- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
കൊച്ചി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരുവർഷത്തിലേറേയായി മുനമ്പം നിവാസികളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചു തർക്കം തുടരുന്നത്. കോടതികളിലെ നിയമപോരാട്ടത്തിനോടുവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ സി. എസ്. എസ്. സ്വാഗതം ചെയ്യുന്നു.അതോടൊപ്പം മുനമ്പത്തെ ജനങ്ങളുടെ ഭൂമി ഉടമസ്താവകാശങ്ങൾക്കുവേണ്ടി അഹോരാത്രം പോരാടിയ ഭൂസംരക്ഷണ സമര സമിതിയെയും അവർക്കു ഐക്ക്യദാർഢ്യവുമായി എത്തിയ എല്ലാ സംഘടനകളെയും സി. എസ്. എസ്. അഭിനന്ദിച്ചു. കൊച്ചിയിൽ ചേർന്ന സി. എസ്. എസ്. ഉന്നതാധികാര സമിതി യോഗത്തിൽ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലൂയിസ്, ബെൻഡിക്ട് കോയിക്കൽ, ആനി ജേക്കബ്,പി.…
കൊച്ചി: ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന 2025 മഹാജൂബിലി വര്‍ഷത്തിന്റെ കേരള കത്തോലിക്കാ സഭയിലെ സമാപനം ഡിസംബര്‍ 13 നു ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് സമുചിതമായി ആഘോഷിക്കുവാന്‍ കേരള മെത്രാന്‍ സംഘം തീരുമാനിച്ചു. സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതിനൊന്ന് കമ്മറ്റികളുടെ പ്രഥമയോഗം ഒക്ടോബര്‍ 11 ന് സഭാ കാര്യാലയമായ എറണാകുളം പി ഒ സിയില്‍ വെച്ച് നടന്നു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്ററായിരുന്നു. കേരളത്തിലെ മൂന്ന് റീത്തുകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ക്കിംഗ് കമ്മറ്റികള്‍ പ്രസ്തുത യോഗത്തില്‍ രൂപീകരിച്ചു. കേരള സഭയെ പ്രതിനിധീകരിച്ച് 32 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും 3000-തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന മഹാസംഗമത്തില്‍ ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന ജൂബിലി ആപ്തവാക്യത്തെ അടിസ്ഥാനമാക്കി വിവിധ സെമിനാറുകളും പൊതുസമ്മേളനവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ ഫലമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം . ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിനും വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത് – കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിസോറാം: ചായ് ( ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ) പത്തൊമ്പതാം ത്രിവത്സര സമ്മേളനം ഐസോൾ ( മിസോറാം ) ഐസോൾ തിയോളജിക്കൽ കോളേജിൽ വച്ച് നടത്തപ്പെട്ടു. ഒക്ടോബർ 7 തുടങ്ങി 11 വരെ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ‘ സാമൂഹ്യ പരിവർത്തനത്തിൽ ക്രൈസ്തവരുടെ പങ്ക്’ എന്ന വിഷയത്തിൽ 20 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം നടത്തപ്പെട്ട ട്രൈവാർഷിക പൊതുസമ്മേളനത്തിൽ വച്ച് ദേശീയ പ്രസിഡണ്ടായി ഡോ. ചാൾസ് ഡയസ് ( കേരളം), ജനറൽ സെക്രട്ടറിയായി ഡോ. ശിവരാജ് മഹീന്ദ്ര ( ഉത്തരഖണ്ഡ് ), ട്രഷററായി ഫാ.ഡോ. ജോബി കൊച്ചുമുറ്റം( കർണാടക), വൈസ് പ്രസിഡണ്ടായി പ്രൊഫ. ആഗ്നസ് ഡി. സാ. ( മഹാരാഷ്ട്ര) ജോയിന്റ് സെക്രട്ടറിയായി ഡോ. ടിയാകല ജാമിർ ( മേഘാലയ) എന്നിവരെ തിരഞ്ഞെടുത്തു. ദേശീയതലത്തിൽ വിവിധ മേഖലകളിലായി ചരിത്രസമിനാറുകൾ നടത്തുവാൻ ചായ് ട്രസ്റ്റ് ബോർഡ്…
വെങ്കലം നേടിയ കേരള പെൺകുട്ടികളുടെ ടീമിൽ വരാപ്പുഴ അതിരൂപത പിഴല സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമായ ബ്രിസ്ന ബിജു
മദർ ഏലിശ്വയുടെ ചിത്രവുമായി ദീപങ്ങളേന്തി നടത്തിയ പദയാത്ര കോട്ടപ്പുറം കത്തീഡ്രലിൽ സെൻ്റ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസി ക്ക് ദീപം തെളിച്ചു നൽകി കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ തുടങ്ങിയവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് ഇന്നലത്തെ മുനമ്പം ഉത്തരവിൽ കോടതി വിമര്‍ശിച്ചു. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത വിമര്ശനങ്ങലാണുള്ളത് . വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്നാണ് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പിക അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക്…
കോട്ടയം: ആർഎസ്എസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം . അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നൽകി . പോക്‌സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.വാഴൂർ ബ്ലോക്ക് കമ്മിറ്റിയാണ് പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകിയത്. ശാഖയില്‍വെച്ച് നിരന്തരമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നാണ് യുവാവ് പറയുന്നത് .മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
കോഴിക്കോട്: ഇന്നലെ പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം പി സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ്. മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും നേതാക്കൾ അറിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. ഇന്ന് മുതൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു . അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എം പിയ്ക്ക് മർദ്ദനമേറ്റത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു.
ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലിൻ്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍
Subscribe to Updates
Get the latest creative news from FooBar about art, design and business.
