തിരുവനന്തപുരം: ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ബ്രിട്ടീഷ് യുദ്ധവിമാനം ഇറക്കി. ഇതുവരെ യുദ്ധവിമാനം തിരികെ പോയിട്ടില്ല. ബ്രിട്ടീഷ് റോയല്‍ നേവിയുടെ യു.എസ് നിര്‍മിത എഫ്-35 ലൈറ്റനിങ്-II എന്ന അത്യാധുനിക യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നത്.
ഇന്ത്യൻ എയർ ഫോഴ്സ് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി എന്ന് ഐ എ എഫ് വൃത്തങ്ങൾ അറിയിച്ചു. എഫ്-35 ലൈറ്റനിങ്-ഈ യുദ്ധവിമാനങ്ങൾ ബ്രിട്ടീഷ് എയർ ഫോഴ്സിന്റെ പ്രിൻസ് ഓഫ് വെയിൽസ് കാരിയർ ഗ്രൂപ്പിൽ പെടുന്നതാണ്. ഇന്ത്യൻ നേവിയുടെ ഒരുമിച്ചു ചേർന്ന് ഇൻഡോ പസഫിക് ഓപ്പറേഷനിൽ പങ്കാളികൾ ആണ് എഫ്-35 ലൈറ്റനിങ്-ഈ ഫയിറ്റർ വിമാനങ്ങൾ.
എല്ലാ ആധുനീക സജ്ജീകരണങ്ങളോടും കൂടിയ ഫയിറ്റർ വിമാനം അടിയന്തിരമായി ഇറക്കിയതിനെയും വീണ്ടും തുടരുന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ ഇനിയും വ്യക്തമല്ലെന്ന് മിലിട്ടറി വ്യക്താക്കൾ അറിയിച്ചു.