- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കൊച്ചി: ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം 1 എന്ന് കേൾക്കുമ്പോൾ കർഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്. കേരളത്തിന്‍റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കര്‍ണാടക മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.
സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്‍കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും.
ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രത്തെ അതിമനോഹരമായി വരച്ച ചുവര്‍ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍. ഒരാളുടെ ജീവിതത്തിലൂടെ മാത്രം ഒരു രാഷ്ട്രത്തിന്റെ മാറ്റങ്ങളും ഇടിവുകളും അനാവരണം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ളതും,
കൃത്യമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടതുമായ സിനിമയായി ഇത് നിലകൊള്ളുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്‍പ്പെടെ 9 ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ദി ലാസ്റ്റ് എംപറര്‍ കരസ്ഥമാക്കിയത്.
മിറക്കിള്‍ എന്ന പേരില്‍ ഇറങ്ങിയ ഒരു വ്യത്യസ്തമായ ആല്‍ബമുണ്ട്. താരാട്ടുപാട്ടുകളും നവജാതശിശുക്കളുടെ ചിത്രങ്ങളും ചലച്ചിത്രവും ചേര്‍ന്നൊരു വിസ്മയക്കാഴ്ചയും കേള്‍വിയും പകരുന്ന ആല്‍ബമാണ് മിറക്കിള്‍.
ന്യൂഡൽഹി: 70-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര).മികച്ച തിരക്കഥ: ആട്ടം.മികച്ച എഡിറ്റിംഗ് : ആട്ടം.മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1).മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക.മികച്ച നടി : നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്).മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് ൧. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുണ്ടായത്. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന സൂചന. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നഡ താരം റിഷഭ് ഷെട്ടിയും പട്ടികയിൽ ഇടം നേടിയതായും റിപ്പോർട്ടുണ്ടായിരുന്നു .
കൊച്ചി:വരാപ്പുഴ അതിരൂപത മതബാധന കമ്മീഷൻ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി ക്കാരായ കുട്ടികളുടെ സംഗമ വേദിയിൽ ഉത്ഘാടകനായി അതിരൂപതാ സഹായമെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ എത്തി . കരുണയുടേയും പ്രത്യാശയുടേയും കഥകളും പാട്ടുകളുമായി അദ്ദേഹം എല്ലാവരുടെയും മനം കവർന്നു . പാഴ്മുളം തണ്ടിനെ പുല്ലാംകുഴലാക്കി മാറ്റിയ കരുണാമയനായ ദൈവത്തിന്റെ കഥ “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചലചിത്ര ഗാനത്തിലൂടെ അദ്ദേഹം ആലപിച്ചപ്പോൾ കൂടെ ചേർന്ന് പാടിയ കുരുന്നുകളുടെ കണ്ണുകളിൽ മിന്നിതിളങ്ങിയത് അനന്തമായ ദൈവ സ്നേഹവും, ജീവിതത്തിലേക്കുള്ള പ്രത്യാശയും. മതബോധന കമ്മീഷൻ ഡയറക്ടർ വിൻസന്റ് നടുവില പറമ്പിൽ അധ്യക്ഷത വഹിച്ചു. കരുണാലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചല, കമ്മീഷൻ സെക്രട്ടറി എൻ. വി.ജോസ്, പീറ്റർ കൊറയ, ജോസഫ് ക്ലമെന്റ് എന്നിവർ സംസാരിച്ചു. തുടർന്ന് കരുണാലയും സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന കലാകാരന്മാരും ചേർന്നവതിരിപ്പിച്ച കലാപരിപാടികളും നടന്നു.
തിരുവനന്തപുരം : മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടന്‍- പ്രഥ്വീരാജ് സുകുമാരന്‍ (ആട് ജീവിതം), മികച്ച സംവിധായകന്‍- ബ്ലസി (ആട് ജീവിതം) മികച്ച ബാലതാരം തെന്നല്‍- അഭിലാഷ് (മൈക്കിള്‍ ഫാത്തിമ), അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുത വിളക്കും) മികച്ച അവലംബിത തിരക്കഥാ കൃത്ത് -ബ്ലെസി (ആട് ജീവിതം) 38 സിനിമകളാണ് അന്തിമ ജൂറി വിലയിരുത്തിയത്. ഇതില്‍ 22 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേത്. മികച്ച പിന്നണിഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഗായിക ആന്‍ ആമി സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കല്‍ മികച്ച തിരക്കഥാകൃത്ത്-രോഹിത് എം ജി കൃഷ്ണന്‍ (ഇരട്ട) .
Subscribe to Updates
Get the latest creative news from FooBar about art, design and business.
