ബെയ്റൂത്ത്: ലെബനനിലുണ്ടായ സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്ത് നാളിതുവരെ 200 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ഐക്യരാഷ്ട്രസഭാസംഘടന. 806 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെയ് 14 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പറയുന്നു
ഏപ്രിൽ 17-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലെബനന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കടുത്ത സംഘർഷത്തിനാണ് അവ കാരണമാകുന്നതെന്നും ,സ്കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്വാർഡ് ബീഗ്ബെഡർ പറഞ്ഞു.
ലെബനനിലെ കുട്ടികളുടെ മാനസികാരോഗ്യത്തിനും, ശാരീരിക, സാമൂഹിക വളർച്ചയ്ക്കും വേണ്ടിയുള്ള സേവനങ്ങൾ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും, എന്നാൽ നിലവിൽ ലഭ്യമായ സാധനസാമഗ്രികളും സൗകര്യങ്ങളും മതിയാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കാനും, നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം തുടരാനും വേണ്ട നടപടികൾ വേണമെന്ന് പ്രസ്താവനയിലൂടെ സംഘടന ആവശ്യപ്പെട്ടു.
Trending
- കുട്ടികളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര മാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കണം ; യൂണിസെഫ്
- സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങൾ മാനിക്കപ്പെടണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത

