- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്നും അറിവാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം. ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിത ടീം നേടിയെടുത്തിരിക്കുന്നത്.
ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു.
പൂന രൂപതയുടെ പുതിയ ബിഷപ്പായി 65 കാരനായ ഫാ. സൈമൺ അൽമേഡയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
കവർ സ്റ്റോറി / സിബി ജോയ് ഒരു നൂറ്റാണ്ട് മുമ്പ് തെളിഞ്ഞു വന്നൊരു ദീപം സ്ത്രീകളുടെ ആത്മബോധത്തിന്റെയും അറിവിന്റെയും പ്രകാശമായി പരിലസിക്കുന്നു. 1925-ല്‍, സ്ത്രീവിദ്യാഭ്യാസം സ്വപ്നമായി മാത്രം കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍, ചില ധീരമായ തീരുമാനത്തോടെ സിഎസ്എസ്ടി സന്ന്യാസിനികള്‍ കൊച്ചിയുടെ ഹൃദയത്തില്‍ ആ വെളിച്ചം തെളിച്ചു. അതാണ് എറണാകുളം സെന്റ് തെരേസാസ് കോളജ്. പഴമയുടേയും പാരമ്പര്യത്തിന്റേയും ഗാഥകള്‍ ഒരുപാടുണ്ടെങ്കിലും, ഈ കലാലയം ഇപ്പോഴും ഓരോ തലമുറയെയും പുതുമയിലേക്കും ശക്തിയിലേക്കും വളര്‍ത്തിയെടുക്കുകയാണ്. പുസ്തകങ്ങളിലൂടെ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ പാഠങ്ങളിലൂടെയും സ്ത്രീകള്‍ക്ക് ചിറകുകള്‍ കൊടുത്ത ഈ സ്ഥാപനത്തിന്റെ കഥ, അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും അതുല്യമായ യാത്രയാണ്. നൂറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ നിമിഷത്തില്‍ സെന്റ് തെരേസാസ് വെറുമൊരു കലാലയമല്ല, അത് ഒരു പ്രചോദനമാണ്, ഒരു പാരമ്പര്യമാണ്, സ്ത്രീശക്തിയുടെ അനന്തഗാനമാണ് എന്ന് സമൂഹവും ഏറ്റുപറയുന്നു. പ്രകാശത്തിന്റെ ആരംഭം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതില്ലെന്ന ധാരണ സമൂഹത്തിന്റെ സിരകളില്‍ രൂഡമൂലമായിരുന്ന കിടന്നിരുന്ന കാലത്ത്, ചില ദിവ്യഹൃദയങ്ങള്‍ ധൈര്യമായി മുന്നോട്ട് വന്നു. 1925-ല്‍,…
പുസ്തകം / ജെന്‍സന്‍. സി. ജോസ് അടുത്തിടെ അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ കര്‍മ്മ മണ്ഡലത്തിലെ ഓര്‍മ്മകളുടെ ആവിഷ്‌കാരമാണ് ‘ഘോഷയാത്ര’. അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഘോഷയാത്ര തിരുവിതാംകൂറിന്റെ മഹാത്മ്യത്തോടു കൂടി ആരംഭിക്കുന്നു. ജീവിതത്തിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ തങ്ങളുടെ കൈയൊപ്പു ചാര്‍ത്തി കടന്നുപോയ പ്രശസ്ത വ്യക്തിത്വങ്ങളുടെ കൊടിയേറ്റവും കൊടിയിറക്കവും, നേരും നെറിയും, അധികാരത്തിന്റെ ഇടനാഴികളിലെ വിഹിതങ്ങളും അവിഹിതങ്ങളും, അന്തഃപുര രഹസ്യങ്ങളുടെയെല്ലാം ചുരുള്‍ അഴിയുമ്പോള്‍ അതും കൈയടക്കത്തോടും നിഷ്പക്ഷതയോടും കൂടി വായനക്കാര്‍ക്ക് നല്ല ഒരു ഉത്സവമായി മാറുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുന്നൂറ്റി അന്‍പതോളം പേരെ അടുത്തറിഞ്ഞതിന്റെ വിവരണങ്ങള്‍ നമ്മെ ചിരിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും, ദ്വേഷിച്ചും പ്രണയാതുരമായും തലോടി കടന്നു പോകുന്നു. ഒറ്റയിരുപ്പില്‍ വളരെ ആകാംക്ഷയോടെ വായിച്ചു തീര്‍ത്ത ഒരു പുസ്തകമാണ് ഘോഷയാത്ര.