- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
കൊച്ചി: മഴകനത്തതോടെ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി . പ്രഫഷണൽ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടനം . പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും കെ എസ യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിക്കെത്തി. പരിപാടി നടന്ന സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ശം നടന്നു. കെഎസ്‌യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം വ്യാപിച്ചു . ഇവരെ പുറത്താക്കിയാണ് പരിപാടി ആരംഭിച്ചത് . ഇതിനിടെ ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സര്‍വകലാശാലയുടെ പുറകിലത്തെ ഗേറ്റ് വഴി മടങ്ങുകയായിരുന്നു .
ഷിംല: മേഘവിസ്ഫോടനത്തിൽ ഹിമാചൽപ്രദേശിൽ മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത് . നദികൾ കരകവിഞ്ഞതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നിട്ട് . കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് വിസ്ഫോടനം. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു.
മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി.
കൊച്ചി: ലോക ലഹരി വിരുദ്ധദിനം പ്രമാണിച്ച് കെസിബിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും നാളെ (ജൂണ്‍ 26-ന്) രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നതാണ്. വളരുന്ന തലമുറയെ ലഹരിയുടെ വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഉദ്യമങ്ങളോടും കേരള കത്തോലിക്കാസഭ സഹകരിക്കുന്നതാണ്. ലഹരി വില്‍പ്പനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ ലഹരിവസ്തുവെന്ന് തിരിച്ചറിയാനാ വാത്തവിധത്തില്‍ ചോക്കലേറ്റുകളുടെയും പാനീയങ്ങളുടെയും രൂപത്തില്‍ രാസലഹരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു എന്ന വസ്തുത സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെന്നതിനേക്കാള്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലും രാസലഹരിയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പ്രഥമ പ്രസിഡൻ്റായി ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം എസ്ബിഐ മുൻ ചീഫ് മാനേജർ ഡോ. ഗ്രിഗറി പോളിന് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ വിതരണം ചെയ്തു. നൊമ്പരങ്ങളുടെ ഉഴവുചാലുകൾ (നോവൽ), വി. ദേവസഹായ സന്നിധിയിലേക്ക് ഒരു യാത്രാ സഹായി (യാത്രാവിവരണം), ആറടി മണ്ണിലെ കാണാപ്പുറങ്ങൾ (കഥാസമാഹാരം), യൂറോപ്പിൻ്റെ ഹൃദയഭൂവിലേക്ക് (യാത്രാവിവരണം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. ഗ്രിഗറി പോൾ. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ അസ്സോസിയേറ്റ് സെക്രട്ടറി, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, വോക്സ് നോവ ചീഫ് എഡിറ്റർ, പോണേക്കര വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ്, ബാങ്കേഴ്സ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള സാഹിത്യമണ്ഡലം ഓഡിറ്റർ, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം കൺകറൻ്റ് ഓഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. വിശ്വാസപരിശീലന രംഗത്ത് നാല്പതിലധികം വർഷമായി പ്രവർത്തിക്കുന്നതോടൊപ്പം, വരാപ്പുഴ അതിരൂപത ബിസിസി കമ്മീഷൻ റിസോഴ്സ് പേഴ്സൺ ആയും പ്രവർത്തിക്കുന്നു.…
വത്തിക്കാൻ: സഭകൾക്ക് വേണ്ടിയുള്ള പരിശുദ്ധ സിംഘാസനത്തിന്റെ കാര്യാലയം പുറപ്പെടുവിച്ച ലേഖനം വഴി പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭാ തിരുക്കർമ്മങ്ങൾ അർപ്പിക്കുന്നതിലുള്ള നിബന്ധനകൾ പ്രസിദ്ധീകരിച്ചു. കാലങ്ങളായി സഭകൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റുധാരണകളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കുന്നതിനായി ആണ് ഡിക്രീ പുറപ്പെടുവിക്കുന്നതെന്നും, കാര്യാലയത്തിന്റെ പ്രീഫെക്ട് ആയ കർദിനാൾ ക്ലോഡിയോ ഗുഗറോറ്റി അറിയിച്ചു.പുതിയ നിബന്ധന പ്രകാരം പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭായിൽ പരിശുദ്ധ ബലി അർപ്പിക്കുബോൾ പരിശുദ്ധ സിംഘാസനത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം, അല്ലാത്ത പക്ഷം അത് നിയമലംഘനം ആയി കണക്കാക്കും. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹത്തിന്റെയോ പ്രത്യേക താൽപ്പര്യത്തിന് വേണ്ടി റീത്തുകളിൽ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും, അതോടൊപ്പം അജപാലന ദൗത്യം ആവശ്യ സ്ഥലങ്ങളിൽ ഉറപ്പാക്കാനും ഈ നിയമം ഉപകരിക്കും എന്നും വ്യക്തമാക്കുന്നുണ്ട്. സ്വന്തം റീത്തുകളിൽ ഉള്ള വിശ്വാസികൾക്ക് വേണ്ടി ആണ് പ്രധാനമായും പൗരസ്ത്യ സംഭവ വൈദീകർ സേവനം ചെയ്യേണ്ടതെന്നും, സാമ്പത്തീക നേട്ടം മാത്രം ലക്ഷ്യമാക്കി ലത്തീൻ സഭാ ദേവാലയങ്ങളിൽ സേവനം ചെയ്യുന്നത് അവരുടെ സഭ…
തിരുവനന്തപുരം: മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വയനാട്: മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധം .ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു . സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ ബഹളം വച്ചു. ഇതിനിടെ പുഞ്ചരിമട്ടത്തോ പരിസരത്തോ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം . ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി മഴയുണ്ട് .
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്രം നിമിഷത്തിന് തുടക്കം. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആക്സിയം-4 പുറപ്പെട്ടു . ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത് . ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്‌ആർഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്,
Subscribe to Updates
Get the latest creative news from FooBar about art, design and business.