Author: admin
ലോകത്തിലെയും ചരിത്രത്തിലെയും ഏറ്റവും വലിയ ജനായത്ത പ്രക്രിയ എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ – ‘ഇന്ത്യ’ പ്രതിപക്ഷ
ജെയിംസ് അഗസ്റ്റിൻ
അര്‍ണോസ് പാതിരിയെക്കുറിച്ച് ചിന്തകനും എഴുത്തുകാരനും ഈശോസഭ വൈദികനുമായിരുന്ന എബ്രഹാം അടപ്പൂര് നാലുപതിറ്റാണ്ടുകളിലൂടെ…
തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. 2,77,49,159 വോട്ടര്‍മാര്‍ വിധിയെഴുതും. നാളെ ചൂട് 41ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പിനിടയിലാണ് പോളിങ്. രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിക്കും. പാലക്കാട്ട് ഉഷ്ണതരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഒരു രാത്രിമാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് പൂര്‍ത്തിയാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ചൂടിനെ പ്രതിരോധിക്കാന്‍ പോളിങ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കു ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യമുണ്ടാകും. ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകളിലൊന്നു കാട്ടി വോട്ട് രേഖപ്പെടുത്താം. 25,229 വോട്ടിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ജനുവരി 22നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് അന്തിമ പട്ടികയില്‍ 6,49,833 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി.…
ന്യൂഡൽഹി: വിദ്വേഷ പ്രസംഗവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തീരുമാനം. തിരക്കു പിടിച്ച് നടപടി എടുക്കേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. രാമ ക്ഷേത്രത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിലാണ് ചട്ട ലംഘനമില്ലാത്തത്. മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമർശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല. അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ട ലംഘനം അല്ലെന്ന് കമ്മീഷന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും സമ്പത്ത് നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്.…
മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ പാലം ബോംബ് വെച്ച് തകര്‍ത്തു. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്. ആളപായമില്ല. കലാപം സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ഇതോടെ പ്രദേശത്തെ ഗതാഗതം നിലച്ച സാഹചര്യമാണ്. പാലത്തിന്റെ രണ്ടറ്റത്തും സ്ഫോടനത്തിന്റെ ആഘാതത്തില്‍ കുഴികളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്.
പാരീസിന്റെ പശ്ചാത്തലത്തില്‍, വാര്ധക്യത്തിന്റെയും അസുഖത്തിന്റെയും വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന ജോര്‍ജസ് (ജീന്‍ ലൂയിസ് ട്രിന്റ്റിഗ്നന്റ്) ആനി (ഇമ്മാനുവല്‍ റിവ) എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വര്‍ഷങ്ങളായി വിവാഹിതരായ ഇവര്‍ ഇപ്പോള്‍ എണ്‍പതുകളിലാണ്.
കൊച്ചി:കെസിബിസി മീഡിയ കമ്മീഷന് നല്കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ് 2024ന് സംവിധായകന് ഷെയ്സണ്‍ പി ഔസേഫ് അര്‍ഹനായി. 2023 ല്‍ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. ഷെയ്സണ്‍ മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീന്‍ ആയി ഇപ്പോള്‍ സേവനം ചെയ്യുന്നു. ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് 2024 ഉള്‍പ്പെടെ 55 ല്‍ അധികം പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്കാര്‍ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത് ജോണ്‍ പോളിന്റെ ഓര്‍മ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. മെയ് 24 ന് കെസിബിസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് പാമ്പ്ലാനി അവാര്‍ഡ് സമ്മാനിക്കും.
സന : വധശിക്ഷ വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം. 11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.
Subscribe to Updates
Get the latest creative news from FooBar about art, design and business.