Author: admin

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ വൻഭൂൽപുരയിലെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മദ്രസ പൊളിച്ച് മാറ്റാനുള്ള നീക്കത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവ്. പ്രദേശത്ത് ഇൻ്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. സംഘർഷത്തിൽ പൊലീസുകാർക്ക് പുറമെ നിരവധി ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ആക്രമണം ആരംഭിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെയാണ് അക്രമം സംഘർഷമായി മാറിയത്. പൊലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആൾക്കൂട്ടം തീയിട്ടു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ നില നിലനിർത്താൻ കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മുഖ്യമന്ത്രിയെ അറിയിച്ചു. മദ്രസയും നമാസ് സൈറ്റും പൂര്‍ണമായും നിയമവിരുദ്ധമാണെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു. സമീപത്തെ മൂന്നേക്കര്‍ സ്ഥലം നഗരസഭ നേരത്തെ ഏറ്റെടുക്കുകയും അനധികൃത മദ്രസയും നമസ്‌കാര സ്ഥലവും…

Read More

|ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ
മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു |

Read More

ജെയിംസ് അഗസ്റ്റിന്‍ സംഗീതത്തിന് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് ഗ്രാമി അവാര്‍ഡ്. സംഗീതത്തിന്റെ ഓസ്‌കര്‍ എന്നാണ് ഗ്രാമി അവാര്‍ഡുകളെ വിശേഷിപ്പിക്കുന്നത്. 2024 ഫെബ്രുവരി 4 നു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രാമിയുടെ തിളക്കമേറ്റു വാങ്ങിയവരില്‍ അഞ്ചു ഇന്ത്യക്കാരുമുണ്ടായിരുന്നു. സാക്കീര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവന്‍, ഗണേഷ് രാജഗോപാലന്‍, സെല്‍വ ഗണേഷ് വിനായക് റാം, രാകേഷ് ചൗരസ്യ എന്നിവരാണ് ഇന്ത്യന്‍ സംഗീതപതാക ലോകത്തിന്റെ മുന്നില്‍ പ്രൗഢിയോടെ ഉയര്‍ത്തിയത്. ഇവരില്‍ സാക്കിര്‍ ഹുസൈന് മൂന്നും രാകേഷ് ചൗരസ്യയ്ക്കു രണ്ടും അവാര്‍ഡുകള്‍ ലഭിച്ചു. ഗ്രാമി അവാര്‍ഡ് അമേരിക്കയിലെ റെക്കോര്‍ഡിങ് അക്കാദമി 1959 മുതല്‍ സംഗീതലോകത്തെ മികച്ച പ്രതിഭകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡാണ് ഗ്രാമി അവാര്‍ഡ്. ഗ്രാമഫോണ്‍ എന്നത് ചുരുക്കിയാണ് ഗ്രാമി ആയത്. അവാര്‍ഡിന് പേരിടാന്‍ വേണ്ടി നടത്തിയ മത്സരത്തില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകളില്‍ മുന്നൂറ് പേരാണ് ഗ്രാമി എന്ന പേര് നിര്‍ദ്ദേശിച്ചത്. അമേരിക്കയില്‍ നിന്നു പ്രഖ്യാപിക്കുന്ന കലാരംഗത്തെ ഏറ്റവും ഉന്നതമായ നാലു പുരസ്‌കാരങ്ങളില്‍ ഒന്നാണ് ഗ്രാമി. അക്കാദമി അവാര്‍ഡ് (സിനിമാ),…

Read More

ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്‍റെ ആരോപണം. സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്.

Read More

തൃശൂ‍ർ: കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. ഇടതുപക്ഷ സർക്കാരിൽ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. 2017-ലെ ബജറ്റിൽ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടിയോടുപ്പിച്ച് മന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റിൽ വകയിരുത്തി. അതിന് ശേഷം അദ്ദേഹം ചാലക്കുടി സന്ദർശിക്കാനെത്തിയപ്പോഴാണ് കലാഭവൻ മണിയുടെ ഒരു പ്രതിമയുള്ള സ്മാരകം എന്നതിൽ ഒതുക്കാതെ ഫോക്ക്‌ലോറുമായി ബന്ധപ്പെട്ട് പഠിക്കുന്നവർക്ക്, ഭാവി കലാകാരന്മാ‍ർക്ക് വേണ്ടി കൂടിയുള്ള സ്മാരകമാണ് വിഭാവനം ചെയ്തത്. അതിൽ സന്തോഷവുമുണ്ടായിരുന്നു. എന്നാൽ സ‍ർക്കാർ തന്നെ പ്രഖ്യാപിച്ച ഒന്നായിട്ടും അത് യാഥാർത്ഥ്യമാവാതിരിക്കുകയാണ്.

Read More

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമാ­യി ഉ­ന്ന­തവി­ദ്യാ­ഭ്യാ­സ­മന്ത്രി ആര്‍.ബിന്ദു. വിദേശ സര്‍വകലാ­ശാ­ല­ക­ളു­ടെ വാ­ണി­ജ്യ താ­ത്­പ­ര്യ­മട­ക്കം പരി­ശോ­ധി­ച്ച ശേഷ­മേ വി­ഷ­യ­ത്തില്‍ അന്തി­മ തീ­രു­മാ­ന­മെ­ടു­ക്കൂ എ­ന്ന് മന്ത്രി പ­റ­ഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദേശസർവകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ സാധ്യതകള്‍ ആരായും എന്നാണ് ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രഗവണ്‍മെന്റ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോയെന്നും കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോയെന്നും പരിശോധി­ക്കും. ഇടതുപക്ഷത്തിന്‍റെ നയങ്ങളെപ്പറ്റി മാ­ധ്യ­മ­ങ്ങള്‍ വേ­വ­ലാ­തി­പ്പെ­ടേ­ണ്ടെന്നും മന്ത്രി പറഞ്ഞു. വി­ഷ­യ­ത്തിലെ എസ്എഫ്‌ഐയുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More