- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം
Author: admin
മുനമ്പം: സ്വന്തം പുരയിടങ്ങളും കിടപ്പാടങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള മുനമ്പം ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കെ എൽ എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്തിൽ മുനമ്പത്ത് സമ്മേളനത്തിൽ പങ്കെടുത്തു. കെ എൽ എം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു. രൂപത ട്രഷറർ ജോർജ്ജ് പോളയിൽ,SNTU പ്രസിഡൻ്റ് പീറ്റർ മണ്ഡലത്ത്, മേഖല പ്രസിഡൻ്റുമാരായ ജോസഫ് കണ്ണാംപ്പിള്ളി, ജോൺസൺ പാലക്കപറമ്പിൽ, മേഖല സെക്രട്ടറി പോൾ റൊസാരിയോ, മേഖല വൈസ് പ്രസിഡൻ്റ് ടി ജി ജോസഫ്, ഫ്രാൻ സി സ് താന്നിക്കപ്പിള്ളി വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.
മുനമ്പം : രാഷ്ട്രീയത്തിന്റെ കപട മുഖങ്ങൾ തിരിച്ചറിഞ്ഞ്, മുനമ്പം ജനതയെ വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളെ മുന്നിൽ നിർത്തി ചോദ്യം ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ ദേവസി പന്തല്ലൂക്കാരൻ ആവശ്യപ്പെട്ടു. സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തി ഒൻപതാം ദിനത്തിൻ്റെ ഉദ്ഘാടനം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സി പി നിർവ്വഹിച്ചു. പ്രളയത്തിൽ അകപ്പെട്ടു പോയ കേരള ജനതയെ രക്ഷിക്കാൻ ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളായ ആന്റണി കുരിശിങ്കൽ, റാഫേൽ അത്തിപ്പൊഴി,കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, നിക്സൺ കാഞ്ഞിരത്തിങ്കൽ, ഗിരീഷ് പോളക്കുളത്ത്, മണി കിളിയന്തിപ്പറമ്പിൽ, സേവ്യർ കളത്തിൽ, ജസ്റ്റിൻ കളവിപ്പറമ്പിൽ, സുനിൽ കടവിൽ പറമ്പിൽ, ജോഷി വലിയ വീട്ടിൽ,ജോൺസൻ അറക്കൽ, വിൻസൻ കാട്ടുപാടത്ത് എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കു ന്ന പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി…
വയനാട്: തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ പ്രചാരണത്തിനും ചൂടേറുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയനാട്ടില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി താര പ്രചാരകരും കളത്തിലിറങ്ങി. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രചാരണത്തിനിറങ്ങിയത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പാർലമെൻ്റ് എംപിയും ഒരു കേന്ദ്രമന്ത്രിയും കൂടെ ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കമ്പളക്കാട് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. മറുവശത്ത്, കോണ്‍ഗ്രസിനായി ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ടും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റുമാണ് പ്രചാരണത്തിനെത്തിയത്. ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് വിനേഷ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ നീതിക്ക് വേണ്ടി തങ്ങള്‍ക്ക് വലിയ പോരാട്ടം നടത്തേണ്ടി വന്നതായി വിനേഷ് ഫോഗട്ട് പറഞ്ഞു. ആ പോരാട്ടം തങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നും സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു എന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരോട് സംവദിച്ചും പൊതുയോഗങ്ങള്‍…
ദോഹ: ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്നും ഖത്തർ അറിയിച്ചു. 2012 മുതല്‍ ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്കി വരുന്നുണ്ട്.
പോര്‍ട്ട് എലിസബത്ത്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച്, ടി 20യില്‍ സഞ്ജു സെഞ്ച്വറിയില്‍ ഹാട്രിക് നേടുമോയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാജ്യാന്തര ടി 20യില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും തിരിച്ചു വരികയെന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നത്.
