Author: admin

ന്യൂ ദൽഹി : രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ബീഫിന്റെ പേരിൽ രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പരിവാർ സംഘടനകളുടെ ഉത്തരം മുട്ടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയ കമ്പനികളില്‍ രാജ്യത്ത് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റഴിച്ച ഏഴ് കമ്പനികളും ഉണ്ട് . നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.രാജ്യത്തെ 35 മരുന്ന് നിര്‍മാണ കമ്പനികള്‍ ബോണ്ടുകളായി കൈമാറിയത് ആയിരം കോടിയോളം രൂപയാണ് .

Read More

ന്യൂ ഡൽഹി: ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27‌ ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. സൂക്ഷ്മ പരിശോധന മാ‍‌ർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിര‍ഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാ‍ർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 മണ്ഡലങ്ങൾ, ഉത്ത‍ർപ്രദേശിൽ എട്ട്, മധ്യപ്രദേശിൽ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ രണ്ട്, അരുണാചൽ, മണിപ്പൂ‍ർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീ‍ർ, ആൻഡമാൻ നികോബാർ ദ്വീപുകൾ, ത്രിപുര, സിക്കിം, നാഗാലാന്റ്സ മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവും ആദ്യഘട്ടത്തിൽ…

Read More

തി­രു­വ­ന­ന്ത­പുരം: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ വി­ഴിഞ്ഞം തു­റ­മു­ഖ­ത്തേ­ക്ക് ലോ­ഡ് കൊ­ണ്ടു­വന്ന ടി­പ്പ­റില്‍­നി­ന്ന് കല്ല് തെ­റി­ച്ചു­വീ­ണ് യു­വാ­വി­ന് ഗു­രു­ത­ര പ­രിക്ക്. മു­ക്കോ­ല സ്വ­ദേ­ശി അ­ന­ന്തു­വി­നാ­ണ് പ­രി­ക്കേ­റ്റത്. അ­ന­ന്തു­വിനെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി. ഇ­യാ­ളു­ടെ നി­ല അതീ­വ ഗു­രു­ത­ര­മാ­ണെ­ന്നാ­ണ് വി­വരം. രാ­വി­ലെ എട്ട­ര­യോ­ടെ­ വി­ഴി­ഞ്ഞം മു­ക്കോ­ലി­യി­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ലോ­ഡു­മാ­യി വ­ന്ന ടി­പ്പ­റി­ന് പി­ന്നി­ലാ­യി സ്കൂട്ടറില്‍ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു അ­നന്തു. ഇ­തി­നി­ടെ ടി­പ്പ­റില്‍­നി­ന്ന് ഇ­യാ­ളു­ടെ ദേ­ഹ­ത്തേ­ക്ക് കല്ല് തെ­റി­ച്ച് വീ­ഴു­ക­യാ­യി­രു­ന്നു.

Read More

ന്യുഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പരോക്ഷ പിന്തുണയുള്ള പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസില്‍ സഹസ്ഥാപകന്‍ യോഗാ ഗുരു ബാബ രാംദേവിന് സുപ്രീം കോടതിയുടെ സമന്‍സ്. കോടതിയലക്ഷ്യ നോട്ടീസില്‍ പ്രതികരിക്കാതെ വന്നതോടെയാണ് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചത്. ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് അസനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ബാബ രാം ദേവിനും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയത്. പതഞ്ജലിയുടെ മരുന്നുകളെ കുറിച്ച് കമ്പനി നല്‍കിയിരിക്കുന്ന പരസ്യങ്ങളും ഉറപ്പുകളും പ്രഥമ ദൃഷ്ട്യ കളവാണെന്ന് കഴിഞ്ഞ മാസം കോടതി വിലയിരുത്തിയിരുന്നു.ഡ്രഗ്‌സ് ആന്റ് റെമഡീസ് ആക്ടിലെ സെക്ഷന്‍ 3, 4 എന്നിവയുടെ ലംഘനം നടന്നുവെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി നല്‍കാതെ വന്നതോടെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Read More

ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.

Read More

ന്യൂ ഡൽഹി: കടമെടുക്കാൻ അനുമതി തേടുന്നത് കേരളം മാത്രമാണ് എന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്, 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്. പിന്നാലെ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ആദ്യമായാണ്.

Read More

കൊച്ചി : കൊച്ചിയിൽ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ റിമോട്ട്ലി പൈലറ്റഡ് വിമാനം തിങ്കളാഴ്‌ച തകർന്നുവീണു. ഐഎൻഎസ് ഗരുഡ ബേസിൽ വൈകിട്ട് അഞ്ച് മണിക്കാണ് ആർപിഎ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നാവികസേന അറിയിച്ചു.ഇന്നലെ വൈകിട്ട് 5 മണിക്ക് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സെർച്ചർ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പതിവ് പരിശീലന പരിപാടിക്കിടെ റൺവേയിൽ നിന്ന് ഒരു മൈൽ അകലെ തകർന്നു വീണു. ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തകർന്ന ആർപിഎ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഒരു സ്പെഷ്യലിസ്‌റ്റ്‌ ടീമിനെ സൈറ്റിലേക്ക് അയച്ചെന്ന് നാവികസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

വിവാദ പ്രസംഗവുമായി എം എം മണി വീണ്ടുംഇടുക്കി: ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത് . ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും “ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം,എം.എം.മ­ണി­യു­ടെ അ­ധിക്ഷേ­പ പ­രാ­മര്‍­ശ­ത്തി­ന് മ­റു­പ­ടി­യു­മാ­യി ഇ­ടു­ക്കി­യി­ലെ യു­ഡിഎ­ഫ് സ്ഥാ­നാര്‍ഥി ഡീന്‍ കുര്യാ­ക്കോസ്. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അ­ത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ പ്ര­തി­ക­രിച്ചു.

Read More

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്റോഡ് ഷോ നടത്തി . രാവിലെ പത്തോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സ്ഥാനാർഥികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർ‌ന്ന് സ്വീകരിച്ചു. കാറിൽ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ മോദി അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ നടത്തിയ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികളും പങ്കെടുത്തു.അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററാണ് റോഡ്ഷോ. അതേസമയം, പൊതുസമ്മേളനമില്ല. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറാണ് സ്ഥാനാർഥി.

Read More