Author: admin

കൊച്ചി : ലോകമാകെ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ മഹാപ്രതിഭ ആയിരുന്നു എം. ടി. വാസുദേവൻ നായർ എന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ബിഷപ്പ് ഡോ. വർഗ്ഗിസ് ചക്കാലക്കൽ. അദ്ദേഹത്തിൻ്റെ ദേഹവിയോഗം കേരളത്തിൻ്റെ സാംസ്കാരിക – സാഹിത്യമണ്ഡലങ്ങളിൽ അഗാധമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മലയാളിയുടെയും സാഹിത്യ അഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി. മഹനീയമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം ദുഃഖം രേഖപ്പെടുത്തുന്നു.

Read More

പദ്മശ്രീ മമ്മൂട്ടിയുടെ ഹൃദയഹാരിയായ ഫേസ്‌ബുക്ക് കുറിപ്പ് ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്‍റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്‍റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്‍റെ ഇരു കൈകളും മലർത്തിവെക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് കുറിപ്പ് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്‌ടമാണ്…

Read More

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിക്കാണ് അന്ത്യം. ഹൃദയത്തിൻ്റെയും വൃക്കയുടെയും പ്രവ‍ർത്തനം മന്ദഗതിയിലായതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിൽ പൊതുദർശനം നടക്കും. വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും. സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് ഈ മാസം 16ന് പുലർച്ചെയാണ് 91കാരനായ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 20ന് ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായി. 

Read More

വത്തിക്കാൻ :ലോകം തിരുപ്പിറവിയുടെ ആനന്ദത്തിൽ ആറാടവേ വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇരുപത്തിയഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാ​ൻ​സി​സ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

Read More

ഇസ്രായേൽ- ഹമാസ്  സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ ക്രൈസ്തവ സമൂഹത്തിനു പ്രത്യാശയുടെ സന്ദേശം നൽകിക്കൊണ്ട്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല വിശുദ്ധ ബലിയർപ്പിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു. ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിലാണ് കർദിനാൾ വിശുദ്ധ ബലിയർപ്പിച്ചത്. ജറുസലേമിൽ നിന്നും, ഇസ്രായേൽ സൈനികരുടെ സുരക്ഷാഅകമ്പടിയോടെയാണ് പാത്രിയർകീസ് ഗാസയിൽ പ്രവേശിച്ചത്. പതിനാലു മാസങ്ങളിലേറെയായി നിരവധി അഭയാർത്ഥികൾക്ക് തണലായി മാറിയ ഇടവക സമൂഹമാണ്, ഗാസയിലെ തിരുക്കുടുംബ ദേവാലയം. ശാന്തതയുടെയും സന്തോഷത്തിൻ്റെയും അന്തരീക്ഷത്തിൽ തങ്ങളുടെ ഇടയനോടൊപ്പം ബലിയർപ്പിക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികൾ പങ്കുവച്ചു. മെയ് മാസം പതിനാറാം തീയതിയാണ് അവസാനമായി പാത്രിയാർക്കീസ് അവസാനമായി ഇടവകതിർത്തിയിൽ പ്രവേശിക്കുവാനും, ഇടവകവികാരി ഫാദർ ഗബ്രിയേലേ റോമനെല്ലിയൊപ്പം വിശുദ്ധ ബലിയർപ്പിക്കുവാനും സാധിച്ചത്. വഴിയിൽ പരമാവധി സുരക്ഷ ഉറപ്പാക്കാൻ, ഇടവകയിൽ  എത്തിയതിന് ശേഷം മാത്രമാണ് സന്ദർശന വാർത്ത നൽകിയത്. വിശുദ്ധ ബലിമധ്യേ ഏതാനും വിശ്വാസികൾക്ക്, സ്ഥൈര്യലേപനവും പാത്രിയർക്കീസ് പരികർമ്മം ചെയ്തു. വിശ്വാസത്തിലുള്ള ഇടവകജനങ്ങളുടെ അചഞ്ചലമായ സാക്ഷ്യത്തിനു അദ്ദേഹം നന്ദിയർപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. “…

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോവളം നിയോജകമണ്ഡലം എം.എൽ.എ. .എം.വിൻസെന്റ് ഉദ്ഘാടനം ചെയ്‌തു.ഡൽഹി ശിവശക്തി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സ്പെഷ്യൽ ഒളിമ്പിക്സ് വനിത വിഭാഗം ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആരതിയെ ആദരിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും നൽകി. മുഖ്യ സന്ദേശവും ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിൻ്റെ ഉദ്ഘാടനവും കമ്മീഷണർ ഫോർ പേഴ്സൺ വിത്ത് ഡിസബിലിറ്റി കേരള പി.റ്റി.ബാബുരാജ് നിർവഹിച്ചു. നിഡ്സ് കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ മൈക്കിൾ,…

