Author: admin

കോട്ടപ്പുറം: പൊങ്ങം കൊരട്ടി നൈപുണ്യ കോളജ് കൊമേഴ്‌സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ അനിതാ മേരി അലക്‌സിന് പിഎച്ച്ഡി ബിരുദം ലഭിച്ചു. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ്‌സ് ലത്തീന്‍ പള്ളി ഇടവകാംഗമായ ഓലപ്പുറത്ത് അലക്‌സിന്റേയും ബ്രിജിറ്റിന്റേയും മകളാണ്. ഭര്‍ത്താവ് നീലീശ്വരം കുറുപ്പശേരി സെബാസ്റ്റ്യന്‍ നോബിള്‍.

Read More

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമ സഭയില്‍ മുതല്‍ എക്കാലവും സഭയില്‍ വലിയ ബഹുമാനവും പരിഗണനയും നല്‍കപ്പെട്ടുപോന്നിട്ടുള്ള വിധവാസമൂഹം വിശ്വാസധീരതയോടെ മുന്നേറി തങ്ങളുടെ ജീവിതാവസ്ഥകളെ അനുഗ്രഹപ്രദമാക്കണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.യൂദിത്ത് നവോമി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാതലത്തില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍ പറഞ്ഞു.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഡോ. ആന്റണി പുത്തന്‍കുളം, വിജയപുരം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഒഴത്തില്‍, താമരശ്ശേരി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, എറണാകുളം…

Read More

കോഴിക്കോട്: മലപ്പുറം കരുമാരപ്പറ്റ സ്വദേശിയായ വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോർട്ട് . മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. രോഗബാധയെത്തുടർന്നു മരിച്ച താമരശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ, മലപ്പുറം ചേളാരി സ്വദേശി 11 വയസുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി,അന്നശേരി സ്വദേശി എന്നിവരാണ് ചികിത്സയിലുള്ളത് .ഓമശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്.

Read More

കൊച്ചി: കേരള സര്‍ക്കാരിന്‍റെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയുടെ ഭാഗമായി കളമശേരിയില്‍ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും. 70 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന ഈ പദ്ധതിയില്‍ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ വരുന്നത്.ഇതിൽ13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്-മന്ത്രി പി. രാജീവ് പറഞ്ഞു. ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്‌സ്, എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍, റീട്ടെയില്‍ മേഖലകളിലെ കയറ്റുമതി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ സമയമാറ്റത്തിലും വേനലവധിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി.എല്ലാവര്‍ക്കും സ്വീകാര്യമായ കമ്മിറ്റിയെ വയ്ക്കുമെന്നും ഭരണ – പ്രതിപക്ഷ വ്യത്യാസമുണ്ടാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചാണ് താൻ മന്ത്രിയായതെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ സമയ മാറ്റത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത്. എന്ത് മാറ്റത്തിലും ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .സ്കൂള്‍ വാര്‍ഷികാവധി മെയിലും ജൂണിലുമായി നല്‍കാവുന്നതാണെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാർ അഭിപ്രായപ്പെട്ടു.

Read More

പക്ഷം / ബിജോ സില്‍വേരി രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങും വംശഹത്യകളുടെ ഭയാനകദൃശ്യങ്ങളുണ്ട്. ഒരു ജനഗണത്തിന്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനോസൈഡ് എന്ന വംശഹത്യ. ശാരീരികമായി ഇല്ലാതാക്കല്‍ മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങളെ – സഞ്ചാരസ്വാതന്ത്ര്യം, പ്രാര്‍ഥന, സാമൂഹികസേവനം, വ്യാപാരം, തൊഴില്‍, ആചാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബലമായി തടയലും ഇതില്‍ ഉള്‍പ്പെടും. ഇരുപതാം നൂറ്റാണ്ടിലാണ് ഈ കൂട്ടക്കുരുതിയ്ക്ക് വംശഹത്യ എന്ന പേരുണ്ടായതെന്നുമാത്രം. വംശഹത്യകളെ കുറിച്ചുള്ള പഠനങ്ങള്‍ ആധുനികകാലത്ത് കാര്യമായി നടക്കുന്നുണ്ട്. നോബേല്‍ സമ്മാന ജേതാവും ഹോളോകോസ്റ്റ് അതിജീവിച്ചയാളുമായ യേലി വീസലാണ് അതില്‍ പ്രമുഖസ്ഥാനത്ത്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വംശഹത്യ തടയല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം ഒരു പഠനക്കുറിപ്പിന്റെ അവസാനഭാഗത്ത് ഇപ്രകാരം പറയുന്നു; ‘വംശഹത്യകളെകുറിച്ച് ലോകത്തിന് അറിയാന്‍ പാടില്ലാഞ്ഞല്ല, പക്ഷേ ലോകം അതിനെ നിസംഗതയോടെയാണ് നോക്കിക്കാണുന്നത്. ആ നിസംഗതയാണ് അടുത്ത കൂട്ടക്കൊലയിലേക്ക് വഴി തുറക്കുന്നത്’. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗാസയിലും കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളെ കുറിച്ച് വിലപിക്കുന്നവരാണ് നമ്മള്‍. ആ വിലാപത്തിനു മുകളിലാണ് 1984ലെ…

