ലഖ്നൗ: ലോകപ്രശസ്ത പ്രണയ സമാരകമായ താജ്മഹലിന് ചോർച്ച. താജ്മഹലിൻറെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റർ വരെ ഉയരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ചോർച്ച കണ്ടെത്തിയത്. പരിശോധന 15 ദിവസം തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക.
പണി പൂർത്തിയാക്കാൻ ഏകദേശം ആറ് മാസം വരെയെടുക്കും.
കല്ലുകളെ കൂട്ടിചേർത്ത കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
താഴികക്കുടത്തിന്റെ മേൽക്കൂരയും വാതിലും തറയും ദുർബലമായി. താഴികക്കുടത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് നിർമ്മിതിയുടെ സമ്മർദ്ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോർച്ചയ്ക്ക് കാരണമാകാമെന്നും കരുതുന്നു