കേരള രാഷ്ട്രീയത്തിലെ അതികായരായ സി. കേശവന്‍, പട്ടം താണുപിള്ള, കൗമുദി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ജീവിതത്തിലൂടെ…. ‘പച്ച വെള്ളത്തിന് തീപിടിപ്പിക്കുകയും, മണല്‍ത്തരികളെ നൃത്തംവയ്പിക്കുന്ന പ്രസംഗ പാടവവും ജീവിതവുമൊക്കെ കുപ്പിയിലായി എരിഞ്ഞ…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ കവിയും ചിത്രകാരനുമായിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയിട്ടുള്ള ഭക്തിഗാനങ്ങള്‍ നമ്മുടെ ആരാധനാക്രമങ്ങളില്‍ നാം പതിവായി പാടുന്നു. രചനയുടെ മനോഹാരിതയും ആശയത്തിന്റ ആഴവും മൈക്കിളച്ചന്റെ ഗാനങ്ങളുടെ സവിശേഷതയാണ്. അദ്ദേഹം എഴുതിയ നൂറുകണക്കിനു ഗാനങ്ങളില്‍ നിന്നും മൂന്നു ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ മൂന്നു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യമാണ്. ആലപിച്ചത് ഡോ. കെ.ജെ.യേശുദാസും. ‘സൂര്യകാന്തി പുഷ്പമെന്നുംസൂര്യനെ നോക്കുന്നപോലെഞാനുമെന്റെ നാഥനെതാന്‍നോക്കി വാഴുന്നു’1982-ല്‍ തരംഗിണി എന്ന തന്റെ കസ്സെറ്റ് കമ്പനിക്കായി യേശുദാസ് നിര്‍മിച്ച ക്രിസ്തീയ ഭക്തി ഗാനസമാഹാരത്തിലെ ഗാനമാണിത്. യേശുദാസിനോടൊപ്പം ചിത്രയാണ് ഈ ഗാനത്തില്‍ പാടിയിട്ടുള്ളത്. പാവപ്പെട്ട മനുഷ്യരില്‍ ദൈവത്തെ കാണുന്നുവെന്ന സങ്കല്‍പ്പമാണ് ഈ ഗാനത്തിന്റെ പ്രമേയം. ‘സാധുവായ മര്‍ത്യനില്‍ ഞാന്‍നിന്റെ രൂപം കണ്ടിടുന്നുസേവനം ഞാനവനു ചെയ്താല്‍പ്രീതനാകും നീകരുണയോടെ അവനെ നോക്കുംനയനമെത്ര മോഹനംഅവനു താങ്ങും തണലുമായകൈകളെത്ര പാവനം’ഇങ്ങനെയാണ് ഗാനത്തിന്റെ അടുത്ത വരികള്‍. മലയാള ക്രിസ്തീയഗാനചരിത്രത്തിലെ എണ്ണപ്പെട്ട ഗാനങ്ങളില്‍ ഒന്നായാണിത് പരിഗണിക്കപ്പെടുന്നത്.നമ്മുടെ ദിവ്യബലികളില്‍ കാഴ്ചയര്‍പ്പണസമയത്ത് ഏറ്റവും കൂടുതല്‍…
പക്ഷം / ബിജോ സില്‍വേരി ”ജനങ്ങളുടെ ഭരണകൂടം” എന്ന് വിളിച്ച സംവിധാനങ്ങള്‍ പലപ്പോഴും ജനങ്ങളെ തന്നെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളായി മാറി. സ്വതന്ത്ര ചിന്ത, തുറന്നുപറച്ചിലിനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം ഇവയെല്ലാം പാര്‍ട്ടികളുടെ നിയന്ത്രണത്തിന് കീഴിലായി. പാര്‍ട്ടിയേയാണ് ജനതയായും നേതാവിനേയാണ് ആശയമായും കാണാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ ആശയത്തില്‍ മനുഷ്യന്‍ ഇല്ലാതായി, അധികാരം മുഖ്യമായി. അതാണ് രാഷ്ട്രീയപാര്‍ട്ടികളിലെ ”മായം”. മായം ചേര്‍ന്നപ്പോള്‍ ച്യവനപ്രാശത്തില്‍ നെല്ലിക്കയില്ലാതായതുപോലെ ആശയം തളര്‍ന്നു. ച്യവനപ്രാശം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഔഷധമായാണ് ആയൂര്‍വേദത്തില്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്. നെല്ലിക്കയാണ് ഇതിലെ പ്രധാന ചേരുവകകളിലൊന്ന്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഉത്തരേന്ത്യന്‍ മരുന്ന് കമ്പനി നെല്ലിക്ക കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ആപ്പിള്‍ പോലുള്ള ഫലങ്ങള്‍ ച്യവനപ്രാശത്തില്‍ ചേര്‍ത്തത് വലിയ വിവാദമായിരുന്നു. ‘ച്യവനപ്രാശത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നില്ലെങ്കില്‍ ആ കൂട്ടിന് മറ്റുവല്ല പേരുമാണ് ഇടേണ്ടത്’ എന്നായിരുന്നു സംഭവത്തെ കുറിച്ച് കോട്ടക്കല്‍ പി.കെ. വാര്യരുടെ പ്രതികരണം. കമ്പോളം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ച്യവനപ്രാശം കമ്പനികളെ പോലെ പറയുന്നതൊന്ന്, ചെയ്യുന്നത്…
ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യത്തിനെതിരെ ബിജെപി
ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
