- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ജമ്മുകശ്മീരിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
- സുൽത്താൻപേട്ട് രൂപത: ജെബി കോശി റിപ്പോർട് പ്രചരണയോഗം
- മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തിന് പിന്തുണ- കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി
- റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴിട്ട് പൂട്ടുമെന്ന് പിഴലനിവാസികൾ
- കെ.സി.വൈ.എം ഫുട്ബോൾ ടൂർണ്ണമെൻ്റ്
Author: admin
കൊച്ചി : റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം .ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വല്ലാര്‍പാടം ദേശീയ തീര്ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ വെച്ചായിരിക്കും ചടങ്ങുകൾ . മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍,കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന് ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തും.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍ഡിനല്‍ ക്ലിമ്മിസ് കാതോലിക്ക ബാവ , സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറി ലോസ്…
കൊച്ചി:ഇനി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ മാർഗ്ഗം പോകാം .പാസഞ്ചർ കപ്പൽ സർവീസ് നടത്താനായി രണ്ട് ഷിപ്പിംഗ് കമ്പനികളെ തിരഞ്ഞെടുത്തതായി തുറമുഖ മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു . 1200 പേരിൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിച്ചിരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് കരുതുന്നത്. പതിനായിരം രൂപയിൽ താഴെയാവും ടിക്കറ്റ് നിരക്ക് . കുറഞ്ഞ ടിക്കറ്റ് നിരക്ക് വേണമെന്ന ആവശ്യം പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങിയ വേളയിൽ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. സീസനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയിൽ നിന്ന് പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു രക്ഷയാകും എന്നാണ് പ്രതീക്ഷ .കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ വൻതോതിൽ ഗൾഫ് നാടുകളിൽ എത്തിക്കാനും കപ്പൽസർവീസ് യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നിലവിൽ കേരളത്തിൽ നിന്നുള്ള കാർഷിക വിളകൾ ഉൾപ്പടെയുള്ളവ ഗൾഫിൽ എത്തിക്കാൻ വിമാനസർവീസുകൾ കുറവാണ്. കപ്പൽ സർവീസ് നടപ്പിൽ വരുന്നതോടെ ടൂറിസം രംഗവും…
ടി20 ലോകകപ്പിലെ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക്. ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് മത്സര വിജയിയെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടും. ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാണ് ആണ്.ഒരിക്കൽ പോലും മികവ് കാട്ടാന്‍ അഫ്ഗാനിസ്ഥാന് സാധിക്കാതെ പോയി. ആദ്യ ഓവറില്‍ത്തന്നെ അഫ്ഗാന് ഓപ്പണിങ് തകർന്നു. ആദ്യ ഓവറില്‍ത്തന്നെ അഫ്ഗാന് ഓപ്പണിങ് പൊളിഞ്ഞു. റഹ്മാനുല്ല ഗുര്‍ബാസിനെ (0) മാര്‍ക്കോ യാന്സനാണ്പുറത്താക്കിയത് . പിന്നീട് തുടരെ അഫ്ഗാന് വിക്കറ്റ് നഷ്ടമായി. ഗുല്‍ബാഡിന്‍ നയ്ബിനെ (9) മാര്‍ക്കോ യാന്സന് ക്ലീന്‍ബൗള്‍ഡ് ചെയ്തു.കൃത്യമായ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.
