Browsing: Church

ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.

ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര്‍ രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.

പോണേല്‍ ഇടവകയില്‍ നിന്നും വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന്‍ യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ട്. ലോറന്‍സ് പുളിക്കല്‍, പയസ് ജോസഫ്, ഫ്രാന്‍സിസ് പഷ്ണിപ്പറമ്പില്‍, നെല്‍സണ്‍, ഡോ.ഗ്രിഗറി പോള്‍, സോണി ചിറ്റേഴത്ത്, ജസ്റ്റിന്‍ കെ.ജെ, ഫ്രാന്‍സിസ് സേവ്യര്‍ പി.വി, ഫ്രാന്‍സിസ് ടി.ടി തോപ്പില്‍, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്‍ജ്യൂസ്, മാനുവല്‍ ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.

രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.

ഗോവ അതിരൂപതാ കൺവെൻഷനൽ സെന്ററിൽ വെച്ച് നടന്ന ഇന്ത്യയിലെ രൂപതാ പുരോഹിതരുടെ (CDPI) വാർഷിക സമ്മേളനത്തിന്റെ സമാരംഭ കുർബാനയിൽ, പുരോഹിതന്മാർ ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാനും ആ പരിവർത്തനാത്മക അനുഭവം ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുപോകാനും കർദ്ദിനാൾ ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു.

റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി ഏപ്രിൽ 13-ന് ഒരു പോസ്റ്റിൽ എഴുതി: “റോം ലിയോ പാപ്പായുമായി അടുത്തുനിൽക്കുന്നു. ഡൊണാൾഡ് ട്രംപ് തന്റെ ഉന്നത ആത്മീയ മജിസ്റ്റീരിയത്തിനും സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യവും സംവേദനക്ഷമതയെയും മനസ്സാക്ഷിയെയും മുറിവേൽപ്പിക്കുന്നതുമാണ്.

ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു