Author: admin

കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകകർമ്മം നടത്തപ്പെടുക. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികരായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും ഉണ്ടാകും

Read More

ചായ് (CHAI) സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്കും അഡ്മിനിസ്‌ട്രേറ്റർമാർക്കും എച്ച്ആർ മാനേജർമാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന ശില്പശാല ഇന്ന് POC, പാലാരിവട്ടത്തിൽ സംഘടിപ്പിച്ചു.

Read More

രാജ്യത്തിന്റെ തന്ത്രപരമായ മിസൈൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ സഹായിച്ച പ്രശസ്ത എയ്‌റോസ്‌പേസ് എഞ്ചിനീയർ ഡോ. ടെസ്സി തോമസിന് ഞായറാഴ്ച ന്യൂഡൽഹിയിൽ വെച്ച് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് 2025 നൽകി ആദരിച്ചു

Read More

ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികദിനമാണിന്ന് . ഇന്ത്യാരാജ്യത്ത് ആദ്യമായി സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച മഹാവ്യക്തിയായിരുന്നു ഡോ. അംബേദ്കർ. നീണ്ട യാതനാ പർവ്വങ്ങൾ താണ്ടി ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പ്രതിലോമശക്തികളോട് മല്ലിട്ടു ജീവിതവിജയം കൈവരിച്ച ഒരു ജീവിതമാണ് അംബേദ്കറുടെത് .അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ കഥകൂടിയാണിത്. 1891 ഏപ്രിൽ 14-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിൽ അംബെവാഡേ ഗ്രാമത്തിൽ ജനിച്ച ഡോ.അംബേദ്ക്കറുടെ അച്ഛനമ്മമാരിട്ട പേർ ‘ഭീം’ എന്നായിരുന്നു. താണ ജാതിയെന്ന് ഗണിച്ചിരുന്ന ‘മഹർ’ജാതിയിലാണ് അദ്ദേഹം ജനിച്ചത്.പട്ടാളത്തിൽ ഒരു സുബേദാറായിരുന്ന രാംജി സക്പാലിന്റെ പതിനാലാമത്തെ മകനായിരുന്നു ഭീം. ചെറുപ്പത്തിൽത്തന്നെ സവർണരുടെ അനാചാരങ്ങൾക്ക് കൊച്ചു ഭീം ബലിയാടായിരുന്നു. ഈ അനുഭവങ്ങളായിരുന്നു പിൽക്കാലത്ത് ഭീമിന് തന്റെ ചുറ്റിലും നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പൊരുതാൻ ആവേശവും കരുത്തും പകർന്നത്. പ്രാഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്‌കൂൾ, പഠനം നടത്തുകയും മെട്രിക്കുലേഷൻ പരീക്ഷ പാസാവുകയും ചെയ്തു ഭീം.ദളിതനായതുകൊണ്ട് പഠനകാലത്തുതന്നെ വലിയ പീഡനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ…

Read More

വത്തിക്കാൻ :മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാജീൻ ഖുറേൽസുഖ് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി . പാപ്പായുടെ പ്രസ് ഓഫീസാണ് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് തുടങ്ങിയവരുമായും പ്രസിഡന്റ് ഖുറേൽസുഖ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രസ് ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി. സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ, വത്തിക്കാനും മംഗോളിയയ്ക്കുമിടയിലുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികതലങ്ങളിലെ ബന്ധങ്ങൾ കൂടുതലായി വളർത്താനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു. മംഗോളിയയിൽ കത്തോലിക്കാസഭ പൊതുസമൂഹത്തിന് നൽകുന്ന സേവനങ്ങൾ, പ്രത്യേകമായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സാന്നിദ്ധ്യം പരാമർശിക്കപ്പെട്ടുവെന്നും പ്രസ് ഓഫീസ് അറിയിച്ചു. 2021 ജൂൺ 25-നാണ് രാജ്യത്തിന്റെ ആറാമത്തെ പ്രസിഡന്റായി ഉഖ്‌നാജീൻ ഖുറേൽസുഖ് സ്ഥാനമേറ്റെടുത്തത്.

