- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
Author: admin
കൊച്ചി:സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഇറ്റലിക്കാരൻ ആയ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ 7 ന് തന്നെ വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭി ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിക്കുന്നു. യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അകിറ്റസിന്‍റെ നാമധേയത്തിലുള്ള ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശിർവദിക്കപ്പെടുന്നത്.
കൊച്ചി: ചെറിയകടവ് കടൽ തീരത്തെ ആറ് കുടുംബങ്ങൾ കൂടുവിട്ട് കൂടു തേടുകയാണ്. കാലവർഷം ശക്തമായ ജൂലൈ മാസം ഉണ്ടായ കടൽക്ഷോഭത്തിൽ തകർന്ന ഒൻപത് കുടുംബങ്ങൾ ചെറിയകടവ് പളളി പാരിഷ് ഹാളിൽ അഭയം തേടുകയായിരുന്നു. താമസയോഗ്യമല്ലാത്ത വിധം തകർന്ന വീടുകളുടെ ആശ്രിതർക്ക് പു:നരധിവാസം പ്രതിസന്ധിയായി തുടരുകയാണ്. മൂന്ന് വീട്ടുകാർ ബന്ധുവീടുകളിൽ താമസം മാറ്റി. കഴിഞ്ഞ ദിവസം ഇവർക്കായി വാടക വീടുകൾ കണ്ടെത്തി 10 മാസത്തെ വാടകയും നൽകാൻ കെയർ ചെല്ലാനം പ്രതിനിധികൾ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. മൂന്നു മാസത്തെ തുക മുൻകൂറായി കൈമാറി. കൊച്ചി രൂപത കെഎൽസിഎ പ്രവർത്തകർ ഒരുക്കിയ ഓണസദ്യയോടെ 18 അംഗങ്ങൾ അടങ്ങുന്ന ആറ് വീട്ടുകാരും ഹാളിൽ നിന്നു പടിയിറങ്ങി. മോൺ.ഷൈജു പരിയാത്തുശ്ശേരി, രൂപതാ ചാൻസിലർ ഫാ.ജോണിപുതുക്കാട്ട് കെഎൽസിഎ ഡയറക്ടർ ഫാ.ആൻ്റണി കുഴിവേലിൽ,കണ്ണമാലി കണ്ടക്കടവ് ഫെറോന വികാരിമാരായ ഫാ.ജോപ്പൻ അണ്ടിശ്ശേരിൽ, ഫാ.സോളമൻ ചാരങ്ങാട്ട് പ്രൊക്യൂറേറ്റർ ഫാ.മാക്സൺ കുറ്റികാട്ട് കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ,ബാബു കാളിപ്പറമ്പിൽ,ജോബ്…
കൊച്ചി : കത്തോലിക്ക തിരുസഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷത്തിൽ സെപ്റ്റംബർ 4-ാം തീയതി എറണാകുളം സെൻ്റ്. ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ അതിരൂപത എറണാകുളം കമ്മീസിയം ലീജിയൻ പതാകയുടെ കീഴിൽ രണ്ടായിരത്തിലധികം മരിയ സൈനീകർ ലീജിയൻ കോൺഗ്രസിൽ പങ്ക് ചേർന്നു. വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞി മറ്റത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലിയോടെ ആരംഭിച്ച ലീജിയൻ കോൺഗ്രസിൽ മോൺ ക്ലീറ്റസ് പറമ്പിലോത്ത്, ഫാ. മാർട്ടിൻ തൈ പറമ്പിൽ, ഫാ.യേശുദാസ് പഴമ്പിള്ളി, ഫാ. ഡെസ് ലിൻ എസ്. ജെ. എന്നിവർ സഹകാർമ്മികരായിരുന്നു. എറണാകുളം കമ്മീസയം ആധ്യാത്മിക നിയന്താവ് മോൺ. ക്ലീറ്റസ് പറമ്പിലോത്ത് തിരിതെളിച്ച് ലീജിയൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു. “ലീജിയൻ ലക്ഷ്യവും മാർഗ്ഗങ്ങളും ” , ” എല്ലാ മനുഷ്യരോടും സമ്പർക്കം പാലിക്കുവാൻ പുതിയ പ്രവർത്തനങ്ങളും മാർഗ്ഗങ്ങളും ” എന്നിങ്ങനെ രണ്ട് വിഷയത്തത്തെ ആസ്പദമാക്കി കേരള സെനാത്തൂസ് പ്രസിഡൻ്റ് ബ്രദർ തോമസ് മേനച്ചേരിൽ, വിജയപുരം കമ്മീസിയം…
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)കൊച്ചി ആൽഫ സെൻ്റ്റിൽ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് നടത്തി.സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനം KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഉത്ഘാടനം ചെയ്തു.അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്തും എന്ന വിഷയത്തിൽ കൊച്ചി മുൻ മേയർ കെ. ജെ. സോഹൻ ക്ലാസ്സ് നയിച്ചു. KRLCC ഡെപ്യൂട്ടി സെക്രട്ടറിയും KRLCBC സെക്രട്ടറി ജനറലുമായ ഫാ. ജിജു അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.