- തൃശൂരിൽ മൂന്ന് എടിഎമ്മുകളിൽ നിന്ന് 65 ലക്ഷം കൊള്ളയടിച്ചു
- ലങ്കയിലെ ചെങ്കതിരോന്‍
- ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്തുകൊണ്ടായിക്കൂടാ?
- മഹാത്മരാഗം
- അതിജീവനത്തിന്റെ സംഗീതമുണര്‍ത്തുന്ന ഒരു പിയാനോ
- പല ലോകം പല കാലം
- മഞ്ഞുമലയിലെ പുതുവസന്തം
- അർജുന്റെ മൃതദേഹം കാർവാർ മോർച്ചറിയിൽ, ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും
Author: admin
കൊച്ചി : ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടായേക്കും.
കൊച്ചി :അരനൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഉച്ചക്ക് സന്ധ്യ പോലെ തോന്നിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന്.100 വർഷത്തിൽ ഒരിക്കലാണ് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത് . യുഎസ്, കാനഡ, മെക്സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്കും ചന്ദ്രന് മൂടുകയും ചെയ്യുന്നു.ഈ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകളോ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരിക്കണം.
ന്യൂഡല്‍ഹി: പ്ലസ് ടൂ വിഭാഗത്തിന് പഠിക്കാനുള്ള പാഠപുസ്തകത്തില്‍ നിന്ന് ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കികൊണ്ട് എന്‍സിഇആര്‍ടി യുടെ പരിഷ്കാരം . ഇതിന് പകരമായി രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള 2019 ലെ സുപ്രീംകോടതി വിധിയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. 2024 – 25 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപ്പുസ്തകത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഭേദഗതികള്‍. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എന്‍സിഇആര്‍ടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്. ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148 – 151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചത് 1,25,939 പരാതികള്‍. മാര്‍ച്ച് പതിനാറ് മുതല്‍ ഇന്നലെ വരെ സി വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ കണക്കാണിത്. ഈ പരാതികളില്‍ 1,25,551 എണ്ണവും തീര്‍പ്പാക്കിക്കഴിഞ്ഞു. 1,13481 എണ്ണം നൂറ് മിനിറ്റിനുള്ളില്‍ തന്നെ പരിഹരിച്ചു. 388 പരാതികളില്‍ നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ കിട്ടിയത്. 71,168 പരാതികളാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. 14,684 പരാതികള്‍ കിട്ടിയ ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. കര്‍ണാടകയില്‍ നിന്ന് 13,959 പരാതികളും ആന്ധ്രയില്‍ നിന്ന് 7,055 പരാതികളും കിട്ടി. പശ്ചിമബംഗാളില്‍ നിന്ന് 3,126 പരാതികളാണ് ലഭിച്ചത്. രാജസ്ഥാനില്‍ നിന്ന് 2,575 പരാതികളും തമിഴ്നാട്ടില്‍ നിന്ന് 2,168 പരാതികളുമുണ്ട്. മധ്യപ്രദേശില്‍ നിന്ന് 1,837 പരാതികളാണ് വന്നത്. ഒഡിഷയില്‍ നിന്ന് 1,829 പരാതികളും ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 1,801 പരാതികളും കിട്ടി. കേരളത്തിലെ ആകെ പരാതികളില്‍ 70929…
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു .രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും ആരോപിക്കുന്നു . തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…
സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു സംവിധായക. ഐഡയുടെ കണ്ണുകളിലൂടെ, അവളുടെ കുടുംബത്തെ സംരക്ഷിക്കാൻ എടുക്കേണ്ട വേദനാജനകമായ തീരുമാനങ്ങൾക്കും, അതുപോലെ തന്നെ ദുരന്തം തടയാൻ യുഎൻ സേനയ്ക്ക് കഴിയില്ലെന്നുള്ള യാഥാർഥ്യം നിസ്സഹായതയോടെ വീക്ഷിക്കുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.
മൈസൂര്‍ : ഐക്യരാഷ്ട്ര സഭയു ടെ സിവില്‍ സൊസൈറ്റീസിന്റെ ഭാഗമായ റൈറ്റേഴ്സ് കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ പനോരമ ലിറ്ററേ ച്ചര് അവാര്‍ഡിന് ഡോ. മിലന് ഫ്രാന്‍സും പനോരമ ഇന്റര്‍നാഷ ണല്‍ ജൂറിയില്‍ നിന്നുള്ള പ്രത്യേ ക അവാര്‍ഡിന് അഭിലാഷ് ഫ്രേ സറും അര്‍ഹരായി. എണ്‍പത്തേഴു രാജ്യങ്ങളില്‍ നിന്നുള്ള സാഹി ത്യകാരന്മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സം ഘടനയാണ് റൈറ്റേഴ്സ് ക്യാപ്പി റ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേ ഷന്. ഇറ്റലി, അമേരിക്ക, അര് ജന്റീന,ഗ്രീസ്,ജര്‍മനി,പെറു, സെര് ബിയ, സൗത്ത് ആഫ്രിക്ക, വെനെ സ്വേല, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തു കാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഈ സാ ഹിത്യമത്സരത്തില് പങ്കെടുത്തു. ആലുവ സെന്റ് സേവ്യേ ഴ്സ് വനിതാ കോളജ് പ്രിന്‍സിപ്പ ലും ഇംഗ്ലീഷ് പ്രൊഫസറും റിസര് ച്ച് ഗൈഡുമാണ് ഡോ. മിലന് ഫ്രാന്‍സ്.എഴുത്തുകാരിയും കവ യിത്രിയും വാഗ്മിനിയുമാണ്. ഇം ഗ്ലീഷിലും മലയാളത്തിലും കവിത…
Subscribe to Updates
Get the latest creative news from FooBar about art, design and business.