- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
Author: admin
പഴയനിയമത്തില്‍ ഹെസക്കിയാ രാജാവിന്റെ കാലത്താണ് സിലോഹാ കുളം നിര്‍മ്മിച്ചത്
ഐതിഹാസികമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളും അതുവഴി സംഭവിക്കുന്ന തീരശോഷണം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുക എന്നത്. പ്രക്ഷോഭത്തിനിടയിൽ തന്നെയാണ് 2022 ഒക്ടോബർ ആറാം തീയതി പൂന കേന്ദ്രമാക്കിയുള്ള സിഡബ്ള്യുപിആർഎസ് സ്ഥാപനത്തിന്റെ മുൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന എം ടി കൂടലെ അധ്യക്ഷനായ ഒരു വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കുന്നത്. എന്നാൽ ഈ സമിതിയുടെ പരിഗണനാ വിഷയങ്ങൾ പിന്നീട് നിശ്ചയിക്കും എന്നാണ് പറഞ്ഞിരുന്നത്.തീരാശോഷണത്തിന്റെ ഇരകളായി ഗോഡൗണുകളിൽ താമസിക്കുന്ന 126 പേർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതി ഡിസംബർ 15ന് കോടതി പരിഗണിച്ചപ്പോൾ ഈ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു നൽകാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജനുവരി 9 ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ സർക്കാർ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ച ഉത്തരവ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആഘാത പരിധിയിലെ തീരശോഷണത്തിന്റെ വ്യപ്തി തിട്ടപ്പെടുത്തുകയാണ്…
ആലപ്പുഴ ബിഷപ്
ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതദേഹത്തില്‍ അണിയിച്ചത് ചെമപ്പും സ്വര്‍ണനിറവുമുള്ള തിരുവസ്ത്രങ്ങളും വൈദികര്‍ സാധാരണയായി ഉപയോഗിക്കാറുള്ള കറുത്ത ഷൂസുമാണ്. എട്ടു വര്‍ഷം പത്രോസിന്റെ സിംഹാസനത്തില്‍ വാണകാലത്ത്, ബെനഡിക്ട് പതിനാറാമന്റെ വിശിഷ്ട പേപ്പല്‍ വേഷഭൂഷാദികളില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ചെമന്ന ഷൂസിന്റെ കഥ വീണ്ടും വത്തിക്കാന്‍ നിരീക്ഷകരുടെ ഓര്‍മയിലുണരുകയാണ്.വലിയ അര്‍ഥതലങ്ങളുള്ള ശ്രേഷ്ഠമായ പേപ്പല്‍ പാരമ്പര്യത്തെക്കാള്‍ ആധുനിക ഫാഷനോടുള്ള ആഭിമുഖ്യമായാണ് അക്കാദമിക മികവിലെന്നപോലെ സംഗീതത്തിലും കലയിലും തല്പരനായിരുന്ന ബെനഡിക്ട് പാപ്പായുടെ ചെമന്ന ഷൂസിനെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍, കത്തോലിക്കാ വിശ്വാസപാരമ്പര്യത്തില്‍ ചെമപ്പുനിറം രക്തസാക്ഷിത്വത്തിന്റെയും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും പ്രതീകമാണ്. ക്രിസ്തുവിന്റെ കാല്പാടുകള്‍ പിന്തുടരുന്ന പത്രോസിന്റെ പിന്‍ഗാമികളായ പാപ്പാമാര്‍ ചെമന്ന പാദുകം ധരിക്കുന്ന പാരമ്പര്യം തുടരുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ഫ്രാന്‍സിസ് പാപ്പായും ചെമപ്പു ഷൂസിനോട് താല്പര്യം കാട്ടിയില്ല എന്നത് യാഥാര്‍ഥ്യമാണ്.സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
