കൊച്ചി: ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള പതിപ്പിൽ (2026 മെയ് 15) പ്രസിദ്ധീകരിച്ച രാഷ്ട്രീയ കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ആഴത്തിൽ മുറിപ്പെ ടുത്തുന്നതാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി പ്രസ്താവനയിൽ അറിയിച്ചു.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ അതിവിശുദ്ധമായി കരുതുന്ന അന്ത്യതിരുവത്താഴത്തെ രാഷ്ട്രീയ അധികാര വടംവലിയുമായി ബന്ധിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം നടത്തിയ വിശുദ്ധ കർമ്മത്തിന്റെ പശ്ചാത്തലത്തെ രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങൾ വെച്ച് വികലമായി ചിത്രീകരിച്ചിരിക്കുന്നത് കലയുടെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ പേരിൽ ഒരുതരത്തിലും ന്യായീകരിക്കാനാ വില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്കുകളും അധികാര തർക്കങ്ങളും ചിത്രീകരിക്കാൻ മതപരമായ ചിഹ്നങ്ങളോ വിശുദ്ധ ഗ്രന്ഥങ്ങളിലെ സന്ദർഭങ്ങളോ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്. ഇത്തരം നടപടികളിലൂടെ ജനാധിപത്യപരമായ സംവാദങ്ങളിൽ മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്കാരികവും ധാർമ്മികവുമായ മര്യാദകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളുടെ വികാരങ്ങളെ തമാശരൂപേണ അവതരിപ്പിക്കുന്നത് സാമൂഹിക ഐക്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
വിശ്വാസികളെ അധിക്ഷേപിച്ച നടപടിയിൽ ബന്ധപ്പെട്ട മാധ്യമ സ്ഥാപനം അടിയന്തരമായി ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങൾ ആവർത്തിക്കില്ലെന്ന് മാധ്യമങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് പവിത്രമായ മത ചിഹ്നങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണതകളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണം.
ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ വികാരങ്ങളെ അവഹേളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി അറിയിച്ചു.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്ത്തോട്ടം പാക്കേജും

