- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
- വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ
- ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം തുടർന്ന് വത്തിക്കാൻ
- ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി -ലിയോ പതിനാലാമൻ പാപ്പാ
- പുസ്തകം പ്രകാശനം ചെയ്തു
- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ
- സേവനത്തേോടോപ്പം പഠനമികവും: ഡോക്ടറേറ്റ് കരസ്ഥമാക്കി വില്ല്യം ആലത്തറ
- ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ദിവസമുണ്ടാകും-കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍
Author: admin
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ് മാതാ ഇടവകാംഗമായ ഡീക്കൻ ടോണി കുന്നത്തൂരിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ നിന്നാണ് ഡീക്കൻ ടോണി കുന്നത്തൂർ അഭിഷിക്തനാകുന്നത്.വൈകുന്നേരം മൂന്നര മണിക്ക് ആരംഭിക്കുന്ന തിരു കർമ്മങ്ങൾ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും. ഡീക്കൻ ടോണി തോമസ് കുന്നത്തൂർ 1997 ഡിസംബർ 31- തീയതി കുരിശിങ്കൽ ലൂർദ് മാതാ ഇടവക കുന്നത്തൂർ സോജൻൻ്റെയും വിൻസിയുടെയും മൂത്ത മകനായി ജനിച്ചു. പുത്തൻവേലിക്കര P.S.M.GLPS സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും V.C SH.S.S സ്കൂളിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം കോട്ടപ്പുറം രൂപതയുടെ കുറ്റിക്കാട് സെന്റ്.ആന്റണീസ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര- ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡീക്കൻ ടോണിയുടെ പൗരോഹിത്യ സ്വീകരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ഇടവക വികാരി ഫാദർ ബിജു…
വെനസ്വേലയിൽ അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ ‘ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്.
6 വയസുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളെ ഏറ്റുമുട്ടലിലൂടെ സിക്കന്ദ്രാബാദ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റിൽ നിന്നുള്ള പുതിയ ഔദ്യോഗിക ആപ്പ് സെന്റ് കാർലോ അക്യുട്ടിസിന്റെ ഐടി കഴിവുകൾക്കു വേണ്ടി സമർപ്പിച്ചു. www.vaticanstate.va എന്ന വെബ്‌സൈറ്റിന്റെ ഉള്ളടക്കങ്ങൾ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൊബൈൽ ഫോണുകളിൽ സൈറ്റിലേക്കുള്ള ആക്‌സസ് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്‌ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്.
ബെൽജിയത്തിലെ ബ്രസല്സിലുള്ള കത്തീഡ്രൽ ദേവാലയത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾക്കുള്ള പൊന്തിഫിക്കൽ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ കർദ്ദിനാൾ പിയെത്രോ പരൊളീൻ നിയമിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.
കാരക്കസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ടായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു .വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണിത് . സൈനിക ആക്രമണത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെയാണിത് .യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു.
കവർ സ്റ്റോറി / ബിജോ സില്‍വേരി കേരളത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക മേഖലയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയവരാണ് കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍. വെനീസുകാരനായ മാര്‍ക്കോപോളോ, റോമാക്കാരനായ പ്ലീനി, ലോകസഞ്ചാരിയായ ഇബിന്‍ബത്തൂത്ത, പോര്‍ട്ടുഗീസുകാരനായ ദുവാര്‍ത്തേ ബര്‍ബോസ, ലിസ്ബണിലെ ഗ്രന്ഥശേഖരത്തിലുള്ള മലബാറിന്റെ ചരിത്രം എഴുതിയ ഡയാഗോ ഗാര്‍ഷ്യ എന്ന പുരോഹിതന്‍, ഷേക് സൈനുദ്ദീന്‍, ഡച്ച് ക്യാപ്റ്റനായിരുന്ന ജോണ്‍ ന്യൂഹാഫ്, വില്യം ലോഗന്‍, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതിയ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് തുടങ്ങിയവരുടെ വിവരണങ്ങള്‍ ഉദാഹരണമാണ്. കൊച്ചിയിലെ ഡച്ച് സെമിത്തേരി ഡച്ച് വാഴ്ചക്കാലത്തെ കേരളത്തെ കുറിച്ച് സൂക്ഷ്മമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഡച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ (കാല്‍വനിസ്റ്റ്) പുരോഹിതനായിരുന്ന ജേക്കബ് കാന്റര്‍ വിഷറുടെ വിവരണങ്ങള്‍. എഡി 1717 മുതല്‍ 1732 വരെ കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ, സസ്യ-ജീവജാല സമ്പത്ത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് നെതര്‍ലന്‍ഡ്സിലെ (ഡച്ച്) പലര്‍ക്കുമയച്ച കത്തുകളിലെ ഉള്ളടക്കം. കാന്റര്‍ വിഷറുടെ കത്തുകളെ അടിസ്ഥാനമാക്കിയാണ് കെ.പി. പത്മനാഭമേനോന്‍ ‘കേരളചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം…
കോഴിക്കോട്: പുതുതായി കോഴിക്കോട് മേയറായി സ്ഥാനമേറ്റ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീയും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റുമായ ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ മേയറെയും ഡെപ്യൂട്ടി മേയറെയും ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദരിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പുതിയ ഭരണസമിതിക്ക് എല്ലാ ആശംസകളും പിന്തുണയും അദ്ദേഹം അറിയിച്ചു. നഗരത്തിന്റെ സമഗ്ര വികസനത്തിനായി മത-സാമൂഹിക സംഘടനകളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മേയറും ഡെപ്യൂട്ടി മേയറും അറിയിച്ചു.
തിരുവനന്തപുരം:അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവെക്കാന്‍ ആന്റണി രാജുവിന്റെ മനീക്കം അപ്പീല്‍ ഉടന്‍ സമർപ്പിക്കും .കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വംജനപ്രാതിനിത്യ നിയമപ്രകാരം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
