- കാസർകോട് ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു
- അനുഭവത്തിരകളിലെ മണ്‍സൂണ്‍
- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല്‍ നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി
- ‘സ്നേഹ നക്ഷത്രങ്ങളാവട്ടെ പൊലീസ് ‘
- ബുള്‍ഡോസറുമായി രാജസ്ഥാനും
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . തെക്ക്, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, കോട്ടയം താലൂക്കുകളിലും സർക്കാർ അവധി പ്രഖ്യാപിച്ചു. ജൂലൈ 28 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത. 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം. നാളെയും (26) സംസ്ഥാനത്ത് മഴ തുടരുമെന്ന്…
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബസ് നൂറടിയോളം താഴ്ചയിലേക്കു മറിഞ്ഞു. നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു.സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് . വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 21 പേർക്കു പരിക്കേറ്റു. മാണ്ഡിയിലെ സാർകാഗട്ടിൽ നിന്ന് ദുർഗാപുരിലേക്കു പോവുകയായിരുന്ന ബസിൽ ഡ്രൈവർ ഉൾപ്പെടെ 29 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സർകാഖട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടി രക്ഷപ്പെടാൻ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പുറമെനിന്ന് സഹായം ലഭിച്ചതായി കണ്ണൂർ ടൗൺപൊലിസിന്റെ അന്വേഷണ റിപ്പോർട്ട്. പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് പുലർച്ചെ 1.15 നാണ് ജയിൽ ചാടിയതെന്നും പൊലീസ് റിപ്പോർട്ട്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു . മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പികൊണ്ടുള്ള വലയിൽ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് ചാടുകകയായിരുന്നു. ഇതേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി . ട്രെയിൻ, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്.ജയിൽച്ചാട്ടത്തിൽ ജയിൽ മേധാവി റിപ്പോർട്ട്…
മാലി: യുകെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിമാലദ്വീപിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മാലദ്വീപിലെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നരേന്ദ്ര മോദിയാണ് വിശിഷ്ടാതിഥി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണമനുസരിച്ചാണ് മോദി മാലദ്വീപിലെത്തുന്നത്. ഇന്നും നാളെയും മോദി മാലദ്വീപിൽ ചെലവിടും. മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യ – മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടക്കും.
കണ്ണൂര്‍: കോളിളക്കമുണ്ടാക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ് കരുതുന്നത്.46കാരനായ ഗോവിന്ദചാമിയെ തിരിച്ചറിയാൻ കഴിയുന്ന പുതിയ ഫോട്ടോ ജയിൽ അധികൃതകർ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ് . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യയെ രക്ഷിക്കാനായില്ല . ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം . ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
പാറ്റ്‌ന : ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിപക്ഷവും ഏറ്റുമുട്ടുന്നു . വ്യാജവോട്ടുകള്‍ അനുവദിക്കണം എന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിച്ചു. ഈ പ്രസ്താവന അസംബന്ധമാണെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്ന് തജസ്വി യാദവും പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയാണ് .ഇതിനിടെയാണ് വോട്ടര്‍ പട്ടിക പരിഷ്കരണത്തെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയം മാറ്റിവച്ച് പാര്‍ട്ടികള്‍ ചിന്തിക്കണം. ഭരണഘടനാവിരുദ്ധമായി വിദേശപൗരന്‍മാര്‍ക്ക് വോട്ടനുവദിക്കണം എന്നാണോ പറയുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിക്കുന്നു . പ്രസ്താവന അസംബന്ധമെന്ന് പ്രതികരിച്ച രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പരിശ്രമമെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
ന്യൂഡൽഹി :വന്യജീവി ആക്രമണം മൂലം മരിക്കുന്നവരുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖാമൂലമുളള മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണം മൂലം എത്ര പേര്‍ മരിച്ചു, നാശനഷ്ടങ്ങളുടെ കണക്ക്, എന്നിവയായിരുന്നു എംപി ചോദിച്ചത്. ഈ കണക്കുകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ശേഖരിക്കുന്നില്ലെന്നായിരുന്നു കേന്ദ്രവനംപരിസ്ഥിതി സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിങ്ങിന്റെ മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം ആനകളുടെ ആക്രമണത്തില്‍ 2869 പേരും കടുവകളുടെ ആക്രമണത്തില്‍ 378 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് വന്യമൃഗങ്ങള്‍ മൂലമുണ്ടായ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. വന്യജീവികള്‍ മൂലമുണ്ടാകുന്ന വിളകളുടെ നഷ്ടവും ശേഖരിക്കുന്നില്ലെന്ന് മന്ത്രാലയം സമ്മതിച്ചു. കര്‍ഷകരോടും ഗോത്ര, ആദിവാസി സമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങളോടുളള കടുത്ത അവഗണനയാണ് മറുപടിയിലൂടെ വ്യക്തമാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കാട്ടുപന്നികളെയും ചില വര്‍ഗത്തില്‍പ്പെട്ട കുരങ്ങുകളെയും 2020മുതല്‍ വിവിധ കാലയളവില്‍ ഉത്തരാഖണ്ഡ്, ബിഹാര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…
9 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകര്‍ന്നുവീണു. 43 യാത്രക്കാരുൾപ്പടെ ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയിൽ തകർന്നുവീണ റഷ്യൻ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
യേശുവിലും മാതാവിലുമുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ ഒലെക്സാണ്ടർ ഉസൈക്ക്.
ലത്തീൻ കത്തോലിക്കരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ നേടിയെടുവാൻ സാധിക്കുകയുള്ളുവെന്നും സമുദായ ശാക്തീകരണ ശ്രമങ്ങൾ പരമപ്രധാനമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി
Subscribe to Updates
Get the latest creative news from FooBar about art, design and business.