സമാപന സമ്മേളനം കൊച്ചി MLA കെ. ജെ. മാക്സി ഉത്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളെ കുറിച്ച് റീന റാഫേൽശ്രീമതി എലിസബത്ത് അസ്സീസി, തയ്യൽ തൊഴിലാളി ക്ഷേമനിധി ചെയർപേഴ്സൺക്ലാസ്സ് നയിച്ചു. സംസ്ഥാന ലെയ്റ്റി കമ്മീഷൻ സെക്രട്ടറി റവ:ഫാദർ ബെന്നി പുത്രയിൽ മോഡറേറ്റ് ചെയ്തു. KLCWA സംസ്ഥാന സ്പിരിച്ചൽ ഡയറക്ടർ ഫാ. അഡ്വ. എ. ജെ. പോൾ,ആനിമേറ്റർ Sr നിരഞ്ജന എന്നിവരെ ആദരിച്ചു. മുൻ PSC ബോർഡ് മെമ്പർ സിമ്മി റോസ്ബെൽജോൺ ആശംസയർപ്പിച്ചു…
മുനമ്പം: തിരുവോണദിനത്തിൽ ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി പട്ടിണിസമരം നടത്തേണ്ടി വരുന്നത് സർക്കാരുകളുടെ കണ്ണ് തുറപ്പിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത 328 ദിവസമായി നടത്തുന്ന നിരാഹാര സമരം തിരുവോണദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മുനമ്പം ജനതക്ക് നീതി ലഭിച്ച് കണ്ണീരൊഴിയും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് പ്രസ്താവിച്ചു.കേരളത്തിലെ 140 എംഎൽഎ മാരിൽ ഭൂരിഭാഗം എംഎൽഎമാരും മുനമ്പം തീരപ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഗവൺമെൻറ് പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കുന്നത്, ഈ സമരം നീട്ടിക്കൊണ്ടു പോകാൻ ഇടവരുന്നത് സർക്കാരിന് ഭൂഷണമല്ല എന്ന് എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻറ് ടി ജി വിജയൻ പ്രസ്താവിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ,എസ്എൻഡിപി വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ബി ജോഷി,എസ്എൻഡിപി യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ,ധീവരസഭ…
കാത്തലിക് മൊബിലൈസിംഗ് നെറ്റ്വർക്ക് എന്ന സംഘടനയാണ് രംഗത്തുവന്നിരിക്കുന്നത്
നിരീക്ഷണം / അഡ്വ. ഷെറി ജെ. തോമസ് രാജ്യത്ത് 103-ാമത് ഭരണഘടനാഭേദഗതിയിലൂടെ സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, തൊഴിലിലും, സംവരണം നല്കണം എന്ന ഭരണഘടനാഭേദഗതി നടപ്പിലായതോടുകൂടി സംവരണപട്ടികയില്‍ പുതിയതായി മറ്റൊരു വിഭാഗം കൂടി വന്നു- (ഇക്കണോമിക്ക്‌ലി വീക്കര്‍ സെക്ഷന്‍). അതായത് ഇതുവരെ സംവരണം ഇല്ലാത്ത ജനറല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. ഒരുകാലത്ത് സംവരണം നിയമനങ്ങളിലാണെങ്കിലും, എവിടെയാണെങ്കിലും, മെറിറ്റ് തകര്‍ക്കുമെന്നും, അനര്‍ഹരും, കഴിവില്ലാത്തവരും, കയറിക്കൂടും എന്നു പറഞ്ഞിരുന്ന വിഭാഗങ്ങളൊക്കെ ഇന്ന് സംവരണത്തെപ്പറ്റിയുളള തങ്ങളുടെ കാഴ്ചപ്പാട് മാറ്റി. ചരിത്രപരമായ നീതിനിഷേധത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും, കാലഘട്ടത്തില്‍ നിന്നു പുറത്തുകടക്കാന്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെയും, അധികാരഭരണകേന്ദ്രങ്ങളുടെയും, മുഖ്യധാരയില്‍ എത്തുന്നതിനുവേണ്ടി മതിയായ പ്രാതിനിധ്യം നല്കുന്നതിനുവേണ്ടിയുമാണ് സംവരണം ഭരണഘടനയില്‍ ഏര്‍പ്പെടുത്തിയത്. അതിന് ജാതിയുടെ പിന്‍ബലത്തിലാണ് അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ പറഞ്ഞുകൊണ്ടുതന്നെ സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പാടാക്കിയതും. കമ്മ്യൂണല്‍ റിസര്‍വേഷന്‍ സംബന്ധിച്ച സ്വാതന്ത്യസമരകാലത്തെ ചരിത്രങ്ങളും ഗാന്ധി-അംബേദ്കര്‍ വിഷയങ്ങളും ഏവര്‍ക്കും ഓര്‍മ്മയുള്ളതാണല്ലോ. എന്നാല്‍, ഇപ്പോള്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം എന്ന സ്വഭാവം ആവശ്യമില്ല എന്നിരിക്കിലും സമൂഹത്തില്‍ പാവങ്ങളായിട്ടുള്ള…
