- അവിഞ്ഞോണ് പ്രവാസം
- പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
- അസമിലേക്ക് ഒരു മിഷന്‍യാത്ര
- സത്യത്തിന്റെ ശബ്ദവുംഅധികാരത്തിന്റെ അഹങ്കാരവും
- ഹരിതം, സാമൂഹികം, സാമ്പത്തികം;മാറിയ കാലത്തെ വിഷുകാഴ്ചകള്
- ഫാ. ബെന്നി അച്ചാരുപറമ്പില്ഒ.സി.ഡി മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യാള്‍
- എണ്‍പത് വര്‍ഷത്തെ പാട്ടുജീവിതം
- ഇവന് എന്റെ പ്രിയ സി.ജെ.
Browsing: Movies
വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.
ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രത്തെ അതിമനോഹരമായി വരച്ച ചുവര്‍ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍. ഒരാളുടെ ജീവിതത്തിലൂടെ മാത്രം ഒരു രാഷ്ട്രത്തിന്റെ മാറ്റങ്ങളും ഇടിവുകളും അനാവരണം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ളതും,
കൃത്യമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടതുമായ സിനിമയായി ഇത് നിലകൊള്ളുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്‍പ്പെടെ 9 ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ദി ലാസ്റ്റ് എംപറര്‍ കരസ്ഥമാക്കിയത്.
‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ ഒരു കാഴ്ച്ചയുടെ സിനിമ കൂടിയാണ്. ഛായാഗ്രാഹകന്‍ ‘കാര്‍ലോസ് കാറ്റലന്‍’ തടവുകാരുടെ പരിസരങ്ങളിലെ നിത്യമായ അന്ധകാരത്തെ പ്രതിഫലിപ്പിക്കാന്‍ നരച്ച വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. സെല്ലുകളിലെ അടിച്ചമര്‍ത്തുന്ന ഇരുട്ടും പുറംലോകത്തിന്റെ ഇടയ്ക്കിടെയുള്ള കാഴ്ചകളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം തടവുകാരുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ ഉയര്‍ത്തിക്കാട്ടുന്നു.
‘ഹോട്ടല്‍ റുവാണ്ട’ ആ കൂട്ടക്കൊലയുടെ കഥയല്ല… വംശഹത്യക്കിടയില്‍നിന്നും 1200 പേരുടെ ജീവന്‍ രക്ഷിച്ച ഒരു ഹോട്ടല്‍ മാനേജരുടെ കഥയാണിത്.
പരമ്പരാഗത ഗോത്ര അതിരുകളെ ഇല്ലാതാക്കിയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്. അവര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കകത്തു വിവിധ ഗോത്രങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ നിര്ബന്ധിതമായതോടെ സംഘര്‍ഷങ്ങള്‍ തുടങ്ങി, റുവാണ്ടയുടെ പ്രശ്നങ്ങളും ആരംഭിച്ചു.
ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി…
എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സീക്രട്ട് ഇന്ന്റിലീസ് ചെയ്യും.…
പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ചരിത്ര സിനിമയാണ് ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ 2020ല്‍ ഇറങ്ങിയ ഐഡ ജെസ്സന്റെ ‘ക്യാപ്റ്റനും ആന്‍ ബാര്‍ബറയും’ എന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള പുസ്തകമാണ് സിനിമക്കാധാരം. കര്‍ക്കശമായ ശ്രേണിയിലുള്ള സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ അന്വേഷണമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ…
പ്രശസ്ത സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ ‘പൊറാട്ട് നാടകം’ ഓഗസ്റ്റ് 9…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15…
Subscribe to Updates
Get the latest creative news from FooBar about art, design and business.
