- കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ വയോജന സംഗമം നടത്തി
- പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും ആദരവ് വനിതാ ദിനാഘോഷം 2026
- ബഹ്റൈൻ കിരീടാവകാശി രാജ്യത്തെ അപ്പോസ്റ്റോലിക വികാരിയുടെ കൂടിക്കാഴ്ച നടത്തി
- “വിശുദ്ധ പത്രോസിന്റെ ചത്വരം” വായനക്കാരിയുടെ, കത്തിന്, പാപ്പാ നൽകിയ മറുപടി
- കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധഞായർ ആചരിച്ചു
- കൊല്ലം രൂപത എസ്.ഐ.ആർ. പട്ടിക പരിശോധനയിലേക്ക്
- പുത്തൻവേലിക്കര കെ.സി.വൈ.എമ്മിന്റെ ‘വിങ്സ് ഓഫ് ഹോപ്പ്’
- വൈകല്യത്തെ തോൽപ്പിച്ചു, അൾത്താരബാലനായ മിഗുവേലിന്റെ വീഡിയോ വൈറൽ
Author: admin
കെ.എൽ.സി.ഡബ്ല്യു.എ. രൂപത കൺവൻഷൻ നടത്തി കണ്ണൂർ: സ്ത്രീശക്തീകരണം തുടങ്ങണ്ടതു കുടുംബത്തിലാണെന്നും നാം ആരാണോ അതായിത്തീരുക എന്നതായിരിക്കണം സ്ത്രീയുടെ ലക്ഷ്യമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച കണ്ണൂർ രൂപത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് സ്വീകരണം നൽകി. ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവർതന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാൻ സമുഹം പിന്തുണയ്ക്കുകയും ച്ചെയ്യുമ്പോൾ സമുഹത്തിന്റെ സമഗ്രവളർച്ച വേഗത്തിൽ സാധ്യമാകുമെന്നു രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറൽ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത ഡയറക്ടർ മാർട്ടിൻ രായപ്പൻ, കെ ആർ എൽ സി സി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തൂറ, റവ. ഡോ. ജോയ് പൈനാടത്ത്, കെ.എൽ.സി.എ. മുൻ…
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധിയില്ല.
തോപ്പുംപടി : തിരുപ്പിറവി തിരുനാൾ ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ചു കൊണ്ട് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെക്രിസ്തുമസ് ആഘോഷപരിപാടിയായ Rhythm of Rejoice 2024ൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി ഫാ. ടോമി ചമ്പക്കാട്ട് നിർവഹിച്ചു. സഹവികാരി ഫാ. ജോസഫ് അജിൻ ചാലാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ 1 മുതൽ 31 വരെയാണ് ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി സെൻ്റ്. ആൻ്റണീസ് ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കുകയും കലാപ്രതിഭ മൈക്കിൾ ജോ ലൈവ് പെർഫോമൻസ് നടത്തുകയും ചെയ്തു. Rhythm of Rejoice കോ-ഓർഡിനേറ്റർമാരായ കാസി പൂപ്പന, ഡാനിയ ആൻ്റണി, ഇടവക പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചാൾസ് ബ്രോമസ്, സെൻട്രൽ കമ്മിറ്റി കൺവീനർ ജോർജ് ജെയ്സൺ എന്നിവർ സന്നിഹിതരായിരുന്നു. Rhythm of Rejoice ൻ്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.അടുത്ത ഞായറാഴ്ച വൈകിട്ട് 7 മണിക്ക്, Magia Festiva ക്രിസ്തുമസ് സ്പെഷ്യൽ മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്.
കൊച്ചി: വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫറോനാ അഗാപ്പെ 2024 കുടുംബയൂണിറ്റ് ഭാരവാഹികളുടെ സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ബിനിൽ സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊറോന വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ അനുഗ്രഹപ്രഭാഷണവും വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി മുഖ്യപ്രഭാഷണവും നടത്തി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ് ക്ലാസ് നയിച്ചു ഫോറോന കോർഡിനേറ്റർ നവീൻ വർഗീസ്, ഫെറോനാ സെക്രട്ടറി ബിജു റാഫേൽ എന്നിവർ പ്രസംഗിച്ചു. 11 ഇടവകകളിൽ നിന്ന് 242 ഫാമിലി യൂണിറ്റ് കളുടെ 2178 ഭാരവാഹികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാവണ്യം പ്രകടിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു നവീൻ വർഗീസ്, കോഡിനേറ്റർ, ബിസിസി ഒന്നാം ഫറോനാ, വരാപ്പുഴ അതിരൂപത.
