- ആശിഷ് സൂപ്പർ മെർക്കാത്തോയ്ക്ക് തൊഴിൽദായക സൗഹൃദ സ്ഥാപനത്തിനുള്ള ചീഫ് മിനിസ്റ്റേഴ്സ് അവാർഡ്
- വഖഫ് ഭേദഗതി:ദീപിക ദിന പത്രത്തിൽ അതിരൂക്ഷമായ എഡിറ്റോറിയൽ
- മ്യാന്മര് ഭൂകമ്പം: മരണസംഖ്യ 2,056 ആയി
- വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍
- രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത ചൂടിന് സാധ്യത
- ലോക സി.എല്‍.സി ദിനാഘോഷം വടുതല ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിൽ
- വേനൽ പറവകൾ സമ്മർ പഠന ക്യാമ്പിന് തുടക്കമായി
- കോട്ടപ്പുറം രൂപത ഹോം മിഷൻ ഉദ്ഘാടനം ചെയ്തു
Author: admin
വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു. 2024 വർഷത്തിൽ നാലും അതിന് മുകളിൽ മക്കൾക്ക് ജന്മം നൽകിയ രണ്ട് റീത്തുകളിലെ നാല് രൂപകളിൽപ്പെട്ട 19 കുടുംബങ്ങളെയാണ് വെള്ളയമ്പലം സെന്റ്. ജിയന്ന ഹാളിൽ വച്ചുനടന്ന പരിപാടിയിൽ ആദരിച്ചത്. തിരുവനന്തപുരം അതിരൂപതാ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് സ്വാഗതമേകിയ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാതിതിയായിരുന്നു. ലവീത്ത ഡയറക്ടര്‍ റവ. ഫാ. റോബര്‍ട്ട് വി.സി. മിനിസ്ട്രിയുടെ പ്രവർത്തനത്തെക്കുറിച്ചും വലിയക്കുടുംബങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കുടുംബങ്ങളിൽ മക്കള്‍ കൂടുന്നതിനനുസരിച്ച് അക്രമസ്വഭാവം കുറയുകയും പരസ്പരം സ്നേഹിക്കുന്നവരായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ മനസിലെ വയലൻസിനുള്ള പ്രധാന പരിഹാരമാർഗ്ഗമാണ് വലിയ കുടുംബങ്ങളെന്ന് മുഖ്യ പ്രഭാഷണത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തുടർന്ന് ലവീത്ത മിനിസ്ട്രിയിൽ നിന്നുള്ള സാമ്പത്തിക സഹായം മാതാപിതാക്കൾക്ക് കൈമാറി. നെയ്യാറ്റിന്‍കര കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റവ. ഫാ. ജോസഫ് രാജേഷ് ഏവര്‍ക്കും കതജ്ഞതയര്‍പ്പിച്ചു…
‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ എന്ന തന്റെ പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുമെന്ന പ്രതീക്ഷയോടെ മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനായി.
തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. കൂടാതെ എക്സൈസിന്റെ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിന് കൈമാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് എക്‌സൈസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താനും പദ്ധതിയുണ്ട്. ഡിജിപിയും എക്സൈസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഇദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
വത്തിക്കാൻ സിറ്റി: ഗാസ മുനമ്പിലെ ഇസ്രയേലിന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. റോമിലെ ആശുപത്രിവിടും മുൻപ് പലസ്തീൻ ജനതയ്ക്ക് വേണ്ടി അദ്ദേഹം പ്രാർഥന നടത്തിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ ദുഃഖിതനാണ്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങൾ ഉടനടി താഴെവയ്ക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. അന്തിമ വെടിനിർത്തൽ സാധ്യമാകുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ധൈര്യം കാണിക്കണം. ഗാസ മുനമ്പിൽ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അടിയന്തര ഇടപെടൽ ആവശ്യമാണ്’, മാർപാപ്പ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലെ…
