- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.
സിനിമ / പ്രൊഫ.ഷാജി ജോസഫ് രസകരമെന്നു പറയട്ടെ, ‘ലിയാരി’ എന്ന പേര് ‘ലിയാര്‍’ എന്ന ശ്മശാനത്തില്‍ നിന്നാണ് വന്നത്. അത് ശ്മശാനങ്ങളില്‍ വളരുന്ന ഒരു മരമാണ്. ഈ പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് നിരവധി ശവക്കുഴികള്‍ ഉണ്ടായിട്ടുണ്ട്. ലിയാരിയുടെ ഈ ലോകത്താണ് റഹ്മാന്‍ ദകൈത്ത് ജനിച്ചത്. 2001നും 2009നും ഇടയില്‍, പാക്കിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെട്ട കുറ്റവാളികളില്‍ ഒരാളായിരുന്നു റഹ്മാന്‍ ദകൈത്ത്. റഹ്മാന്റെ കുപ്രസിദ്ധിയുടെ കഥകള്‍ പാക്കിസ്ഥാനിലെ ലിയാരിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സെല്ലുലോയിഡിലേക്കും എത്തിയിരിക്കുന്നു.യഥാര്‍ഥ ജീവിതത്തിലെയും അധോലോകത്തിലെയും കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആദിത്യ ധറിന്റെ ‘ധുരന്ധര്‍’ എന്ന സിനിമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാനിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്ഷയ് ഖന്ന ജീവന്‍ നല്‍കിയ പാക്കിസ്ഥാന്‍ ഗുണ്ടാ നേതാവ് റഹ്മാന്‍ ദകൈത്താണ്. ചിത്രത്തില്‍ അക്ഷയ് ഖന്ന പ്രത്യക്ഷപ്പെടുന്ന ഒരു നൃത്ത രംഗം ഇതിനോടകം വൈറലുമായി കഴിഞ്ഞു. ചിത്രത്തില്‍ അക്ഷയ് ഖന്നയുടെ…
ഹിസ്‌റ്റോറിയ / ജെന്‍സന്‍. സി. ജോസ് തിരുപ്പിറവിയുടെ പുരാതനമായ ദൃശ്യത്തിന്റെ പുനരാവിഷ്‌കാരം ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നുള്ളതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഒരു വിപുലമായ കലാ പാരമ്പര്യമാണ് ‘പ്രെസെപെ നെപ്പോളറ്റാനോ’ എന്നറിയപ്പെടുന്ന ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങള്‍. നേപ്പിള്‍സിന്റെ മധ്യഭാഗത്തുള്ള ചെറിയ തെരുവില്‍ കരകൗശല വിദഗ്ധര്‍ തങ്ങള്‍ കൈകൊണ്ട് നിര്‍മ്മിച്ച ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പാരമ്പര്യമാണിത്. തെക്കന്‍ ഇറ്റാലിയന്‍ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാന്‍ ഗ്രിഗോറിയോ അര്‍മേനോ തെരുവിനെ ക്രിസ്മസ് തെരുവായി വിശേഷിപ്പിക്കപ്പെടുന്നു. ‘ഇടയന്മാരുടെ തെരുവ്’ എന്നറിയപ്പെടുന്ന സാന്‍ ഗ്രിഗോറിയോ അര്‍മേനോ, പഴയ പട്ടണത്തിലെ രണ്ട് പ്രധാന റോഡുകളായ ട്രിബ്യൂണാലിയുടെ തെരുവിനെയും സാന്‍ ബിയാജിയോ ഡീ ലിബ്രായുടെ തെരുവിനെയും ലംബമായി ബന്ധിപ്പിക്കുന്ന ചരിത്ര കേന്ദ്രത്തിലെ ഒരു നീണ്ട വഴിയാണ്. ഇവിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശലശാലകള്‍ നിലകൊള്ളുന്നത്. ഈ തെരുവുകളിലൂടെ നടക്കുമ്പോള്‍, തിരുസ്വരൂപങ്ങള്‍ കാണുമ്പോള്‍, കുട്ടിക്കാലത്ത് പുല്‍ക്കൂടുകള്‍ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളുടെ കൈപിടിച്ച് നടന്ന കാര്യം…
എഡിറ്റോറിയൽ / ജെക്കോബി Hindu group allegedly disrupts Xmas prayers at UP cathedral ആംഗ്ലിക്കന്‍ കമ്യൂണിയന്റെ ഭാഗമായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ഡല്‍ഹി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനില്‍ ക്രിസ്മസ് പ്രഭാതശുശ്രൂഷയില്‍ പ്രധാനമന്ത്രി മോദി പങ്കുചേര്‍ന്നത് രാജ്യത്തെ സന്മനസുള്ള സകല മനുഷ്യര്‍ക്കും ഏറെ സന്തോഷവും അഭിമാനവും ആശ്വാസവും പകരേണ്ടതാണ്. ക്രിസ്മസ് കാരള്‍ ഗാനങ്ങളും സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും വിശുദ്ധഗ്രന്ഥ വായനയും ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന്, ദൈവാത്മാവിന്റെ അഭിഷേകത്തിനായുള്ള പ്രാര്‍ഥനയ്ക്കായി ശിരസു നമിച്ച്, വിശുദ്ധഗ്രന്ഥം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും കാലാതീതമായ സന്ദേശം നല്‍കുന്ന യേശുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും ശക്തമാക്കട്ടെയെന്ന ആശംസയും അത്രമേല്‍ അര്‍ത്ഥഗാംഭീര്യമുള്ളതായിരുന്നു. ബിഷപ് പോള്‍ സ്വരൂപിന്റെ ആശീര്‍വാദപ്രാര്‍ഥനയിലൂടെ നീതിയുടെയും സമാധാനത്തിന്റെയും വെളിച്ചം പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോവുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും അശാന്തമായ, അക്രമകലുഷിതമായ ഒരു ക്രിസ്മസ് സീസണില്‍, ‘അരുത്’ എന്ന ഒരു വാക്ക് തന്റെ…
കൊച്ചി : കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA കൊച്ചി രൂപത സമിതി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം ക്രൈസ്തവരും, ലോകജനതയും ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നതാണ്. ആ കലാസൃഷ്ടിയെ കാഴ്ചക്കാരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിൽ കലാകാരൻ നടത്തിയിട്ടുള്ള ശ്രമം അത്യന്തം അപകടകരവും മതവികാരത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. ഒരു മതവിശ്വാസ സമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന കലാ സൃഷ്ടി പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയ ബിനാലെയുടെ നടത്തിപ്പുകാർ, മേൽ കലാസൃഷ്ടി നീക്കം ചെയ്യുന്നതിനും തെറ്റുതിരുത്തി മാപ്പു പറയുന്നതിനും തയ്യാറാകണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത സമതി ആവശ്യപ്പെട്ടു. പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കുന്ന ഫോർട്ടുകൊച്ചിയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനും ആഘോഷങ്ങളെ കളങ്കപ്പെടുത്താനും നടത്തുന്ന മനപ്പൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിക്കുന്നു. ആയതിനാൽ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും വിവാദ കലാസൃഷ്ടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറിനും, സർക്കിൾ ഇൻസ്പെക്ടറിനും പരാതി കൈമാറി. കെ.എൽ.സി.എ കൊച്ചി…
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കിഎന്ന് റിപ്പോർട്ട് . മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്‌ഐടിയുടെ ഊഹം. ഇന്നലെ ചോദ്യം ചെയ്യപ്പെട്ട മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്.വിരുതുനഗര്‍ സ്വദേശിയാണ് ഇയാൾ . കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ പലരെയും സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തി.മണിയുടെ സംഘത്തിന്റെ മൊഴിയില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം . മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് മണി പറഞ്ഞത്. മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ തമിഴ്‌നാട്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട് .
ധാക്ക: ബംഗ്ലാദേലെ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80 ) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്.ഭര്‍ത്താവ് അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് .
കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ സർക്കാർ കുടിയൊഴിപ്പിവര്‍ക്ക് വീട് ലഭിക്കാന്‍ 5 ലക്ഷം രൂപ നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍. ബൈപ്പനഹളളിയില്‍ ഫ്‌ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്‌സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്‌സി/ എസ്ടി വിഭാഗത്തിന് സബ്‌സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായി. സംസ്ഥാന ഗവണ്‍മെന്റ് സബ്‌സിഡി കൂടാതെ കേന്ദ്ര സബ്‌സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്‌സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു .
കൂനമ്മാവ്: സ്നേഹം വിഡോസ് വെൽഫെയർ സൊസൈറ്റിയുടെ 15ാം മത് വാർഷികം കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പാരിഷ്ഹാളിൽ വ്യവസായ നിയമ വകുപ്പുമന്ത്രി പി. രാജീവ് നിർവ്വഹിച്ചു. പ്രസിഡൻ്റ ടോമി ചന്ദനപ്പറമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ലോറൻസ് സ്വാഗതവും കൺവീനർ സിബി തോമസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, മുഖ്യ പ്രഭാഷണം മുൻ ജില്ലാ കളക്ടൻ എം.വി. ജോസഫ് ഐ എ എസ് സംസാരിച്ചു .ഫാ.ജോബി കോഴിക്കോട്ട് ക്രിസ്തുമസ് കേക്ക് ആശീർവദിച്ചു അമ്മാർക്ക് നൽകി. ഡോ. ജോബി തോമസ്, ലിത ആൽബി, ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദുജോർജ്ജ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ അനു സുനിൽ, ജോഷി കണശേരി, റോ ബിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫാദർ ജോബി കോഴിക്കോട്ട്, ഡോ. ജോബി തോമസ് ലിത ആൽബി, ജോയ്‌സി ജോൺസൻ മന്ത്രി പി രാജീവ് മെമന്റോ നൽകി ആദരിച്ചു. എൽ സി. എം എസ് വനിതാ സെകട്ടറി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
