- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ആദ്യ തപാൽ കവറിൻ്റെ പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 90,360 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9295 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7240 രൂപയാണ് ഇന്നത്തെ വില. അതേസമയം 9 കാരറ്റ് ഗ്രാമിന് 4660 രൂപയായി. കേരളത്തില്‍ ഇന്ന് വെള്ളിക്ക് 157 രൂപയാണ്. അമേരിക്കന്‍ ഡോളര്‍ മൂല്യം കൂടുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഡോളര്‍ വലിയ കുതിപ്പ് നടത്തിയാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. ഓഹരി വിപണികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നുണ്ട് . അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പോളിങ് ഡിസംബർ ഒൻപത്, 11 തീയതികളിലാണ് . വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പോളിങ്. പോളിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 18ന് പൂർത്തിയാക്കും. നാമനിർദേശ പത്രിക നവംബർ 14 മുതൽ നൽകാം. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 ആണ്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.തെരഞ്ഞെടുപ്പ് നടപടികൾക്കായി 1249 റിട്ടേണിങ് ഓഫിസർമാരെ നിയമിച്ചു. പോളിങ് ഡ്യൂട്ടിക്കായി 1.80 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 70,000 പൊലീസ്…
കൊച്ചി: ചരിത്ര സത്യങ്ങൾ എത്രനാൾ മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് കണ്ണൂർ രൂപതാ മെത്രാനും കേരള ലത്തീൻ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ബിഷപ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. ചരിത്ര രചനയെ സംബന്ധിച്ച് വ്യത്യസ്ഥമായ വ്യാഖ്യാനങ്ങൾ ഉണ്ടാകാമെങ്കിലും, ആധികാരികമായ രേഖകളുടെ പിൻബലത്തോടെ ഉറവിടങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അവ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ്റെ ഈ ടേമിലെ മൂന്നാം പുസ്തകം, മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി രചിച്ച് പ്രണത ബുക്സ് പ്രസിദ്ധീകരിച്ച “നവോത്ഥാനത്തിൻ്റെ നേരവകാശികൾ” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 നവംബർ 8-ന് എറണാകുളത്തു കൂടിയ ഹെറിറ്റേജ് കമ്മീഷൻ രൂപതാ ഡയറക്ടർമാരുടെ യോഗത്തിൽ വച്ച് കോട്ടപ്പുറം രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ സിസ്റ്റർ ഡോ. മേരി അൻ്റോണിയോയ്ക്കു നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറിയും…
പട്‌ന: ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്‌ദ പ്രചാരണദിനമാണ് . രണ്ടാം ഘട്ടത്തില്‍ 1302 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത് . ഇതില്‍ 136 സ്‌ത്രീകളും ഉള്‍പ്പെടും. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്‌ത്രീകളുമാണുള്ളത്. സാധാരണ പോളിങ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണെങ്കിലും ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും അഞ്ച് മണിക്ക് പോളിങ് അവസാനിപ്പിക്കും. സ്ഥിരമായി നക്‌സല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളാണ് ഇതെല്ലാം.ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം.
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് ഇന്ന് പുലര്‍ച്ചെ തകര്‍ന്നു. കുത്താപ്പാടിയിലാണ് ടാങ്ക് തകർന്നത് .വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണിത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി.വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് മതില്‍ തകര്‍ന്നുവീണ് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആകെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് . വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് വിവരം . തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
ഭാരതീയ സഭയെന്ന നിലയിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നും അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത്.
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തിവെയ്ക്കും.
കൊച്ചിരൂപതയുടെ നിയുകത ബിഷപ്പ്. ഡോ.ആന്റണി കാട്ടിപ്പറമ്പിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