പാലക്കാട് : സുൽത്താൻപേട്ട് രൂപത മതബോധന-ബൈബിൾ കലോത്സവം പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. രൂപതാധ്യക്ഷൻ ബിഷപ് അന്തോണിസ്വാമി പീറ്റർ അബിർ കലോൽസവം ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടർ ഫാ. ബെൻസിഗർ സിൽവദാസൻ നേതൃത്വം നൽകി. വികാരി ജനറൽ മോൻസിഞ്ഞോർ മരിയ ജോസഫ്, പ്രോക്യൂറേറ്റർ ഫാ. ആന്റണി സേവ്യർ പയസ് എന്നിവർ സന്നിഹിതരായിരുന്നു. രൂപതയിലെ 34 മതബോധനകേന്ദ്രങ്ങളിൽ നിന്നായി 14 മൽസരയിനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പങ്കെടുത്തു. വിവിധ ഇടവകളിൽ നിന്നുള്ള വൈദികരും, സന്യസിനികളും, ഇരുന്നൂറോളം അധ്യാപകരും പങ്കെടുത്തു.
മുനമ്പം: മുനമ്പത്തെ പാവപ്പെട്ടവരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പ് നല്‍കില്ലെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ . മുനമ്പത്തെ സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് വച്ച് കണക്ക് ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണിതെന്ന് അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമ്മിപ്പിച്ചു.ജനാധിപത്യത്തിന് കളങ്കമായിട്ടുള്ള മനുഷ്യത്വരഹിതമായ നിയമമാണ് മുനമ്പം ഭൂപ്രശ്നത്തിന് കാരണം.സീറോ മലബാർ സഭയുടെ എല്ലാവിധ പിൻതുണയും മുനമ്പം ജനതക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു.’കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്,,പ്രൊക്രൂറേറ്റർ ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട്, സീറോ മലബാർസഭ പിആർഒ റവ.ഡോ. ആൻ്റണി വടക്കേക്കര വിസി, കത്തോലിക്ക ഗ്ലോബൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി, സീറോ മലബാർ സഭ വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ സിപി, സമരത്തിന് ഐക്യദാർഢ്യം…
മുനമ്പം: തീരജനത 28 ദിവസമായി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎൽസിഎ കോട്ടപ്പുറം രൂപത ഏകദിന ഉപവാസ സമരം നടത്തി. തുടർന്ന് സമരപന്തലിൽ നിന്ന് ചെറായി ജംഗ്ഷനിലേക്ക് ബൈക്ക് റാലി നടന്നു. സമാപന സമ്മേളനം കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. കെഎൽസിഎ പ്രസിഡൻ്റെ അനിൽ കുന്നത്തുർ അദ്ധ്യക്ഷത വഹിച്ചു .കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ മുഖ്യപ്രഭാഷണം നടത്തി.സിപ്പി പള്ളിപ്പുറം, ജോയ് ഗോതുരുത്ത്, അലക്സ് താളൂപാടത്ത്, ലോറൻസ് പി ആർ , ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സമരത്തിൽ ജോൺസൺ മങ്കുഴി, ഇ ഡി. ഫ്രാൻസിസ്, ജോസഫ് കോട്ടപറമ്പിൽ, കൊച്ചുത്രേസ്യ, അഗസ്റ്റിൻ ചിറയത്ത്, സേവ്യർ പടിയിൽ, പി എഫ് ലോറൻസ്, ജെയ്സൺ കുറുമ്പതുരുത്ത്. ഡഗ്ലസ് ആൻ്റെണി തുടങ്ങിയവർ ഉപവാസം അനുഷ്ഠിച്ച് സമരത്തിന് നേതൃത്വം നൽകി. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും നീതിപൂർണ്ണമായി പ്രശ്നം സത്വരം ശാശ്വതമായി പരിഹരിക്കാൻ സംസ്ഥാന…
കൊച്ചി : കോട്ടപ്പുറം രൂപത കൂട്ടുകാട് ഇടവകാംഗം അനി ജോസഫ് കളത്തിലിനെ KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറിയായി KRLCBC യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ബിഷപ്പ് ക്രിസ്തുദാസ് R. നിയമിച്ചു. കെഎസ്ഇബിയിൽ ജീവനക്കാരൻ ആയ അനി ജോസഫ് 25 വർഷമായി വിശ്വാസ പരിശീലന രംഗത്ത് സജീവമാണ്.ഇപ്പോൾ കോട്ടപ്പുറം രൂപത കാറ്റിക്കിസം പ്രമോട്ടർ ആയി സേവനം ചെയ്യുന്നു.25 വർഷമായി ജീസസ് യൂത്ത് അംഗമായ അനി ജോസഫ്കെസിവൈഎം രൂപത എക്സിക്യൂട്ടീവ് അംഗം, മുൻ KRLCC അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അടുത്ത ദിവസം തന്നെ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.