- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളും ഇതിന് സമാനമാണ്. ഈ സാഹചര്യത്തില്‍ രോഗബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ്നൈല്‍ ഫീവര്‍ പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി…
ടെല്‍ അവീവ് : ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ്. കിഴക്കന്‍ റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്‍റെ നടപടി. ഇസ്രയേലിന്‍റെ ഒഴിപ്പിക്കല്‍ ഉത്തരവിന് പിന്നാലെ പതിനായിരങ്ങള്‍ ഇവിടെ നിന്ന് പലയാനം ചെയ്യാന്‍ തുടങ്ങിയിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന ഭയം മൂലമാണ് ജനങ്ങള്‍ സ്വയം ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയത്. ആക്രമണങ്ങള്‍ കടുത്തതോടെ മറ്റിടങ്ങളില്‍ നിന്നെത്തി താത്ക്കാലിക കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച പത്ത് ലക്ഷത്തിലേറെ പേര്‍ റഫയില്‍ അഭയം ഒരുക്കിയിരുന്നു. അതേസമയം ഇസ്രയേലും ഖത്തറും മുന്നോട്ട് വച്ചിട്ടുള്ള വെടിനിര്‍ത്തലിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒക്‌ടോബര്‍ ഏഴിന് ഹമാസ് ആക്രമണം തുടങ്ങിയതോടെയാണ് മേഖല സംഘര്‍ഷഭരിതമായത്.
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് അനുമതി കിട്ടി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും.സുധാകരന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച ചുമതല ഏറ്റെടുക്കാന്‍ ഇരുന്നതാണെങ്കിലും നീണ്ടുപോകുകയായിരുന്നു. സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പ് പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്റാണെന്ന് സുധാകരന് പറഞ്ഞു.
ന്യൂ ഡൽഹി: കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രതിപക്ഷം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു. ഇക്കാര്യമറിയിച്ച് ഖര്‍ഗെ ഇന്ത്യാ സഖ്യ നേതാക്കള്‍ക്ക് കത്തയച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ശബ്ദമുയര്‍ത്തേണ്ടത് കടമയാണെന്ന് കത്തില്‍ പരാമർശിച്ചു. പോളിങ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസവും കണക്കുകളില്‍ പൊരുത്തക്കേടുകളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്നും ഖര്‍ഗെ പറഞ്ഞു.
റാഞ്ചി : ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ്. ഗ്രാമവികസന മന്ത്രിയായ അലംഗീർ ആലമിന്‍റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്‍റെ വീട്ടുജോലിക്കാരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇഡി നടത്തിയ റെയ്‌ഡിലാണ് പണം പിടിച്ചെടുത്തത്. റെയ്‌ഡിന്‍റെ വീഡിയോകളും ഫോട്ടോകളും പുറത്തായി . മുറിയിലെ വലിയ ബാഗുകളിൽ നിന്ന് ഇഡി കറൻസി നോട്ടുകൾ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. കൂടുതലും 500 രൂപയുടെ നോട്ട് കെട്ടുകളാണെന്നും ചില ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജാർഖണ്ഡ് നിയമസഭയിലെ പാകൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എഴുപതുകാരനായ ആലംഗീര്‍ ആലം. കഴിഞ്ഞ വർഷം ഇഡി അറസ്‌റ്റ് ചെയ്‌ത ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.
കൊച്ചി :കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുന്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് ഇരുന്പ് ഫ്രെയിമിന് അടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.
പൂഞ്ച് : ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം വ്യോമസേന വാഹനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരര്‍ക്കായാണ് ഇന്ന് രാവിലെ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇന്ത്യന്‍ സൈന്യത്തിന്‍റെ കൂടുതല്‍ സംഘങ്ങള്‍ പൂഞ്ചിലെ ജാരാ വാലി ഗലിയില്‍ എത്തിയിരുന്നു. സനയ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് രാഷ്‌ട്രീയ റൈഫിള്‍സ് പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. സൈന്യത്തിന്‍റെയും പ്രാദേശിക പൊലീസിന്‍റെയും സഹായത്തോടെ ആയിരുന്നു തെരച്ചില്‍. വ്യോമസേന ഉദ്യോഗസ്ഥന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പൂഞ്ചില്‍ വ്യോമസേന വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അത്യധികമായ വേദന ഉളവാക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്നും…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം തീരദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു .സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കടലാക്രമണമുണ്ടായി . കൊല്ലം മുണ്ടയ്ക്കലില്‍ നൂറ് മീറ്ററോളം കടല്‍ കരയിലേക്ക് കയറി. കടലാക്രമണത്തില്‍ സമീപത്തെ കുടിവെള്ള പൈപ്പുകൾ തകര്‍ന്നതോടെ നാട്ടുകാര്‍ കുടിവെള്ളത്തിനും ബുദ്ധിമുട്ടുകയാണ് .കൊല്ലം പൂത്തുറയില്‍ ഇന്ന് രാവിലെ വീണ്ടും കടലാക്രമണമുണ്ടായി. രാവിലെ ഏഴോടെ തീരദേശത്തെ ഒരു വീട്ടിലേക്ക് വെള്ളം കയറി. കുടുംബത്തെ അവിടെനിന്ന് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ ഈ മേഖലയില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മൂന്ന് വീടുകളില്‍ വെള്ളം കയറിയതോടെ രാത്രി തന്നെ ജനങ്ങളെ ഇവിടെനിന്ന് മാറ്റിയിരുന്നു. കൊല്ലം തീരമേഖലയിലും കടലാക്രമണം. നഗരത്തിലെ മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം പ്രദേശങ്ങളിലും കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലുമാണ് കടൽക്ഷോഭം ഉണ്ടായത്. മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇന്നലെ രാത്രിയോടെ തുടങ്ങിയ കടലാക്രമണം പുലർച്ചെ വരെ തുടർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിലും ശനിയാഴ്ച രാത്രിയോടെ നേരിയ തോതില്‍ കടലാക്രമണം ഉണ്ടായി. മൂന്ന് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ…
റിയോ ഗ്രാന്‍ഡെ ഡോ സുള്‍ : ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കനത്ത മഴ. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദുരന്തമെന്നാണ് വിലയിരുത്തല്‍. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. 37 പേര്‍ ദുരന്തത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 74 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. കടുത്ത കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ എഡ്യുറാഡോ ലെയ്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ദുരന്തബാധിത മേഖലയ്ക്ക് എല്ലാ പിന്തുണയും പ്രസിഡന്‍റ് ലൂയിസ് ഇനേഷ്യോ ലുല ഡ സില്‍വ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ മനുഷ്യവിഭവശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