ഇസ്രായേൽ രാഷ്ട്രപതി ഇസാക്ക് ഹെർസോഗിനെ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ സ്വീകരിക്കുകയും, കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി 2025 മാഗ്‌സസെ അവാര്‍ഡ് പ്രഖ്യാപനം ലോകത്തോടുള്ള നീതി നിര്‍വഹണത്തെക്കുറിച്ച ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു. ആഗസ്റ്റ് 31-ന് നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ള വകയുണ്ടായിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന്‍ ഫ്‌ളവിനോ അന്തോണിയോ വില്ലോനയ്‌ക്കൊപ്പം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ‘എഡ്യുക്കേറ്റ് ഗേള്‍സ്’ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തന ഗ്രൂപ്പും മാലദ്വീപ് പാരിസ്ഥിതിക അവബോധ പ്രവര്‍ത്തക ഷാഹിന അലിയും അവാര്‍ഡിനര്‍ഹരായി. ദൈവവചന സഭാംഗമായ ഫാദര്‍ ഫ്‌ളവി, ഫിലിപ്പീന്‍സിന്റെ നീതിയുടെ മുഖമായി ആദരിക്കപ്പെടുന്ന വ്യക്തിയാണ്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍ത്ത് നടപ്പിലാക്കിയ ‘മയക്കുമരുന്ന് നിര്‍മ്മാര്‍ജ്ജന യുദ്ധം’ എന്നതില്‍ സംഭവിച്ച മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും അതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റത്തിന് വിധിക്കപ്പെടുകയും ചെയ്തയാളാണ് ഫാദര്‍ ഫ്‌ളാവിനോ. മയക്കുമരുന്നിനെതിരെ എന്ന പേരില്‍ നടന്ന റോഡ്രിഗോ ഭരണകൂട ആക്രമണങ്ങളില്‍, ആയിരത്തിലധികം വരുന്ന യുവതീയുവാക്കള്‍ അപ്രത്യക്ഷരാകുകയോ വധിക്കപ്പെടുകയോചെയ്തുവെന്ന് അനൗദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയുണ്ടായി.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നപ്പോഴും, ആഗോളമാധ്യമങ്ങള്‍, ഈ മനുഷ്യാവകാശ വിരുദ്ധതയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ആങ് തൊത്യൂങ് നാര്‍ക്കോ…
പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കാര്‍ലോ അക്വിറ്റിസ് എന്ന ആധുനികകാലത്തെ സൈബര്‍ അദ്ഭുതത്തിന്റെ ജീവിതേതിഹാസം ലളിതമായും അതീവഹൃദ്യമായും 12 അധ്യായങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പല ചരിത്രഗ്രന്ഥങ്ങളുടെയും രചയിതാവായ രതീഷ് ഭജനമഠം. ചരിത്രത്തില്‍ മായാമുദ്രകള്‍ പതിച്ച വിശിഷ്ട വ്യക്തികളെ, യഥാതഥം അനുവാചകമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരു സവിശേഷപാടവം തന്നെ രതീഷ് കാണിക്കുന്നുണ്ട്. അത് നിഷ്ഠാപൂര്‍വകമായ പഠനമനനങ്ങളുടെയും സൂക്ഷ്മവേദിയും സൂക്ഷ്മവേധിയുമായ അന്വേഷണങ്ങളുടെയും ധന്യഭൂമികയിലാണ് നിര്‍വഹിക്കപ്പെടുന്നത്. പരാമൃഷ്ട വ്യക്തിത്വങ്ങളുടെ ജീവിതപരിസരങ്ങളിലേക്കും വ്യാപാരമേഖകളിലേക്കും ഒപ്പം നടന്ന് കൂട്ടിക്കൊണ്ടുപോയി വിശ്വാസ്യതയോടെയാണ് ഓരോ ലേഖനത്തിന്റെയും ഗ്രന്ഥരചനയുടെയും സാഫല്യം രതീഷ് കൈവരുത്തുന്നത്. കത്തോലിക്കാസഭയിലെ വിശുദ്ധരുടെ മഹാശ്രേണിയില്‍ ‘നിര്‍മല കൗമാരത്തിന്റെ പ്രതീകങ്ങള്‍’ എന്നു വിളിക്കപ്പെടുന്ന പുണ്യജീവിതങ്ങളില്‍ ആദ്യം വരുന്ന നാമം വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ആത്മീയപുത്രനായ വിശുദ്ധ ഡോമിനിക് സാവ്യോയുടേതാണ് (1842 1857). ഉത്തര ഇറ്റലിയില്‍ മുരിയാള്‍ഡോയിലാണ് ജനനം. ഇടവകപ്പള്ളി അവന് സ്വന്തം വീടുപോലെ തന്നെയായിരുന്നു. ഇടവകയുടെ ഉത്തരവാദിത്വം ഡോണ്‍ ബോസ്‌കോ എന്ന വൈദികനായിരുന്നു. എന്നും പ്രഭാതത്തില്‍ അഞ്ചുമണിക്കുതന്നെ സാവ്യോ പള്ളിയിലെത്തും. മഴയായാലും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
