- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
കോഴിക്കോട്: പുതുതായി കോഴിക്കോട് മേയറായി സ്ഥാനമേറ്റ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീയും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റുമായ ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ മേയറെയും ഡെപ്യൂട്ടി മേയറെയും ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദരിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പുതിയ ഭരണസമിതിക്ക് എല്ലാ ആശംസകളും പിന്തുണയും അദ്ദേഹം അറിയിച്ചു. നഗരത്തിന്റെ സമഗ്ര വികസനത്തിനായി മത-സാമൂഹിക സംഘടനകളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മേയറും ഡെപ്യൂട്ടി മേയറും അറിയിച്ചു.
തിരുവനന്തപുരം:അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവെക്കാന്‍ ആന്റണി രാജുവിന്റെ മനീക്കം അപ്പീല്‍ ഉടന്‍ സമർപ്പിക്കും .കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വംജനപ്രാതിനിത്യ നിയമപ്രകാരം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി.
ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ
ഡിസംബർ 28ന് ദൈവനിന്ദകരമായ ആക്രമണത്തിന് സ്‌പെയിനിലെ വല്ലാഡോളിഡിലെ ഹോളി തോൺ ആശ്രമം വേദിയായി. ആശ്രമ ദേവാലയത്തിലെ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു. സംഭവത്തിന് പിന്നാലേ ‘ലാ സാന്താ എസ്പിനയിലെ ഇടവക വികാരിയായ ഫാ. ഫ്രാൻസിസ്കോ കാസസ് വല്ലാഡോളിഡ് ആർച്ച് ബിഷപ്പും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ മോൺസിഞ്ഞോർ ലൂയിസ് അർഗുവെല്ലോയെ അറിയിച്ചതിന് ശേഷം, രാത്രി തന്നെ പരാതി നൽകിയിരിന്നു.
ഫോക്കസ് (Fellowship of Catholic University Students) എന്ന അമേരിക്കൻ കത്തോലിക്കാ സംഘടന എല്ലാവർഷവും നടത്തിവരുന്ന യുവജന സമ്മേളനമായ സീക്ക് 2026നു തുടക്കം . കൊളംബസ്, ടെക്സസിലെ ഫോർട്ട് വർത്ത്, ഡെൻവർ എന്നീ മൂന്ന് നഗരങ്ങളിലായി ഒരേസമയമാണ് സമ്മേളനം നടക്കുക.
കൊച്ചി: ക്രിസ്മസ്- പുതുവത്സര കച്ചവടത്തിൽ റെക്കോര്‍ഡ് വില്‍പ്പന നേടി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുള്‍പ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവുണ്ടായത്. പെട്രോള്‍ പമ്പുകളിലെയും റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്ക്, എറണാകുളം മറൈന്‍ഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകള്‍. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനംവരെ വിലക്കുറവിലായിരുന്നു വില്‍പ്പന.
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെടെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളിലാണ് പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കോടതി കണ്ടെത്തിയത്.കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനകം വിചാരണ…
പുതുവർഷത്തിലേക്ക് സഭ പ്രവേശിക്കുമ്പോൾ, ലോകമെമ്പാടുമുള്ള കത്തോലിക്കരെ തിരുവെഴുത്തുകളുടെ പരിവർത്തന ശക്തിയിൽ ഹൃദയങ്ങളെയും മനസ്സുകളെയും ഒരുക്കാൻ ലിയോ മാർപ്പാപ്പ ക്ഷണിക്കുന്നു. 2026 ജനുവരിയിൽ, പരിശുദ്ധ പിതാവ് വിശ്വാസികൾക്ക് പ്രത്യേക പ്രാർത്ഥനാ നിയോഗം നൽകിയിട്ടുണ്ട്:
ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു, ആറ് മരണം ടെഹ്‌റാന്‍: ഇറാനില്‍ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയില്‍ ആശങ്കയുയർത്തി യുഎസ് – ഇറാന്‍ വാക്ക്‌യുദ്ധം . പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ രക്ഷിക്കാന്‍ ഇടപെടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് വിഷയത്തെ അന്താരാഷ്ട്ര വിവാദമായത്. ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നാണ് ട്രംപിന് ഇറാന്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനിയാണ് ട്രംപിന് മറുപടി നൽകിയത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും.യുഎസ് സ്വന്തം സൈനികരെ കാക്കണമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നത് . സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് .
കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിലെ ഒരു ശുപാർശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കും എന്ന് കൊച്ചിയിൽ ചേർന്ന മാനേജിങ് കൗൺസിൽ യോഗം പ്രഖ്യാപിച്ചു. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യക്ഷ സമ്മർദ്ദ പരിപാടികൾ സംഘടിപ്പിക്കും. 2026 ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 മത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രചാരണം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുന്നത് ഉൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, സാബു കാനക്ക പ്പള്ളി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