Read More

വത്തിക്കാൻ സിറ്റി: ശാസ്ത്രീയ മികവും കാരുണ്യവും ധാർമ്മിക ഉത്തരവാദിത്തവും സംയോജിപ്പിക്കുന്ന ഒരു സന്തുലിത സമീപനം ഉയർത്തിപ്പിടിക്കാൻ കാർഡിയോളജിസ്റ്റുകളോട് ലിയോ പതിനാലാമൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യ ഹൃദയത്തെ സുഖപ്പെടുത്തുന്നതിൽ ശാരീരിക പരിചരണവും ആഴമേറിയ ആത്മീയ മാനവും ഉൾപ്പെടുന്നുവെന്ന് പറഞ്ഞു. വത്തിക്കാനിൽ, പാരീസ് റീവാസ്കുലറൈസേഷൻ കോഴ്‌സിൽ പങ്കെടുക്കുന്ന കാർഡിയോളജിസ്റ്റുകളെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്റർവെൻഷണൽ കാർഡിയോളജി മേഖലയിലെവരുടെ ഗണ്യമായ സംഭാവനയെ പാപ്പാ അംഗീകരിച്ചു, അവരുടെ പ്രവർത്തനം “ശാസ്ത്രം, അനുകമ്പ, ധാർമ്മിക ഉത്തരവാദിത്തം എന്നിവയുടെ സംഗമമാണ് “. ഓരോ മെഡിക്കൽ പ്രവൃത്തിയും സേവനത്തിൽ എങ്ങനെ വേരൂന്നിയതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രോഗികളോടുള്ള ക്രിസ്തുവിന്റെ ആർദ്രതയെ മാതൃകയായി പരാമർശിച്ചുകൊണ്ട്, ദുർബലരെ സേവിക്കുന്നതിൽ വൈദ്യശാസ്ത്ര വിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനായി ലിയോ പാപ്പാ ഇവാഞ്ചേലിയം വീറ്റയെ പരാമർശിച്ചു. ഹൃദയചികിത്സയിലെ പുരോഗതി വ്യാപകമായി പങ്കിടണമെന്നും, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രാപ്യമായിരിക്കണമെന്നും, തിരഞ്ഞെടുത്ത ചിലർക്ക് ഒരു പദവിയായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി . “ആത്മാക്കളുടെയും ശരീരങ്ങളുടെയും വൈദ്യൻ” എന്ന് അദ്ദേഹം വിശേഷിപ്പിച്ച യേശുവിന്റെ തിരുഹൃദയത്തിന് കാർഡിയോളജിസ്റ്റുകളുടെ പ്രവർത്തനം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ (എസ്‌ഐആർ) സമയപരിധി നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു . ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും . പുതുക്കിയ സമയക്രമമനുസരിച്ച് 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. ഇത് സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു .കോടതിയുടെ നിർദേശപ്രകാരം ഇക്കാര്യം വ്യക്തമാക്കി കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികളാണ് ഒരാഴ്ചത്തേക്ക് നീട്ടിയത്. പുതിയ സമയക്രമമനുസരിച്ച് കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. നേരത്തെ ഇത് ഡിസംബർ 16നായിരുന്നു നിശ്ചയിച്ചിരുന്നത്. കരട് പട്ടിക വന്നശേഷം ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ 2026 ജനുവരി 22 വരെ സമയം ലഭിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഡിസംബർ ഒമ്പത്, 11…

Read More

ആലുവ :കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സഭാചരിത്രക്വിസ് -ലസ്തോറിയ 2025- രൂപതതല മത്സരങ്ങൾ ഡിസംബർ ഏഴിന് ഇടവകകളിൽ നടക്കും. രൂപത തലത്തിൽ വിജയികളായവർക്കുള്ള സംസ്ഥാന തലമത്സരം 2026 ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കും. ജോൺ ഓച്ചന്തുരുത്ത് രചിച്ച അടിവേരുകൾ എന്ന പുസ്തകത്തിൽ നിന്നും പേജ് ഒന്നു മുതൽ 176 വരെയുള്ള ഭാഗങ്ങളാണ് ഈ വർഷം പഠനത്തിനായി നൽകിയിരിക്കുന്നത്. വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കിടയിൽ സഭയെയും സമുദായത്തെയും സംബന്ധിച്ച ചരിത്ര പഠനത്തിന് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ലെസ്ടോറിയ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന്വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത് അറിയിച്ചു.

Read More

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ആളുകളെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുപ്പക്കാരെ മുഴുവൻ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വർണം അപഹരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു . കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകണമെങ്കിൽ ദേവസ്വം ബോർഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ല. നിലവിൽ പ്രതികളായവർക്ക് മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ നിർദ്ദേശം. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തിൽ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണം . പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട്…

Read More

തിരുവനന്തപുരം: ഞായറാഴ്ച വൈകുന്നേരം ആറിന് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായുള്ള പരസ്യപ്രചാരണം അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുക . പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ നടത്തരുത് . പരസ്യ പ്രചാരണത്തിൻറെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെൻറുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിൻറെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48…

Read More