- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
കൊച്ചി :വല്ലാർപാടം ബസിലിക്ക ഇടവക അംഗമായ കെൽവിൻ കെ ജോസഫ് എറണാകുളം ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വല്ലാർപാടം കെസിവൈഎം യൂണിറ്റും ഫാദർ ജെറോം ചമ്മിണിയോടത്തും അഭിനന്ദനങ്ങൾ അറിയിച്ചു, കരീത്തറ വീട്ടിൽ ജോളി ജോസഫിന്റെയും പോളി ഡിക്കുഞ്ഞയുടെയും മകൻ . കെൽവിൻ കെ ജോസഫ് സഹോദരൻ ആൽവിൻ കെ ജോസഫ് നാഷണൽ സുബ്രതോ കപ്പ് ജേതാവുമാണ് സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾപത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
നിലമ്പൂർ :നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു .11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടിയേറ്റു . വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വരാജിന്‍റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425 വോട്ടിന്‍റെ ലീഡ് നേടി. നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തിയ യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു . 2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂർ മണ്ഡലത്തിൽ വിജയിക്കുന്നത്.എൽ ഡി എഫിനും സ്വതന്ത്രനും സിറ്റിങ് എം എൽ എയുമായിരുന്ന പി വി അൻവറിനും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് 66660 വോട്ടും യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 77737 വോട്ടും ലഭിച്ചു. പി വി അൻവർ 19760 വോട്ടുകൾ…
സിറിയ : സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയൻ സർക്കാർ അറിയിച്ചു. ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തവർ തിങ്ങിനിറഞ്ഞ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഒരു ചാവേർ ബോംബർ വെടിയുതിർക്കുകയും തുടർന്ന് ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള ഡ്വീലയിലെ മാർ ഏലിയാസ് പള്ളിക്കുള്ളിലാണ് ആക്രമണം നടന്നത് . മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമമായ സന റിപ്പോർട്ട് ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറഞ്ഞെങ്കിലും കൃത്യമായ എണ്ണം നൽകിയില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാൻ : ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഏഷ്യൻ വിപണികൾ ഇടിയുകയും ചെയ്തിട്ടുണ്ട് . ലോകത്തെ 20 ശതമാനം എണ്ണ ടാങ്കർ നീക്കമുള്ള ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വില കൂടുന്നതിന് കാരണമാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാൻ. എണ്ണവില ഇപ്പോൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഉയർന്ന വിലയാണിത്.യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി.ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നതായാണ് കണക്ക് . ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്.
ബഹ്‌റൈൻ: ഇറാനിലെ അമേരിക്കൻ ആക്രമണം കനത്തതോടെ ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലായി. ബഹ്റൈനിൽ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട് . കെട്ടിടങ്ങളിൽ ഷെൽട്ടർ ഒരുക്കാൻ കുവൈത്ത് സർക്കാരും നിർദേശം നൽകിയിട്ടുണ്ട് . ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളാണ് അവരുടെ ജാഗ്രതയ്ക്ക് കാരണം. യു.എസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം ഉണ്ടാകുമെന്ന കരുതലിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ രാജ്യത്തെ പ്രധാനറോഡുകൾ ഉപയോഗിക്കുന്നതിന് ബഹ്റൈൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് . സർക്കാർ ജീവനക്കാരിൽ എഴുപതുശതമാനത്തിന് വർക്ക് ഫ്രം ഹോം സംവിധാനം ഏർപെടുത്തിയിട്ടുമുണ്ട് . സൗദിയും ജാഗ്രതാനിർദേശം നൽകിയെന്നാണ് വിവരം . അമേരിക്കൻ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ പറഞ്ഞു . സംഘർഷം മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാനിൽ ആണവച്ചോർച്ചയ്ക്കുള്ള സാധ്യതയും ഗൾഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്. ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു.
അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് കാനഡയ്ക്ക് യോഗ്യത ഏഴ് വിക്കറ്റിനു ബഹാമാസിനെ പരാജയപ്പെടുത്തിയാണ് കാനഡ യോഗ്യത സ്വന്തമാക്കിയത്. സീസണിലെ കാനഡയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്‌ത ബഹാമ 19.5 ഓവറിൽ 57 റൺസ് മാത്രമാണ് എടുത്തത് . കലീം സനയും ശിവം ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കാനഡ 5.3 ഓവറിലാണ് ലക്ഷ്യം പിന്തുടർന്നത്. ദിൽപ്രീത് ബജ്‌വ 14 പന്തിൽ നിന്ന് 36 റൺസ് നേടി ടീമിന് ഗംഭീര ജയം സമ്മാനിച്ചു. ഹർഷ് ഠാക്കൂർ 8 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 14 റൺസ് നേടി . കാനഡ 2025 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി.
ന്യൂഡൽഹി: അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു . നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും മോദി പറഞ്ഞു. ഇരുവരും തമ്മിലുള്ള 45 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തിൽ, നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇറാൻ പ്രസിഡൻ്റ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച കാര്യം മോദി തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് മോദി ആവശ്യമുന്നയിച്ചു . മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനു സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു- എന്ന് മോദി എക്‌സിൽ കുറിച്ചു.നിലവിലെ സംഘർഷത്തിന് കാരണം അമേരിക്കയാണെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു . അമേരിക്കൻ ആക്രമണങ്ങളെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ ഒരു യുദ്ധമാണ് അമേരിക്ക തുടങ്ങിവച്ചതെന്നും ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമ ലംഘനമാണ് അമേരിക്ക നടത്തിയത്.ഇറാൻ ആണവ പദ്ധതി തുടരും. യുഎസിന് ധാർമികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും…
മലപ്പുറം: പി വി അൻവർ രാജിവച്ചതോടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. ജനവിധിയെ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . വോട്ടെണ്ണലിന് വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയായി. വോട്ടെണ്ണലിനായി 120 ലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽവഴിക്കടവ് പഞ്ചായത്തിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ നടക്കും . പത്തു സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി വി അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു…
തിരുവനന്തപുരം:സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ സർക്കാർ അനുവദിച്ചു . ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവർഷം ബജറ്റിൽ വകയിരുത്തിയത് . തുക നേരത്തെ അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം ഉറപ്പാക്കാൻ കഴിയുമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം :കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് . ബീഹാറിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദവും രാജസ്ഥാന് മുകളിലെ ചക്രവാതചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട് . മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിലുള്ളത് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 22 മുതൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.