Read More

ജീവനും സ്വത്തിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന പോരാളികൾക്ക് പിന്തുണയേകാൻ പ്രചോദനമാകണം ക്രിസ്മസ് എന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.സന്ദശത്തിന്റെ പൂർണ്ണരൂപം താഴെ : ബഹുമുഖമായ സംഭവവികാസങ്ങളുടെ മദ്ധ്യേയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വന്നണയുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളും പ്രതിസന്ധികളും സങ്കടങ്ങളും ക്ലേശങ്ങളും നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നുണ്ട് . വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സമരങ്ങളും അഭയാർത്ഥിപ്രശ്നങ്ങളും ക്രിസ്തുമസിൻ്റെ സന്തോഷത്തിന് മങ്ങലേൽപ്പിക്കുന്നു . കേരളത്തിൽ മലയോര മേഖലയിലെ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും മുനമ്പത്തെ പാവപ്പെട്ട മനുഷ്യരുടെ നീതിക്കുവേണ്ടിയുള്ള, , വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള , സമരവും നമ്മെ വളരെയധികം സങ്കടപ്പെടുത്തുന്നതാണ്.. ജീവനും സ്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നടക്കുന്ന സമരങ്ങളും പോരാട്ടങ്ങളും ക്രിസ്തുവിൻ്റെ ജീവിത സഹനങ്ങളോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ് . രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ബേത് ലെഹെമിൽ ജനിച്ച…

Read More

കൊച്ചി:കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പപ്പാഞ്ഞിറാലിയും സംഗമവും സംഘടിപ്പിച്ചു.എറണാകുളം സെൻ്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള സ്നേഹജ്വാല തെളിയിച്ചുകൊണ്ട് പപ്പാഞ്ഞിറാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വഞ്ചി സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടന്നസ്നേഹസംഗമം കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സമൂഹത്തെ കാർന്നു തിന്നുന്ന സാമൂഹ്യ വിപത്തിനെതിരെ ജാഗ്രതപാലിക്കുന്നതിന് ഇത്തരം ആഘോഷവേളകൾ വിനിയോഗിക്കുന്നത് മാതൃകാപരമാണ്. നഗരത്തിൽ മയക്കുമരുന്ന് വ്യാപനംതടയാൻ കർശനന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പൊതുപ്രവർത്തകർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും കൊച്ചി കോർപറേഷൻ കെഎൽസിഎ വരാപ്പുഴ അതിരൂപതയുമായി ചേർന്ന് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മേയർ ചൂണ്ടിക്കാട്ടി. പപ്പാഞ്ഞിക്കൂട്ടത്തിന് അഭിവാദ്യമർപ്പിച്ച് മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ ക്രിസ്മസ് സന്ദേശം നൽകി.കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത കെഎൽസിഎ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.കെഎൽസിഎ സംസ്ഥാന…

Read More

കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ കടൽ മാർഗ്ഗം കണ്ടുപിടിച്ച സാഹസിക നാവികൻ വാസ്കോ ഡ ഗാമ മൺമറഞ്ഞിട്ട് ഇന്നേക്ക് (ഡിസംബർ 24ന്) 500 വർഷം തികയുന്നു. ലോക ചരിത്രത്തിലെ രണ്ടു സുപ്രധാന സംഭവങ്ങളിൽ ഒന്നായി ആഡം സ്മിത്ത് വിശേഷിപ്പിച്ച ഈ പുതിയ കടൽ മാർഗ്ഗം കണ്ടുപിടിക്കൽ എന്തെല്ലാം മാറ്റങ്ങൾ ലോകത്തിൽ ഉണ്ടാക്കി എന്നത് സംബന്ധിച്ച് ഒരു ചരിത്ര സെമിനാർ 2025 ജനുവരി 25ന് കൊച്ചിയിൽ നടത്തുമെന്ന് ഇൻഡോ പോർച്ചുഗീസ് കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. ചാൾസ് ഡയസ് അറിയിച്ചു. മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവും ഫോർട്ട് കൊച്ചി കൗൺസിലറുമായ അഡ്വ. ആന്റണി കുരീത്തറ, മുൻ എം.പി. ഡോ. ചാൾസ് ഡയസ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്.

Read More

കൊച്ചി : ക്രിസ്മസ് ആശംസകൾ നേർന്ന് വരാപ്പുഴ ആർച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.ജാതി-മത, സമുദായിക, രാഷ്ട്രീയ ബന്ധങ്ങൾക്ക് അതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാനും നാം തയ്യാറാവണമെന്ന് ആശംസാ സന്ദശത്തിൽ അദ്ദേഹം പറഞ്ഞു . പൂർണ്ണരൂപം താഴെ: സ്നേഹമുള്ളവരെ, പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോ. സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ ഭൂമി ഏറ്റുവാങ്ങിയ സുന്ദരവും സന്തോഷകരവുമായ ഓർമ്മയാണ് നാം ക്രിസ്‌മസിൽ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതും. സ്നേഹം, ത്യാഗം, സമാധാനം എന്നിവ മുറുകെപ്പിടിക്കുന്ന മനുഷ്യർക്ക് മാത്രമാണ് ക്രിസ്തു‌മസിൻ്റെ പൂർണ്ണതയെന്ത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ. ദൈവസ്നേഹത്തിൻ്റെ മനുഷ്യവതാരമാണ് ക്രിസ്‌തുമസ് എന്നും നമുക്കറിയാം. മനുഷ്യകുലത്തോടുള്ള ദൈവത്തിൻ്റെ അതിരില്ലാത്ത സ്നേഹത്തിൻ്റെ ഫലമായിട്ടാണ് ദൈവപുത്രൻ ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത്. ആ പുണ്യ സ്നേഹമാണ് നമ്മുടെ ഹൃദയത്തിൽ നിറയേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതും. ക്രിസ്‌തുമസ്ക‌ാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്. പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിൻ്റെ പ്രവാചകരാകുവാനാണ്. നമ്മൾ ശുശ്രൂഷ…

Read More