എരമല്ലൂർ: ജൈവ,രാസ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഭരണകൂട പ്രവാചകൻമാരെ കാത്തുനിൽക്കാതെ യൗവ്വനം സ്വയം പ്രതിരോധ സംഘമായി പ്രവാചക ശബ്ദമാകണമെന്ന് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ. “ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ ” എന്ന പേരിൽ കെ.സി.വൈ.എം എരമല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെ യുവജന പ്രതിരോധമായ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തെയും സമൂഹത്തെയും മനുഷ്യജീവനെതന്നെയും കാർന്നുതിന്നുന്ന ജൈവ,രാസ ലഹരികൾ സുലഭമാക്കികൊണ്ട് നാടിനെ തകർക്കുന്ന ഒരു ഭീകരസംഘം നമുക്കു ചുറ്റുമുണ്ട്. എരമല്ലൂർ രാസലഹരിയുടെ റെഡ് സ്പോട്ടാണ്. നാടിനെ രക്ഷിക്കാൻ ലഹരിമാഫിയയേക്കാൾ വലിയ ലഹരിവിരുദ്ധ പ്രതിരോധ സംഘത്തെ വളർത്തിയെടുക്കണം. ലഹരി ഉപയോഗത്തെയും വിതരണത്തെയും തിരിച്ചറിയാനും നിയമപാലകരുടെ സഹായത്തോടെ ഇല്ലായ്മ ചെയ്യാനുമായി 100 പേരുടെ പ്രതിരോധ സംഘത്തെ രൂപീകരിച്ചു. എരമല്ലൂർ ടൗണിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ 500 ലേറെപേർ ഒപ്പായും ചിത്രമായും ആശയമായും തമ്പ് ഇബ്രഷനായും പങ്കുചേർന്നു. കെ.സി.വൈ.എം പ്രസിഡൻ്റ് ഫ്രാൻസീന ക്രിസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സോണി പവേലിൽ, ഭാരവാഹികളായ സ്നേഹ സാബു, റോഹൻ റോയി,…
വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു. 2024 വർഷത്തിൽ നാലും അതിന് മുകളിൽ മക്കൾക്ക് ജന്മം നൽകിയ രണ്ട് റീത്തുകളിലെ നാല് രൂപകളിൽപ്പെട്ട 19 കുടുംബങ്ങളെയാണ് വെള്ളയമ്പലം സെന്റ്. ജിയന്ന ഹാളിൽ വച്ചുനടന്ന പരിപാടിയിൽ ആദരിച്ചത്. തിരുവനന്തപുരം അതിരൂപതാ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് സ്വാഗതമേകിയ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാതിതിയായിരുന്നു. ലവീത്ത ഡയറക്ടര്‍ റവ. ഫാ. റോബര്‍ട്ട് വി.സി. മിനിസ്ട്രിയുടെ പ്രവർത്തനത്തെക്കുറിച്ചും വലിയക്കുടുംബങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കുടുംബങ്ങളിൽ മക്കള്‍ കൂടുന്നതിനനുസരിച്ച് അക്രമസ്വഭാവം കുറയുകയും പരസ്പരം സ്നേഹിക്കുന്നവരായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ മനസിലെ വയലൻസിനുള്ള പ്രധാന പരിഹാരമാർഗ്ഗമാണ് വലിയ കുടുംബങ്ങളെന്ന് മുഖ്യ പ്രഭാഷണത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തുടർന്ന് ലവീത്ത മിനിസ്ട്രിയിൽ നിന്നുള്ള സാമ്പത്തിക സഹായം മാതാപിതാക്കൾക്ക് കൈമാറി. നെയ്യാറ്റിന്‍കര കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റവ. ഫാ. ജോസഫ് രാജേഷ് ഏവര്‍ക്കും കതജ്ഞതയര്‍പ്പിച്ചു…
തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്‍ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്‌കോ, വിവാ ഇല്‍ പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.
പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്‌റ്റേഴ്‌സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്‌ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ന്യൂഡല്‍ഹി: ആറ് മാസത്തിനകം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. 212 കിലോ മീറ്റര്‍ ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം അടുത്ത മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ‘ആറ് മാസത്തിനകം ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി മാറും. ചിലവ് കുറയ്ക്കുക, മലിനീകരണ നിയന്ത്രണം, തദ്ദേശീയമായ നിര്‍മ്മാണം എന്നിവയാണ് സര്‍ക്കാര്‍ നയം’, എന്നും നിധിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാന്‍ അടിസ്ഥാനസൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു. മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ലോജിസ്റ്റിക് കോസ്റ്റ് കുറയ്ക്കാനാകുമെന്നും റോഡ് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി നൂതന ടെക്‌നോളജിയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.