Read More

ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി കത്തോലിക്കാ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെയും സുവിശേഷവത്കരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആതുരശുശ്രൂഷയും. ഭാരതത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ക്രൈസ്തവസഭ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. വര്‍ഗീയവാദികളുടെയും തീവ്രരാഷ്ട്രീയപ്രവര്‍ത്തകരുടെയും ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും നടുവില്‍ സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന ഈ ശുശ്രൂഷകള്‍ അഭംഗുരം നിര്‍വഹിക്കാന്‍ കത്തോലിക്കാ തിരുസഭ എന്നും പ്രതിജ്ഞാബദ്ധമാണ്.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ അഭ്യര്‍ഥനപ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് സന്ന്യാസിനി നഴ്‌സുമാരെ എത്തിച്ച് കേരളത്തില്‍ ആതുരസേവനത്തിന് അടിത്തറയിട്ടത് ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെര്‍ണാണ്ടസ് തിരുമേനി, 1948 ഓഗസ്റ്റ് 17-ാം തീയതി, ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ നാമധേയത്തില്‍ ഈ ആശുപത്രി സ്ഥാപിച്ചു. ചികിത്സാസൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത്, കൊല്ലം ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ഈ സ്ഥാപനം കൊല്ലം നിവാസികള്‍ക്ക് ഒരു കൈത്താങ്ങായി മാറി. എല്ലാ രോഗികള്‍ക്കും മെച്ചപ്പെട്ട ചികിത്സയും…

Read More

എഡിറ്റോറിയൽ / ജെക്കോബി സമൂഹമാധ്യമങ്ങള്‍, മെസേജിങ് ആപ്പ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്നിവയിലൂടെ ‘മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ’ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബില്ലില്‍, ഇ-മെയില്‍ വഴിയോ ഇന്‍സ്റ്റന്റ് മെസേജിങ് വഴിയോ ‘തങ്ങളുടെ താല്പര്യങ്ങളും പ്രവൃത്തികളും പങ്കുവയ്ക്കുന്നവരുടെ ഓണ്‍ലൈന്‍ സമൂഹം രൂപപ്പെടുന്നത്’ അത് ഉപയോഗിക്കുന്നവരെ സ്വാധീനിക്കുമെന്നതിനാല്‍ കുറ്റകൃത്യമാണെന്നു വ്യാഖ്യാനിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റില്‍ പബ്ലിക് പ്രൊഫൈല്‍ ഉണ്ടാക്കി അന്യോന്യം ബന്ധപ്പെടാനുള്ളവരുടെ പട്ടിക രൂപപ്പെടുത്തുന്നത് മതപരിവര്‍ത്തനത്തിനായുള്ള ഡിജിറ്റല്‍ ഉപാധിയായി നിര്‍വചിക്കപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും, മതപരിവര്‍ത്തനത്തിന്റെ ഭാഗമായി സമ്പാദിച്ച വസ്തുവകകളും ആസ്തികളും കണ്ടുകെട്ടുന്നതും, ഇരകളുടെ പുനരധിവാസത്തിനും മെഡിക്കല്‍ ചെലവിനുമൊക്കെയായുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടെ ശിക്ഷയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടൊപ്പം നിയമവ്യവസ്ഥകള്‍ എങ്ങനെ വേണമെങ്കിലും ദുരുപയോഗിക്കാവുംവണ്ണം അവ്യക്തമാക്കുന്ന ഭേദഗതി ബില്ലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തിന്റെ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍,…

Read More