- ഫാ അലക്സ് സെസ്സയ്യ; ഇറ്റലിയിലെ മലയാളി ലത്തീൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്റ്ററും ആനിമേറ്ററും
- 7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ തിരുപിറവി രംഗം
- സമർപ്പിതജീവിതം പൂർണ്ണ അർപ്പണ ജീവിതം: ലിയോ പാപ്പാ
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പുതിയ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സ്
- വോട്ടെണ്ണൽ ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
- കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
- “സ്വവർഗ വിവാഹം” അനുകൂലിക്കുന്ന വിധിയ്ക്കെതിരെ യൂറോപ്യൻ മെത്രാൻ സമിതി
Author: admin
പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.
വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ സംഘർഷത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഗാസയിൽ കുട്ടികൾക്കായി മരുന്നുകൾ എത്തിക്കാൻ പോപ്പ് ലിയോ പേപ്പൽ ചാരിറ്റീസ് ഓഫീസിനോട് നിർദ്ദേശിച്ചു. അതേസമയം, ഉക്രെയ്നിൽ ഭക്ഷ്യസഹായ വിതരണങ്ങൾ തുടരുന്നു. “പോപ്പ് ലിയോയുടെ പ്രഥമശുശ്രൂഷ സേവനം” എന്നറിയപ്പെടുന്ന പേപ്പൽ ചാരിറ്റീസ് ഓഫീസ് വഴി, രണ്ട് വർഷത്തെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടികൾക്കായി 5,000 ഡോസ് ആൻറിബയോട്ടിക്കുകളാണ് ഗാസയിലേക്ക് അയച്ചത് . ഗാസ മുനമ്പിലെ ജനങ്ങളിലേക്ക് മാനുഷിക സഹായം എത്തുന്ന വഴികൾ വീണ്ടും തുറന്നതിലൂടെയാണ് ഈ പ്രവർത്തനം സാധ്യമായത്. “ദരിദ്രർക്കായി സമർപ്പിച്ചിരിക്കുന്ന അപ്പസ്തോലിക പ്രബോധനമായ ഡിലെക്സി ടെയുടെ വാക്കുകൾ ഞങ്ങൾ പ്രായോഗികമാക്കുന്നു,” ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി പറഞ്ഞു, “പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്, ആവശ്യമുള്ളവരെ ശ്രദ്ധിക്കുക” അദ്ദേഹം പറഞ്ഞു .
ടെൽ അവിവ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.ഗസ്സയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയാണിത്. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദം ചെലുത്തുകയാണ് .
അസി. എൻജിനീയർ കെ. സുനിൽ കുമാറിന് സസ്പെൻഷൻ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടപടി തുടരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെയും നടപടി. കേസിൽ പ്രതിചേർത്ത ദേവസ്വം ബോർഡ് അസി. എൻജിനീയർ കെ. സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിപ്പട്ടികയിലെ വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട് .ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പുതകിടുകൾ എന്ന് മാത്രമെഴുതിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടയാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് ശിൽപങ്ങൾ തിരികെ വാങ്ങുമ്പോൾ തൂക്കം നോക്കാതെ പേരിനുമാത്രം മഹസർ തയാറാക്കിയത് സുനിൽ കുമാറാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കേസിൽ പ്രതിയായതിന് പിന്നാലെയാണ് സസ്പെൻഷൻ. 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം കമീഷണറുമായ ബി. മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും.
താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.
ജയ്‌പൂർ: ജയ്പ്പൂർ ജയ്‌സാൽമീറിൽ ബസിന് തീപിടിച്ച് കുട്ടികളടക്കം 20 പേർ മരിച്ചു .ഒട്ടേറെ യാത്രികർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്വകാര്യ ബസിന് തീ പിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എഞ്ചിൻ അമിതമായി ചൂടായി ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഉടൻ വരും.മഴ വീണ്ടും കനക്കുകയാണ് . കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വരും ദിവസങ്ങളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൂറിലേറെ പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ . മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിക്കേണ്ടി വന്നത് . പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
