Author: admin

പാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ . രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെക്കില്ല. നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു.ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാം നാരായണനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാം നാരായണൻ കുഴഞ്ഞു വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച്…

Read More

പുനലൂർ രൂപത പത്തനാപുരം ഫെറോനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് റാലിയും പാപ്പാ സംഗമവും നടത്തപ്പെട്ടു. കൂടൽ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച ക്രിസ്തുമസ് റാലിയിൽ ഫെറോനയിലെ 10 ഇടവകളിൽ നിന്നുള്ള വിശ്വാസികളും വൈദീകരും ഒരുമിച്ചു ചേർന്നു. കൂടൽ ടൗണിലൂടെ കടന്നുവന്ന റാലിയിൽ 100 ഓളം പാപ്പമാരും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ റാലി കൂടൽ സെൻ്റ്. ജൂഡ് റോമൻ ലത്തീൻ കത്തോലിക്കാ ദൈവലായത്തിൽ എത്തിചേർന്നു .

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു . ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടന്നത് . സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേർന്നു . മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

Read More

വിശ്വാസികൾക്ക് ആത്മീയ അനുഭൂതിയായി പുനലൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം പുനലൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുതിമൂട്, സെൻ്റ്. ജൂഡ് തീർത്ഥാടന കേന്ദ്ര ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്. പുനലൂർ രൂപതാ മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ തിരുശേഷിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു. തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. കെ.സി.വൈ.എം. ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, ആനിമേറ്റര്‍ സി. മെല്‍ന ഡി ക്കോത്ത, ജനറല്‍ സെക്രട്ടറി ഷെറിന്‍ കെ. ആര്‍ , വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, സെക്രട്ടറി വിമിന്‍ എം. വിന്‍സെന്റ് എന്നിവരോടൊപ്പം പുനലൂർ രൂപത പ്രസിഡന്റ് അരുൺ തോമസ് മറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക് ആരംഭിച്ച തിരുശേഷിപ്പ്…

Read More

കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ കെ. എൽ. സി. എ. ഡബ്ലിയുവിന്റെ സഹകരണത്തോടെ ഫ്രണ്ട് ഓഫ് ഫ്രണ്ട്ലെസ്( FRIEND Of FRIENDLESS ) ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ സഹായം മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹായത്തോടെ പൂർത്തിയാക്കിയ 213 -)മത്തെ വീട് കൈമാറി. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റർ ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവി പറമ്പിൽ ക്രിസ്മസ് കേക്ക് മുറിച്ചു.

Read More

‘കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ‘പൂമൊട്ടുകൾ’ സംഘടിപ്പിച്ച സെന്റർതല ക്രിസ്മസ് ആഘോഷം ‘ജിംഗിൾ റ്റോഡ്സ്’ ഡിസംബർ 20-ന് കിഡ്സ് ഓഡിറ്റോറിയത്തിൽ നടന്നു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ഡോ. ഡൊമിനിക് പിൻ ഹീറോ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിയോ ടെലികോം കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സൂരജ് എം. എസ്. ആശംസകൾ അർപ്പിച്ചു. കിഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ നിഖിൽ മുട്ടിക്കൽ, വിനു പടമാട്ടുമ്മൽ, പൂമൊട്ട് പ്രതിനിധി അനേയൻ, സി.ഷൈനി മോൾ എന്നിവർ പ്രസംഗിച്ചു. 150 കുട്ടികൾ പങ്കെടുത്ത പരിപാടി ക്രിസ്മസിന്റെ സന്തോഷവും നന്മയും നിറഞ്ഞതായി.

Read More

ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തിനോടൊപ്പം ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു.

Read More

അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകൻ ആത്മീയ ധ്യാന ഗുരുവായ ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്നു രാവിലെ നിദ്രപ്രാപിച്ചു.

Read More

നടൻ ശ്രീനിവാസനെ കുറിച്ച് എസ് സുദീപ് എഫ് ബിയിൽ എഴുതിയ കുറിപ്പ് … ശ്രീനിവാസൻ യാത്രയാകുമ്പോൾ ചിരിക്കുന്ന ചിലരുണ്ട്. ഫ്ലാഷ് ബാക്കിൽ നോക്കുമ്പോൾ, ആദ്യത്തെ ശ്രീനിവാസൻ ഓർമ്മ പഞ്ചവടിപ്പാലത്തിലെ ഭിന്നശേഷിക്കാരനാണ്. പൊള്ളയായ ഓരോ രാഷ്ട്രീയ പ്രസംഗവും കേട്ട് ആവേശം കൊള്ളുന്ന, ആ പ്രസംഗങ്ങളൊക്കെ തന്നെ എഴുന്നേല്പിച്ചു നടത്തുമെന്നു കരുതുന്ന നിഷ്കളങ്കനായ മനുഷ്യൻ. പാലം തകർന്ന ശേഷം ആ മനുഷ്യൻ സഞ്ചരിച്ചിരുന്ന ചക്രവണ്ടി വെള്ളത്തിൽ ഒഴുകുന്നതു കാണിക്കുമ്പോൾ ചിരിയെല്ലാം നിലയ്ക്കുകയും കണ്ണിൽ വെള്ളം നിറയുകയും ചെയ്തത് നാല്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പായിരുന്നു. ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു, കണ്ണിൽ വെള്ളം നിറയുവോളം ചിരിച്ചു, പിന്നെ ചിരി കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണു നിറഞ്ഞതെന്നുറപ്പില്ലാതെ കുപ്പായത്തിൽ മുഖം തുടച്ചു. ലോണെടുത്തു വാങ്ങിയ പശുവിൻ്റെ കരളിൽ കേട്ട്, ആഹാ ഐശ്വര്യത്തിൻ്റെ സൈറൺ, എന്നു പറഞ്ഞു സ്വപ്നം കണ്ട തൊഴിലില്ലാത്തവൻ്റെ സങ്കടങ്ങളുടെ ചിരിയായിരുന്നു നാടോടിക്കാറ്റ്. വീടില്ലാതാവുന്ന ഉടമയുടെ സങ്കടത്തട്ടിനാണോ കൂരയില്ലാത്ത വാടകക്കാരൻ്റെ നിസഹായത്തട്ടിനാണോ ഭാരം കൂടുതലെന്നറിയാതെ…

Read More

കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹത്തിൽ വരെ സംഘപ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്ന് വെളിപ്പെടുത്തൽ. മരിച്ച ശേഷവും കൊടിയ മർദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറാണ് വെളിപ്പെടുത്തിയത് .താൻ പതിനായിരം മൃതദേഹങ്ങൾ ഇതിനകം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മർദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു. കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടിവരെ തകർന്നു . വാരിയെല്ലുകൾ എല്ലാം തകർന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറ്റിരിക്കുന്നത്. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ അടയാളങ്ങളില്ലാതെയില്ല.തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രി രാംനാരായണൻ ആശുപത്രിയിൽ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റിൽ നിന്ന് അറിയിച്ചെന്നാണ് എഫ്‌ഐആർ. എന്നാൽ സംഭവസ്ഥലത്തുവച്ച് നാരായണൻ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മർദനം തുടർന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലിൽ വ്യക്തമാണ്. ‘ നീ ബംഗ്ലാദേശിയാണോ’ എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ…

Read More