ബെയ്റൂത്ത്: ലെബനനിലുണ്ടായ സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്ത് നാളിതുവരെ 200 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ഐക്യരാഷ്ട്രസഭാസംഘടന. 806 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെയ് 14 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പറയുന്നു
ഏപ്രിൽ 17-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലെബനന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കടുത്ത സംഘർഷത്തിനാണ് അവ കാരണമാകുന്നതെന്നും ,സ്കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്വാർഡ് ബീഗ്ബെഡർ പറഞ്ഞു.
ലെബനനിലെ കുട്ടികളുടെ മാനസികാരോഗ്യത്തിനും, ശാരീരിക, സാമൂഹിക വളർച്ചയ്ക്കും വേണ്ടിയുള്ള സേവനങ്ങൾ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും, എന്നാൽ നിലവിൽ ലഭ്യമായ സാധനസാമഗ്രികളും സൗകര്യങ്ങളും മതിയാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കാനും, നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം തുടരാനും വേണ്ട നടപടികൾ വേണമെന്ന് പ്രസ്താവനയിലൂടെ സംഘടന ആവശ്യപ്പെട്ടു.
Trending
- മഴക്കാല രോഗപ്രതിരോധത്തിന് ‘ഓപ്പറേഷൻ മൺസൂൺ’; തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബോധവത്കരണ ക്യാമ്പയിന് തുടക്കം
- മാറിക്കൊണ്ടിരിക്കുന്ന ലോകവും ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും
- തീരദേശത്തിന്റേയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍
- മുള്ളുകളാല്‍ മെനഞ്ഞ ‘കിരീടം’റീ റിലീസ് ചെയ്തു
- ‘ദി കപ്പ്’
- തോക്ക് ദ്വീപ്
- കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി
- കപട രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍

