- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
Author: admin
കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശം . സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട് .ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണം.അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറിൽ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുണ്ട് ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി എന്നും മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു . ശബരിമല വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിൻറെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വർണം കവർന്ന യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസിൽ നിലവിൽ പിടിച്ചെടുത്ത രേഖകൾ രജിസ്ട്രാറുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.…
വീക്ഷണം / കെ ജെ സാബു മുനമ്പം ഭൂമി പ്രശ്നത്തിൽ സുപ്രധാനമായ ഒരു വിധി പ്രസ്ഥാവനയാണ് ഉണ്ടായിരിക്കുന്നത്.മുനമ്പം ഭൂമിയുടെ അടിസ്ഥാന അവകാശികൾ ആരാണെന്നും, അവിടെ ഇപ്പോഴുള്ള താമസക്കാർക്ക് നിയമപരമായ സംരക്ഷണം നൽകുവാനും സർക്കാർ സ്വീകരിച്ച നടപടികൾക്ക് വിധി സാധൂകരണം നൽകുന്നുണ്ട്. 2019 ൽ മുസ്ലിം ലീഗ് നേതാവ് ചെയർമാനായുള്ള വഖഫ് ബോർഡ് ഭൂമിക്ക് മേൽ അവകാശം സ്ഥാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയതോടെയാണ് നിലവിൽ പ്രതിസന്ധികൾക്ക് തുടക്കമായത്.ബോർഡ് ഉത്തരവ് പ്രകാരം എക്സിക്യുട്ടീവ് ആഫീസർ റവന്യു വകുപ്പിന് നൽകിയ കത്തിൽ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. എന്നാൽ താമസക്കാർക്ക് കരം അടയ്ക്കാനും പോക്ക് വരവ് നടത്താനും സർക്കാർ അനുമതി നൽകി. ഇതിനെതിരെ വഖഫ് സംരക്ഷണ സമിതി എന്നൊരു സംഘടന കോടതിയെ സമീപിക്കുകയും സർക്കാരിനെതിരായ അനുകൂല വിധി വാങ്ങുകയും ചെയ്തു. 12-12-2022 ൽ കേരള നിയമ സഭയിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഉന്നയിച്ച ഒരു സബ് മിഷനിൽ കയ്യേറ്റക്കാരെ…
കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍. മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധര്‍മ്മസമരത്തിന്റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ വിധിയെന്ന് കെആര്‍എല്‍സിസി വിലയിരുത്തി. 1950 ല്‍ ഫറൂക്ക് കോളജിന് ദാനമായി ലഭിച്ച ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച്, മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമി, 2019 ല്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി വഖഫ് ഭൂമിയാണെ് പ്രഖ്യാപിച്ചത് ഭൂമി കവര്‍ന്നെടുക്കുന്ന അസാധാരണ നടപടിയാണെന്നും വ്യക്തമാക്കി. മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുംവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനതയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ച കേരള സര്‍ക്കാരിന്റെ ആര്‍ജ്ജവത്തെ…
ഡോ.പി. ബെന്നറ്റ് സൈലത്തെ പിന്നാക്ക കമീഷൻ അംഗമായി നിയമിച്ചു
ഡിവിഷൻ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതായി കോട്ടപ്പുറം ബിഷപ്പ് ഡോ. അം ബ്രോസ് പുത്തൻവീട്ടിൽ
ഡിവിഷന് ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍.
തീരജനതയ്ക്ക് അനുകൂലമായി അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൊച്ചി: മുനമ്പം ഭൂവിഷയത്തിൽ തീരജനതയ്ക്ക് അനുകൂലമായി അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത് . ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ സർക്കാർ അപ്പീൽ പോവുകയായിരുന്നു.കമ്മീഷന് നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. ഫറൂഖ് കോളേജിനുള്ള ദാനമായ ഭൂമി വഖഫ് അല്ലാതായെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാന്‍ കഴിയില്ല. വഖഫ് പ്രോപ്പർട്ടി വിജ്ഞാപനം ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വാങ്ങിയ നൂറുകണക്കിന് കുടുംബങ്ങളുടെയും യഥാർത്ഥ താമസക്കാരുടെയും ഉപജീവനത്തെ ബാധിച്ച കേരള വഖഫ് ബോർഡിൻ്റെ 25.09.2019ലെ വിജ്ഞാപനം ഒരു ഭൂമികൊള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല-വിധിയിൽ പറയുന്നു .
നൊബേല്‍ പുരസ്കാരം വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് .
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു
വയനാട് പാക്കം പ്രദേശത്ത് നിർമ്മിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും ആശീർവാദവും രൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ നിർവഹിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.