുടെ വിമർശനം പിണറായി വിജയനെതിരെയാണെന്ന നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ…

Read More

ന്യൂഡൽഹി :കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേരളം ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്നുവെന്നും അറിയിച്ചിരുന്നു. അടിയന്തിരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 25ന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Read More

കലിഫോര്‍ണിയ:  ഇറ്റലിയിലെ അദ്ഭുതപ്രവര്‍ത്തകനും സൗഖ്യദായകനുമായ പഞ്ചക്ഷതധാരിയായ കപ്പുച്ചിന്‍ മിസ്റ്റിക് വിശുദ്ധ പ്രോദ പിയോയുടെ ജീവിതത്തെ ആധാരമാക്കിയ 2022-ലെ ഹോളിവുഡ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മുപ്പത്തേഴുകാരനായ അമേരിക്കന്‍ നടന്‍ ഷായാ ലബോഫ് സഭയില്‍ ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി.കലിഫോര്‍ണിയയിലെ സോള്‍വാങ് ഓള്‍ഡ് മിഷന്‍ സാന്താ ഈനെസ് ഇടവകപ്പള്ളിയില്‍ പുതുവര്‍ഷപ്പിറവിയുടെ തലേന്ന് ലബോഫ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചതായി കപ്പുച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ പശ്ചിമ അമേരിക്ക പ്രോവിന്‍സ് സ്ഥിരീകരിച്ചു. വിനോന റോച്ചസ്റ്റര്‍ രൂപതാ ബിഷപ് റോബര്‍ട്ട് ബാരണ്‍ ആണ് സ്ഥൈര്യലേപനത്തിന് കാര്‍മികത്വം വഹിച്ചത്. ‘പാദ്രെ പിയോ’ ചിത്രത്തില്‍ ലബോഫിനൊപ്പം അഭിനയിച്ച കപ്പുച്ചിന്‍ ബ്രദര്‍ അലക്സാണ്ടര്‍ റോഡ്രിഗസ് തിരുകര്‍മത്തില്‍ ആത്മീയ പിതാവായി സന്നിഹിതനായിരുന്നു. ”കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങളും പ്രബോധനങ്ങളും ആഴത്തില്‍ ഉള്‍ക്കൊണ്ടുള്ള ആത്മീയ യാത്രയില്‍ ഞങ്ങളുടെ സ്നേഹിതന്‍ ഷായാ ലബോഫ് എത്രത്തോളം ആമഗ്‌നനായിരിക്കുന്നുവെന്നതിന്റെ അടയാളമാണ് സഭാവിശ്വാസത്തില്‍ പൂര്‍ണമായി സ്വയം സമര്‍പ്പിക്കുന്ന സ്ഥൈര്യലേപന കര്‍മത്തിനുള്ള സന്നദ്ധത,” ബ്രദര്‍ റോഡ്രിഗസ് പറഞ്ഞു.…

Read More