- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്‌ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
- ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് ‘ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
Author: admin
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗം ബേധമായി തിരിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച ചികിസയിൽ തുടർന്ന ശേഷമാണു രോഗമുക്തി നേടി മടങ്ങിയത്.
പാരിസ്: ലോകം പാരീസിലേയ്ക്ക് മിഴിതുറക്കുകയാണ് . മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗികമായ തുടക്കം. ചരിത്രപ്രധാനമായ പാരിസിനെ പുണർന്നൊഴുകുന്ന സെൻ നദിയിലാണ് ഉത്‌ഘാടന ചടങ്ങുകൾ . ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്. 10,500 അത്ലറ്റുകൾ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക. ദീപം തെളിച്ച ശേഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൻ്റെ സസ്പെൻസ് ഇപ്പോഴും…
എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സീക്രട്ട് ഇന്ന്റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളി പ്രേക്ഷകർക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ് എൻ സ്വാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്” നാളെ (ജൂലൈ 26) മുതൽ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാകും ചിത്രത്തിലേത് എന്നാണ് ഇൻഡസ്‌ട്രിയിലെ സംസാര വിഷയം. മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും സിനിമ രാഷ്‌ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്. മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയുമായാണ് സീക്രട്ട് പ്രേക്ഷകരിലേക്കെത്തുന്നത് എന്നതാണ് അവകാശ വാദം.
പാരിസ്: പാരിസ് ഒളിമ്പിക്‌സിൻറെ ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതി.ധീരജ് ബൊമ്മദേവരയും വെറ്ററൻ താരം തരുണ്‍ദീപ് റായിയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഹാഫ് ടൈമിൽ ആറുസെറ്റ് പൂർത്തിയായിരിക്കേ ഇരുപത്തിനാലാം സ്ഥനത്തായിരുന്നധീരജ്ബൊമ്മദേവര രണ്ടാം പകുതിയിൽ വൻ കുതിപ്പ് നടത്തിയാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 72 ഷോട്ടുകളിൽ നിന്ന് 681 ോയിൻറ് നേടിയ ധീരജ് 39 തവണ 10 പോയിൻറ്നേടി. പതിനാല് തവണ പെർഫെക്റ്റ് ബുൾസ് ഐ യും വേധിച്ചു. തരുൺ ദീപ് റായിയും 67 പോയിൻറുമായിപതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം പകുതി തുടങ്ങിയപ്പോൾത്തന്നെ ഏഴാം സെറ്റിൽ ധീരജ് പത്താം റാങ്കിലേക്ക് കുതിച്ചെത്തി.എട്ടാം സെറ്റിൽ വീണ്ടും റാങ്കങ്ങ് മാറി മറിഞ്ഞു.തരുൺദീപ് റായ് പത്താമതെത്തിയപ്പോൾ ധീരജ് പന്ത്രണ്ടാമനായി.മങ്ങിപ്പോയ പ്രവീൺ ജാദവ് ഒഴിച്ചാൽ മറ്റ് രണ്ട് താരങ്ങളും ഉജ്ജ്വല ഫോമിലായതോടെ ടീമിനത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഒമ്പതാം സെറ്റിൽ ധീരജ് എട്ടും തരുൺദീപ് റായ് പത്തും…
പശ്ചിമകൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് അത്തിപ്പൊഴി റോഡിലെ ആനന്ദശേരി തറവാട്ടിലായിരുന്നു ആഹ്‌ളാദകരമായ ആ കൂടിച്ചേരല്‍. ഏകദേശം മുന്നൂറോളം പേരാണ് 150 വര്‍ഷത്തോളം പഴക്കമുള്ള പുരാതന തറവാട്ടിലേക്ക് എത്തിയത്. പഴയ വീടുകള്‍ പൊളിച്ചു കളഞ്ഞ് പുത്തന്‍പുരകള്‍ തീര്‍ക്കുന്നവരെ വെല്ലുവിളിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന ആനന്ദശേരിയില്‍ ആറു തലമുറകളാണ് ഒന്നിച്ചു കൂടിയത്. അവരില്‍ പലരും പരസ്പരം അപരിചിതരായിരുന്നു. പലരും തറവാട് കാണുന്നതും ആദ്യമായിട്ട്. ഓട് മേഞ്ഞ പഴയ മാതൃകയിലുള്ള വീട് 55 സെന്റിലെ പുരയിടത്തിലാണ് പണിതിട്ടുള്ളത്.
കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്‌ക്രീന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായാണ് അവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയില്‍, കാവഡിയ തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ മുസ് ലിം ഭക്ഷണശാലകളെ വേര്‍തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.
1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ചരിത്ര സിനിമയാണ് ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ 2020ല്‍ ഇറങ്ങിയ ഐഡ ജെസ്സന്റെ ‘ക്യാപ്റ്റനും ആന്‍ ബാര്‍ബറയും’ എന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള പുസ്തകമാണ് സിനിമക്കാധാരം. കര്‍ക്കശമായ ശ്രേണിയിലുള്ള സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ അന്വേഷണമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
