വത്തിക്കാൻ സിറ്റി: ഇസ്രായേലിൻറെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിന് ഒരു മാനവികസഹായ പദ്ധതി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ ഇറ്റാലിയൻ ഘടകം – “കാരിത്താസ് ഇത്തലിയാന” (CARITAS ITALIANA) ആവിഷ്കരിച്ചിരിക്കുന്നു.2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ലിയൊ പതിനാലാമൻ പാപ്പായും വിവിധ സംഘടനകളും ഗാസയിലെ യുദ്ധദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ വെളിച്ചത്തിലാണ് ഈ സഹായ പദ്ധതിയുമായി ഈ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനവികസഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം, സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുക എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.അതിൻറെ സാക്ഷാത്കാരത്തിൻറെ ആദ്യ ഘട്ടം പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണമാണ്. രണ്ടാം ഘട്ടം ഗാസയിലെ ഇടവകയ്ക്കുള്ള അടിയന്തിര സഹായമാണ്. മൂന്നാമത്തേത് സർവ്വകലാശാലകളിൽ ഇസ്രായേൽ-പലസ്തീൻ സംഭാഷണത്തിനും സാമധാനത്തിനും വേണ്ടിയുള്ള പരിശീലനപരിപാടികൾ തുടരുകയെന്നതാണ്
Trending
- ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി മലയാളി
- കെ.സി.ബി.സി. ബൈബിള്‍ ക്ലാസുകള്‍ പി.ഒ.സി.യില്‍ തുടങ്ങുന്നു
- വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി
- മരിയ മോണ്ട്സെററ്റ് ഇനി ഡിക്കാസ്റ്ററി മേധാവി
- ‘വില്ല നാസറത്ത് ‘ പ്രസ്ഥാനത്തിന് പിന്തുണ നൽകി ലെയോ പാപ്പ
- ഉസ്കൂൾ” സ്കൂൾ കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു
- ആത്മാവിന്റെ ദാനങ്ങൾ മുഴുവൻ സഭയ്ക്കുള്ള ദൈവത്തിന്റെ അനുഗ്രഹമാണ്
- വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും; ഉദ്ബോധനവുമായി പാപ്പ
