ആഗോള പ്രശസ്ഥമായ പാരിസ്- ചാർട്ടെ തീർത്ഥാടത്തിനു തുടക്കമായി. വത്തിക്കാന്റെ നിയന്ത്രണ ങ്ങൾക്കിടയിലും ഏകദേശം 19,000 യുവജനങ്ങൾ തീർത്ഥാടനത്തിൽ പങ്കാളികളായി. ജൂൺ 7 മുതൽ 9 വരെ നടത്തപ്പെടുന്ന തീർത്ഥാടനം സംഘടിപ്പിക്കുന്നത് ഫ്രഞ്ച് അസോസിയേഷൻ ആണ്. ഫ്രാൻസിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ യുവജന സമ്മേളനം ആണിത്.
തീർത്ഥാടനവും ആയി ബന്ധപ്പെട്ടു നടത്തെപ്പെടുന്ന പാരമ്പര്യരീതിയിൽ ഉളള ലാറ്റിൻ കുർബാന ആണ് ആയിരങ്ങളെ ആകർഷിക്കുന്ന ഒരു ഘടകം. 2023 ൽ 16000 ആയിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം 18000 ആയി ഉയർന്നിരുന്നു
തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന യുവജനങ്ങളുടെ ശരാശരി പ്രായം 20 ആണെന്നത് യുവജനങ്ങൾ വിശ്വാസത്തിൽ വളരുന്നു എന്ന സൂചന നല്കുന്നു. പാരമ്പര്യ രീതിയിൽ ഉള്ള കുർബാന അർപ്പണത്തിന് വത്തിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തീർത്ഥാടനം യുവജനങ്ങളെ ആകർഷിക്കുന്നു എന്നത് പ്രതീക്ഷ നല്കുന്നു.