- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ജമ്മുകശ്മീരിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
- സുൽത്താൻപേട്ട് രൂപത: ജെബി കോശി റിപ്പോർട് പ്രചരണയോഗം
- മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തിന് പിന്തുണ- കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി
- റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴിട്ട് പൂട്ടുമെന്ന് പിഴലനിവാസികൾ
- കെ.സി.വൈ.എം ഫുട്ബോൾ ടൂർണ്ണമെൻ്റ്
Author: admin
ഷാജി ജോര്‍ജ് 2024 ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാര്‍ഷികമാണ്. ബേപ്പൂര്‍ സുല്‍ത്താന്റെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റേതായ ഏക പുസ്തകം യാ ഇലാഹിയാണ്. ബഷീറിന്റെ അവസാനകാലത്ത് അദ്ദേഹം ഒന്നും എഴുതിയിരുന്നില്ല. രോഗാതുരമായിരുന്നതിനാല് അദ്ദേഹത്തിന് നേരത്തെ എഴുതിവച്ച പലതിനെക്കുറിച്ചും ഓര്‍മ്മയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത രചനകള്‍ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കഥകളും ലേഖനങ്ങളുമുണ്ട്. ബഷീറിന്റെ കൃതികളില്‍ കഥയേത്? ലേഖനമേത്? എന്ന് തിരിച്ചറിയാനാവാത്ത സവിശേഷതയുണ്ട്. ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊള്ളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മം കിന്നരിപിടിപ്പിച്ചവയുമാണ് പുസ്തകത്തിലെ കഥകള്‍. തത്വചിന്തയുടെയും ആത്മീയ അന്വേഷണങ്ങളുടെയും അഗാധതയില്‍ നിന്ന് മുങ്ങിയെടുത്ത മുത്തുകളാണ് ലേഖനങ്ങള്‍. ചിന്താപരതയുടെ ചക്രവാളങ്ങളിലും ബഷീറിയന്‍ നര്‍മ്മത്തിന്റെ സുഗന്ധം പരക്കുന്നു. വളരെ പ്രധാനമായ ഒരു കാര്യം ബഷീര്‍ എഴുതിയ കവിത ഈ പുസ്തകത്തിലുണ്ട് എന്നതത്രേ. ബഷീര്‍ കവിത എഴുതിയിട്ടുണ്ടോ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാകും ആ കവിത. ലേഖനം ഏത്? കഥയേത്? എന്ന് തരം തിരിക്കാതെ;…
എറണാകുളത്തുനിന്ന്, ഇന്‍ഫോപാര്‍ക്കിലേക്ക് പോകുന്ന കാക്കനാട് റൂട്ടില്‍ പുതിയതായി തുടങ്ങിയ ഒരു കഫെറ്റേരിയയുടെ പേര് കേള്‍ക്കണോ…?
‘സ്നേഹസ്പര്‍ശം!’
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2024 സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് & റീജിയണൽ ഹെഡ് തിരുവനന്തപുരം പ്രതാപചന്ദ്രൻ വായ്പ വിതരണ മേള ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സ്മിത രാജൻ, സീനിയർ മാനേജർ സോണൽ ഹെഡ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരം ജോബിൻ വി. ജോസഫ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ. ക്ലീറ്റസ്, നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി.റവ.ഫാ.ഡെന്നിസ് മണ്ണൂർ,നിഡ്സ് പ്രോജക്ട് ഓഫീസർ എ.എം മൈക്കിൾ, സീനിയർ മാനേജർ .സമീന, പ്രോഗ്രാം കോ-ഓഡിനേറ്റർഅഗസ്റ്റീന, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത സ്വയംസഹായ സംഘാംഗങ്ങൾക്ക് വായ്പ വിതരണം ചെയ്തു.