കൊച്ചി :സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി എസ് സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെ കർശന നിർദേശമാണ് പത്തനംതിട്ടയിൽ നൽകിയിരിക്കുന്നത്.അതേസമയം അവധി നിർദേശം പാലിക്കാത്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ…
കൊച്ചി:കനത്ത മഴയില്‍ കൊച്ചി ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം. കണ്ണമാലി പ്രദേശത്ത് വീട്ടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് കണ്ണമാലി, ചെറിയ കടവ്, സൗദി, മാനാശേരി, കാട്ടിപ്പറമ്പ്, പൊലീസ് സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ കടൽവെള്ളം ഇരച്ചുകയറിയത്. പൊലീസ് സ്റ്റേഷന്റെ പുറക് വശത്തെ മതിൽ ഇടിഞ്ഞു വീണതിനെത്തുടർന്ന് പ്രദേശവാസികൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി. കടലില്‍ നിന്നും വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയതോറ്റ നാട്ടുകാർ ദുരിതത്തിലായി . റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്നു മാത്രമല്ല വാവ് തൊട്ടു അഷ്ടമി വരെയുള്ള ദിവസങ്ങളില്‍ കടലാക്രമണം രൂക്ഷമാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.പുത്തൻതോട് മുതൽ ചെറിയകടവ് ഭാഗം വരെയാണ് കടലേറ്റം ശക്തമായത്. ഈ ഭാഗത്ത് ടെട്രാപോഡ് നിർമ്മാണം കഴിഞ്ഞവർഷം പൂർത്തിയാക്കുമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. കടൽവെള്ളം ഇരച്ചുകയറിയതോടെ ഈ ഭാഗത്തെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. വീട്ട് സാമഗ്രികളും നിർമ്മാണ സാമഗ്രികളും വെള്ളത്തിൽ ഒലിച്ചുപോയി. തെക്കെ ചെല്ലാനം…
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ കമുകിൻകോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണം 2024 സംഘടിപ്പിച്ചു. തീം – “The evidence is clear. Invest in Prevention”. കമുകിൻകോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ റവ.ഫാ. സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി.റവ.ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ് കോഡിനേറ്റർ റവ.ഡോ.ജോണി കെ. ലോറൻസ്, സ്കൂൾ HM ശ്രീമതി ജയശ്രീ,നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, ബാലരാമപുരം മേഖല ആനിമേറ്റർ ഷീബ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് നെയ്യാറ്റിൻകര എക്സൈസ് ഓഫീസർ സജീവ് ക്ലാസ് നയിച്ചു. സ്കൂൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. നിഡ്സ് യൂണിറ്റുകളിൽ ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
സെന്റ് ലൂസിയ: ടി20 ലോകകപ്പ് 2024 സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. സൂപ്പര്‍ എട്ടിലെ രണ്ട് ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് അവസാന നാലില്‍ കടന്നിരിക്കുന്നത്. ഒന്നാം ഗ്രൂപ്പില്‍ നിന്നും ഇന്ത്യ അഫ്ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടീമുകളും സെമി ഫൈനലിന് യോഗ്യത നേടി. നാളെ രാവിലെ ഇന്ത്യൻ സമയം ആറിന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഈ മത്സരം. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി സെമിയ്ക്കും ഫൈനലിനും റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍. കലാശപ്പോരിന് യോഗ്യത നേടുന്ന ടീമുകള്‍ക്ക് മത്സരവേദിയിലേക്ക് എത്താനുള്ള ട്രാവലിങ് ഡേയാണ് ജൂണ്‍ 28. ഈ സാഹചര്യത്തിലാണ് പ്രാദേശിക സമയം ജൂണ്‍ 27ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന്…
തിരുവനന്തപുരം: സാങ്കേതികപരമായ കാരണങ്ങളാൽ താഴെ പറയുന്ന ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. പതിനേഴാം ലോക്സഭയുടെയും സ്പീക്കര്‍ ഓം ബിര്‍ള ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ നാമനിര്‍ദ്ദേശം ചെയ്തത്. സഭ ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രമേയത്തെ ഇവര്‍ പിന്തുണച്ചില്ല. തുടര്‍ന്ന് പ്രോട്ടേം സ്പീക്കര്‍ ബി മെഹ്ത്താബ് ഓംബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനമുണ്ടായ ഉടന്‍ തന്നെ കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും അവരെ അനുഗമിച്ചു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബിര്‍ളയെ രാഹുല്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കും അദ്ദേഹം ഹസ്തദാനം നല്കി. മെഹ്താബ് ബിര്‍ളയെ സ്വാഗതം ചെയ്ത് കൊണ്ട് ഇരിപ്പിടം ഒഴിഞ്ഞ് നല്കി. രണ്ടാം വട്ടവും സഭാ നാഥനായി തെരഞ്ഞെടുക്കപ്പെട്ടത് അങ്ങയോടുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വേണ്ടി…
‘പണി’- ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ഗിരി എന്ന കഥാപാത്രമായി ജോജു എത്തുമ്പോൾ ഗൗരിയായി അഭിനയയുമെത്തുന്നു. ഗിരിയുടെയും ഗൗരിയുടെയും പ്രണയാർദ്രമായ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങളെത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഭിനയ. മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു മാസ് ത്രില്ലർ റിവഞ്ച് ചിത്രമായാണ് പണി പ്രേക്ഷകരിലേക്കെത്തുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.