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ ഏഴുപേർ മണ്ണിനടിയിൽ കുടുങ്ങി . കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട് . അഞ്ച് കുട്ടികളടക്കം 7 പേരാണ് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്തത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. രാജ്കുമാര്‍, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികള്‍, ഭാര്യാസഹോദരന്റെ മൂന്ന് കുട്ടികള്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. 300-ലധികം വീടുകളുള്ള വിഒസി നഗര്‍ പതിനൊന്നാം സ്ട്രീറ്റിലാണ് ഇവരുടെ വീട്. മണ്ണിടിച്ചിലില്‍ രാജ്കുമാറിന്റേതുള്‍പ്പെടെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടരും പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വിഒസി നഗറിലെ 500 ഓളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാലുപേരും തിരുവണ്ണാമലൈയില്‍ മൂന്നുപേരും വെല്ലൂര്‍, ചെന്നൈ ജില്ലകളില്‍ ഒന്ന് വീതം മരണങ്ങളും…
എൻസെറീകോർ: ഗിനിയയിൽ ഫുട്‍ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. ഗിനിയയിൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ എൻസെറീകോറിലാണ് സംഭവം. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. റഫറിയുടെ ഒരു തീരുമാനമാണ് സംഘർഷത്തിലേക്ക് വഴിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രകോപിതരായി ആരാധകർ മൈതാനത്തേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ എതിർഭാഗം ക്ലബ്ബിന്റെ ആരാധകർ കൂടി മൈതാനയത്തേക്ക് ഇറങ്ങുകയും തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും ആയിരുന്നു. ഏറ്റുമുട്ടൽ തെരുവിലേക്ക് കൂടി വ്യാപിച്ചതോടെ പൊലീസ് അടക്കം സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ചിലർ പൊലീസ് സ്റ്റേഷന് തീയിട്ടതും സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി. മത്സര വേദിക്ക് പുറത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്തും റോഡിലും യുവാക്കളടക്കം പരുക്ക് പറ്റി കിടക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡീയോയിൽ കാണാം.നഗരത്തിലെ പ്രധാന ആശുപത്രികളിൽ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും ഒരു ഡോക്ടർ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട്…
പത്തനംതിട്ട :ശബരിമല തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി.സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് നിരോധനം . അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട് . ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.തുടർനടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തിഒന്നാം ദിനത്തിലേക്ക് . അൻപതാം ദിനം നിരാഹാരമിരുന്നത് ഗോൾഡൻ ഇന്റിമേറ്റ് ട്രസ്റ്റ് അംഗങ്ങളും, ആരോമ പീലിങ് ഷെഡ് തൊഴിലാളികളും, പ്രദേശ വാസികളുമാണ്. വഖഫ് അധിനിവേശം കേരളത്തെ ആകെ തകർക്കുമെന്നും, സമാധാന അന്തരീക്ഷം നിലനിർത്തി കൊണ്ട് നാടിന്റെ നന്മയ്ക്കു വേണ്ടി പൊരുതാൻ മുളവുകാട് സെന്റ് ആന്റണിസ് ദേവാലയ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിനിൽ സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ ആഹ്വാനം ചെയ്തു. കെഎൽസിഎ പ്രസിഡന്റ് ആൻസിലി ലിവേര, സെക്രട്ടറി ജൂലിയസ് കെ.ജെ, ഇരിഞ്ഞാലക്കുട കനകമല തീർത്ഥാടന കേന്ദ്രം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ഷോജൻ ഡി വിതയത്തിൽ, ബിജു ചാർളി , പീറ്റർ അലങ്ങാട്ടുക്കാരൻ, ജോസ് കറുകുറ്റിക്കാരൻ, സജി സണ്ണി, പേരൂർക്കട ലൂർദ് ഹിൽ ചർച്ച് കത്തോലിക്ക കോൺഗ്രസ്, വിൻസന്റ് ഡി പോൾ സംഘടന നേതാക്കൾ, ചാലക്കുടി സെന്റ് മേരിസ് ഫെറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടനും ഇടവക ജനങ്ങളും…
കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലും നടത്തിവരുന്ന ജനജാഗരം എന്ന ജനസമ്പർക്ക പരിപാടി ഇടക്കൊച്ചി ഫെറോനയിൽ തോപ്പുംപടി കാത്തലിക്ക് സെൻ്ററിൽ വച്ച് കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെറോന വികാരി ഫാ. ജോപ്പി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു .അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ വിഷയം അവതരിപ്പിച്ചു. കേരളത്തിൽ ലത്തീൻ സമുദായം നേരിടുന്ന പ്രശ്നങ്ങൾ – പ്രതിസന്ധികൾ – പ്രതിവിധികൾ എന്ന വിഷയത്തിൽ അഡ്വ. ബി.ജെ. യേശുദാസ്, ജോളി പവേലിൽ, കെ.എൽ.സി.ഡബ്ലു.എ. സംസ്ഥാന ജന. സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രാദേശിക വികസന പ്രശ്നങ്ങളും അധികാരത്തിലെ പങ്കാളിത്തം സംബന്ധിച്ചു വിഭവങ്ങളുടെ നിതിപുർവ്വമായ വിതരണത്തെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ടോമി ചമ്പക്കാട്ട്, ഫാ. ആൻഡ്രൂസ് കാട്ടിപ്പറമ്പിൽ, കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് കാസി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