കോട്ടപ്പുറം: ആഘോഷങ്ങള്‍ ആര്‍ഭാടമാക്കുന്ന സ്വഭാവത്തിന് മാറ്റം വരുത്തണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം രൂപതയുടെ 37-ാമത് രൂപതാ ദിനവും മൂന്നുവര്‍ഷത്തെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുന്നാളും പ്രമാണിച്ച് സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് കുടുംബത്തേയും സമൂഹത്തേയും സമുദായത്തേയും ശക്തിപ്പെടുത്താം. അര്‍ത്ഥമില്ലാത്ത ആഘോഷങ്ങള്‍ ഇനിയുണ്ടാകരുത്. കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യാശ നല്കുന്ന പ്രത്യാശയുടെ തീര്‍ഥാടകരാകണം നമ്മള്. ലത്തീന്‍ സമുദായാംഗങ്ങളാണെന്നതില് അഭിമാനം കൊള്ളണം. ദൈവത്തെ മഹത്വപ്പെടുത്തുന്നത് മനുഷ്യന് തന്റെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കുമ്പോഴാണ്. മനുഷ്യനെ സൃഷ്ടിച്ചതില്‍ ഒരിക്കല്‍ കൂടി ദുഃഖിക്കാന്‍ ദൈവത്തിന് ഇടവരരുത്. അതിനായി യേശുവിനെ ചങ്കില് ചേര്‍ത്തുവയ്ക്കണം. തോമസ്ശ്ലീഹായെ പോലെ യേശുവിനൊപ്പം ചങ്കൂറ്റത്തോടെ ചേര്‍ന്നു നില്ക്കാന് ക്രൈസ്തവര്‍ക്ക് കഴിയണം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നത് തോമസ് ശ്ലീഹയുടെ ശക്തമായ നിലപാടായിരുന്നു. സംശയത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് വളരുന്ന, പക്വതയോടെ മൗനം അവലംബിക്കുന്ന, പരിശുദ്ധ മാതാവിനോടും മറ്റു ശിഷ്യരോടുമൊപ്പം…
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്പിനെ ഉലച്ച ആഭ്യന്തര യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ‘ടാംഗറിന്‍സ്’. 1992ലെ ജോര്‍ജിയയും അബ്ഖാസിയയും തമ്മിലുള്ള സംഘര്ഷത്തിനിടയിലാണ് സിനിമ നടക്കുന്നത്.
വത്തിക്കാൻ :നയതന്ത്രപ്രവർത്തനം ചെറിയ ഫലങ്ങളെ ഉളവാക്കുന്നുള്ളൂ എന്ന ചിന്ത ഉയരുമ്പോൾ, സമാധാനപരിശ്രമങ്ങൾ എല്ലാം അവസാനിപ്പിച്ച് മറ്റു മാർഗ്ഗങ്ങളിലേക്ക് പോകാനുള്ള പ്രലോഭനത്തെ നാം അതിജീവിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. ഇറ്റാലിയൻ എംബസിയിൽ എത്തിയ അവസരത്തിൽ പത്രപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇങ്ങനെ പറഞ്ഞത്.വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, “പാചെം ഇൻ തേറിസ്” എന്ന ചാക്രികലേഖനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, ലോകസമാധാനം എന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു നന്മയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. സമാധാനവുമായി ബന്ധപ്പെട്ട് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ എഴുതിയത് നാമേവരും കാത്തുസൂക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ട ചില സന്ദേശങ്ങളാണെന്ന് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു. യുദ്ധം ഒരിക്കലും ഒരു ന്യായമായ യുദ്ധമല്ലെന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു. പ്രതിരോധിക്കാൻവേണ്ടിയുള്ള യുദ്ധത്തെയാണ് ന്യായമായ യുദ്ധമെന്ന് പറയുന്നതെങ്കിലും, ഇന്നത്തേതുപോലെയുള്ള സായുധയുദ്ധങ്ങളുടെ മുന്നിൽ ഈ ആശയം പുനഃവിചിന്തനം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു
തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും മഴ ശക്തമായ മഴ തുടരും. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത രൂപപ്പെട്ടത്. കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. എന്നാല്‍ കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കെപിഎസി ജോണ്സന് അവിചാരിതമായാണ് ഒരു പ്രഫഷണല്‍ നാടകസംഘത്തില്‍ എത്തപ്പെടുന്നത്. ദേവരാജന്‍ മാസ്റ്റര്‍ നാടക-സിനിമാ രംഗത്ത് സൂപ്പര്‍താരമായി വിളങ്ങിയിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രിയ ഹാര്‍മോണിസ്റ്റായിരുന്നു ജോണ്സന്
ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. രാവിലെ ഡൽഹിയിലെത്തിയ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിനുശേഷം വിജയാഘോഷങ്ങൾക്കായി മുംബൈയിലേക്ക് പറക്കുന്ന ടീം മുംബൈ മുതൽ വാങ്കഡെ സ്റ്റേഡിയംവരെ വിജയാഘോഷ പ്രകടനം നടത്തും.
Subscribe to Updates
Get the latest creative news from FooBar about art, design and business.