Author: admin

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായി ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇറാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികളുമായി ഇന്ത്യ .ഇറാനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 11:00ന് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യഥാക്രമം ശനിയാഴ്ച രാവിലെയും വൈകുന്നേരവുമാണ് പുറപ്പെടുക. ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർഥികൾ സർക്കാരിൻറെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിൻറെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തുമെന്നാണ് പതീക്ഷ.ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴി അനുവദിച്ചു . കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ധു ദൗത്യത്തിൻറെ ഭാഗമായി ഇറാനിൽനിന്ന് അർമേനിയൻ തലസ്ഥാനമായ യെരാവനിലേക്കു റോഡ് മാർഗ്ഗം മാറ്റിയ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചിരുന്നു.

Read More

ടെഹ്റാൻ: ടെഹ്റാൻനെതിരെ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയേകി ഇറാൻ . ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് മിസൈൽ വർഷമാണ് ഇറാൻ നടത്തിയത്. ഇസ്രായേൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇറാന്റെ ആക്രമണത്തെത്തുടർന്ന് 17 പേർക്ക് പരുക്കേറ്റു. നിരവധി സ്ഥലങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെഹ്റാനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നു . ഇസ്ഫഹാൻ, ഷിറാസ്, മഷാദ്, ഖും ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധമുണ്ടായി. ഇറാഖിലും ഇറാൻ അനുകൂല പ്രകടനം നടന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ യൂറോപ്യൻ ഉദ്യോഗസ്ഥരെ കാണുമെന്ന് റിപ്പോർട്ടുണ്ട് . സ്വിറ്റ്‌സർലൻഡിലെ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യു എസുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ വഞ്ചനയാണ് ഇസ്രായേൽ ആക്രമണങ്ങൾ – അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി: ഹൈസ്‌കൂൾ തലത്തിൽ പഠനം പാതിവഴിയിൽ നിർത്തുന്ന വിദ്യാർഥികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമെന്ന് കണക്കുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളത്തിന്റെ മികവ് വ്യക്തമാക്കുന്നത്. കർണാടകയാണ് ഏറ്റവും കൂടുതൽ കൂട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികളുടെ കണക്കിൽ മുന്നിൽ . ദേശീയ ശരാശരിയേക്കാൾ ഏറെ ഉയർന്നതാണ് കർണാടകയിലെ കൊഴിഞ്ഞുപോക്ക് . ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്ന വിദ്യാർഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കർണാടകയിൽ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്‌നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. ദേശീയ തലത്തിലെ കണക്കുകൾ പരിശോധിച്ചാൽ കർണാടകയേക്കാൾ ദയനീയ അവസ്ഥയാണ് ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ . ബിഹാറിൽ 25.63 ശതമാനം പേർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ല.…

Read More

മുംബൈ: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോയ എയർ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കിയത് .വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് എയർഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകൾ നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മടക്കിനൽകാമെന്ന് അറിയിച്ചു . യാത്രക്കാർക്കായി ഡൽഹിയിലേക്ക് പോകാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വിമാനക്കമ്പനി പറഞ്ഞു .

Read More

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു . ഗവർണ്ണറുടെ ഭരണപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു . ഈ വർഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമ്പോഴും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് നിത്യ ജീവിതത്തിൽ പകർത്താൻ ആവശ്യമായ പരിശീലനവും സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകുവാൻ പൊതുവിദ്യാഭ്യാസവകുപ്പ് മുൻഗണന നൽകും. ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്നാണ് പറയുന്നത് . ആ പരാമർശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ലെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി .…

Read More

കാലികം / ബിജോ സിൽവേരി കടലിപ്പോള്‍ പലരുടേയും വീട്ടുമുറ്റത്ത് കുശലമന്വേഷിച്ച് എത്തിക്കഴിഞ്ഞു. കോപിക്കുമ്പോള്‍ രാത്രിയും പകലുമെന്നില്ലാതെ വീടുകള്‍ക്കുള്ളില്‍ റെയ്ഡ് നടത്തും. എല്ലാം നശിപ്പിക്കും. കേരളത്തിലെ മിക്കവാറും എല്ലാ കടല്‍ത്തീരഗ്രാമങ്ങളിലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കു പുറമേയാണ് അശാസ്ത്രീയ ഖനനങ്ങളും വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന 17 ഹോട്ട്‌സ്‌പോട്ടുകളില്‍ ഇന്ത്യന്‍ തീരങ്ങളും ഉള്‍പ്പെടും. ഈ മേഖലകള്‍ ലോകത്തെ മറ്റു സമുദ്രതീരങ്ങളേക്കാള്‍ 90 ശതമാനം വേഗത്തില്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 390 കിലോമീറ്ററോളം കേരളതീരം പല കാരണങ്ങളാല്‍ ശോഷണത്തിനു വിധേയമാകുന്നതായാണ് കണക്ക്. അതായത്, മുഴുവന്‍ തീരത്തിന്റെ 63 ശതമാനത്തിലധികം കടലെടുക്കുന്നു.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആലപ്പുഴയില്‍ ആറാട്ടുപുഴയടക്കമുള്ള തീരങ്ങള്‍ ഇല്ലാതാക്കിയത്.…

Read More

സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ കൊച്ചി: കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ നേരിടുന്ന ഭീകരമായ കലേറ്റത്തിന് പരിഹാരം കാണുന്നതുവരെ സഹനസമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇന്ന് രാവിലെ കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെയാണ് സമരം. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്തനേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം – കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സമരം.രാവിലെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപവാസ…

Read More

രാജ് ഭവനിൽ സംഘടിപ്പിച്ച സ്കൗട്സ് ആൻഡ് ഗൈഡ്സ് പുരസ്കാര വിതരണച്ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി

Read More