വത്തിക്കാൻ: യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചു ലിയോ പതിനാലാമൻ പാപ്പാ 32 വൈദികാർത്ഥികൾക്ക്, പൗരോഹിത്യപട്ടം നൽകി. അതിൽ കേരളത്തിലെ സുൽത്താൻ പെട്ട് രൂപതയിൽ നിന്നുള്ള ഡീക്കൻ ആന്റോ അഭിഷേകും പരിശുദ്ധപിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
നവവൈദികരായി അഭിഷേകം ചെയ്യപ്പെടുന്നവരോട്, ദൈവത്തെയും നിങ്ങളുടെ സഹോദരീസഹോദരന്മാരെയും സ്നേഹിക്കുക, കൂദാശകളുടെ ആഘോഷത്തിലും പ്രാർഥനയിലും പ്രത്യേകിച്ച് ആരാധനയിലും ശുശ്രൂഷയിലും ഉദാരമതികളും തീക്ഷ്ണതയുള്ളവരുമായിരിക്കുക; നിങ്ങളുടെ അജഗണത്തോട് അടുത്തുനിൽക്കുക, എല്ലാവർക്കുമായി നിങ്ങളുടെ സമയവും ഊർജ്ജവും നൽകുക, നിങ്ങൾക്കുവേണ്ടി ഒന്നും ശേഖരിച്ചുവയ്ക്കാതിരിക്കുക , വ്യത്യാസങ്ങളൊന്നും ഉണ്ടാക്കരുത് എന്നിങ്ങനെ വിവിധങ്ങളായ ഉപദേശങ്ങളും പിതൃവാത്സല്യത്തോടെ ലിയോ പാപ്പാ നൽകി. പൗരോഹിത്യത്തിന്റെ മാതൃക നൽകുന്ന മുതിർന്നവരുടെ ജീവിതത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു എന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.