Browsing: latest

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) നു ഇന്ന് 54 വയസ്സ്. കെ.എൽ.സി.എ ലത്തീൻ സഭയുടെ സമുദായ സംഘടന രൂപീകൃതമായത് 1972 മാർച്ച്‌ 26 ന് ആണ്. ഇന്ന് മാർച്ച്‌ 26 ന് കെ.എൽ.സി.എ സ്ഥാപിതമായിട്ട് 54 വർഷം ആകുന്നു .

ന്യൂ മെക്സിക്കോ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ…

കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച് നടന്നു. സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

ജീവനോടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2013-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്‌നെല്‍ (85) അന്തരിച്ചു.

ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മരണം സ്ഥിരീകരിച്ചതായി രൂപത അധികൃതർ അറിയിച്ചു. 91 വയസ്സായിരുന്നു, മാർച്ച് 24 ന് ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ പേരിൽ മത്സരരംഗത്ത് ഉള്ളവർ സമുദായത്തിന്റെ പ്രതിനിധികൾ അല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത. ലത്തീൻ സമുദായത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതിന് കൊല്ലം രൂപതയോ കെആർഎൽസിസിയോ തീരുമാനിച്ചിട്ടില്ല.

2026 പെസഹാ വ്യാഴം,ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കത്തിൽ കെ.എൽ സി എ കൊച്ചി രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശു മരണവും ഉയിർതെഴുന്നേൽപ്പും അനുസ്മരിക്കുന്ന പുണ്യ ദിനങ്ങളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവജനങ്ങളുടെ മൗലികഅവകാശങ്ങളിലും വിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം ചെയ്തികൾ നടക്കുകയുണ്ടായി.

ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആർ എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണ് ബില്ല്.

നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി