- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ഓരോ വ്യക്തിയുടെയും മൂല്യത്തെയും അന്തസ്സിനെയും ബഹുമാനിക്കുകയും, വ്യക്തിപരമായ നേട്ടത്തേക്കാൾ പൊതുനന്മയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, തായ്‌ലൻഡിലെ മെത്രാന്മാർ ഇടയലേഖനം പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി 8-നാണ് പൊതു തിരഞ്ഞെടുപ്പ്.
90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ‘ഹൃദയത്തിന്റെ വഴി’ എന്ന ആത്മീയ പാതയിലൂടെയാണ് ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്.
കോംഗോയിൽ, എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയെയാണ് സായുധധാരികൾ ആക്രമിച്ചു അവശനാക്കി വഴിയിൽ ഉപേക്ഷിച്ചത്. ജനുവരി 24ന് തന്റെ ഇടവക പള്ളിയുടെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാൻ വൈദികൻ പോയപ്പോഴാണ് ബെന എംബുയി – കലംബായ് ഹൈവേയിൽ ആക്രമണം നടന്നത്.
ക്രൈസ്തവർക്കെതിരെ നടന്ന കപ്പാപിതിനും കൂട്ടക്കൊലയ്ക്കും വേദിയായ ഒഡീഷയിലെ കന്ധമാലിൽ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാൽ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയിൽ ജനുവരി 28നു നടന്ന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു . ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയർത്തപ്പെട്ടത്.
പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിൽ വെച്ചാണ് സംഭവം. സ്വയം വെടിയുതിർത്താണ് മരണം എന്നാണ് പ്രാഥമിക വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധന സിജെ റോയിയുടെ സ്ഥാപനങ്ങളിൽ നടക്കവെയാണ് അശോക് നഗറിലുളള ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്.
തൊളേദോ കത്തീഡ്രൽ ഉദ്‌ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമ്മാണം 1226-ലാണ് ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.
പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രവൃത്തിയെന്നോണം, ലിയോ പതിനാലാമൻ പാപ്പാ, താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, ആദ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം, ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി ഉച്ചഭക്ഷണം കഴിച്ചു. പാപ്പായിൽ നിന്ന് ലഭിച്ച “ആനന്ദകരവും അപ്രതീക്ഷിതവുമായ ആശ്ചര്യം” എന്നാണ് ഈ സന്ദർശനത്തെ വിശദീകരിച്ചത്.
ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും പരിപോഷണത്തിനുള്ള മാർഗമാണ് കായികം എന്ന പ്രോത്സാഹന വാക്കുകൾ പങ്കുവച്ചുകൊണ്ട്, ശൈത്യകാല ഒളിമ്പിക്സ് ഗെയിംസിന്റെ കാലയളവിൽ സൂക്ഷിക്കുന്ന, ക്രൂശിതരൂപം മിലാനിലെ സാൻ ബാബില പള്ളിയിൽ ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി എത്തിയ അവസരത്തിൽ, മിലാൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ മാരിയോ ഡെൽപിനിയെ അഭിസംബോധന ചെയ്ത ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.
മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും നിഷ്‌കർഷിച്ച അന്യായ ഉത്തരവുകൾ തിരുത്തിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്‌ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി.
പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്‌സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) യുടെ റിപ്പോർട്ട് അനുസരിച്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തൽ. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
