- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Author: admin
അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 2–1നാണ് ഫ്ലൂമിനൻസെയുടെ വിജയം.ഒർലാൻഡോയിൽ അവസാന നിമിഷം വരെ നടന്ന ത്രില്ലർ പോരാട്ടത്തിൽ മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്ലൂമിനൻസിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ പകുതി സമയത്തിന് തൊട്ടുമുമ്പ് മാർട്ടിനെല്ലിയുടെ കൃത്യമായ ഷോട്ടിലൂടെ ഫ്ലൂമിനൻസാണ് മുന്നേറിയത്. 40-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. എന്നാല്‍ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ കലിഡോ കൗലിബാലി മാർക്കോസ് ലിയോനാർഡോയ്ക്ക് ഗോൾ നൽകിയതോടെ അൽ-ഹിലാൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഹിലാലിന് അനുവദിച്ച പെനൽറ്റി റഫറി പിന്നീട് വാർ പരിശോധനയ്ക്കു ശേഷം പിൻവലിച്ചത് ടീമിന് തിരിച്ചടിയായി. 70-ാം മിനിറ്റിൽ ഫ്ലുമിനെൻസ് വീണ്ടും മുന്നിലെത്തി. സാമുവൽ സേവ്യറിന്‍റെ അസിസ്റ്റ് മുതലെടുത്ത ഹെർക്കുലീസ് നിർണായക ഗോൾ നേടുകയായിരുന്നു. ഗോൾകീപ്പർ ഫാബിയോയുടെ മികച്ച സേവുകളും തിയാഗോ സിൽവയുടെ പരിചയസമ്പത്തും മത്സരത്തിലുടനീളം ഫ്ലൂമിനൻസെയ്ക്കു ശക്തിയായി. അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്‍റര്‍ മിലാനെ പ്രീക്വാർട്ടർ തോല്‍പ്പിച്ചാണ് ഫ്ലൂമിനൻസെ ക്വാർട്ടറിൽ…
ജോസഫ് ബെന്നി കുറുപ്പശ്ശേരി മുനമ്പംതീരത്തെ 610 കുടുംബങ്ങളുടെ ഭൂമി 2019-ൽ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും, ആ ഭൂമി വഖഫ് സ്വത്തല്ലെന്നും വാദിച്ച് ഫറൂഖ് കോളേജ് കേരള സ്റ്റേറ്റ് വഖഫ് ബോർഡിനെതിരെ വഖഫ് ട്രൈബ്യൂണലിൽ OA 38/2023 എന്ന കേസ് ഫയൽ ചെയ്തു. വഖഫ് സംരക്ഷണ വേദി ഈ കേസിൽ കക്ഷി ചേരാൻ ശ്രമിച്ചെങ്കിലും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് വഖഫ് ബോർഡാണെന്നും, ബോർഡ് നിലവിലുള്ളതിനാൽ വേദിയെ കക്ഷി ചേർക്കേണ്ട ആവശ്യമില്ലെന്നും സീനിയർ അഡ്വക്കേറ്റ് ജോർജ്ജ് പൂന്തോട്ടം ശക്തമായി വാദിച്ചു. ഇതിന്റെ ഫലമായി, വഖഫ് ട്രൈബ്യൂണൽ വേദിയെ കക്ഷി ചേർക്കുന്നത് തടഞ്ഞു.മുനമ്പം തീരത്തെ ജനങ്ങൾക്ക് ഈ വിധി വലിയ നേട്ടമാണ്. കാരണം, 2008 മുതൽ വഖഫ് സംരക്ഷണ സമിതിയും 2012 മുതൽ വഖഫ് സംരക്ഷണ വേദിയും മുനമ്പം ജനതയ്ക്കെതിരെ കോടതികളിൽ കേസുകൾ നൽകിക്കൊണ്ടിരുന്നു. 2008-ൽ വഖഫ് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മൂലമാണ് നിസാർ കമ്മീഷന് ഗവൺമെന്റ് അംഗീകാരം ലഭിച്ചത്. ഈ കമ്മീഷൻ മുനമ്പം…
കൊച്ചി:അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ മുതലാണ് കപ്പലിൻറെ അകത്ത് നിന്ന് തീ കണ്ടത് . തീ ഇനിയും പടർന്നാൽ കപ്പലിൻറെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു .അതേസമയം കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്ന വിവരവും പുറത്തുവന്നു.കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു. കപ്പലിൻറെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ് തീ ഉയർന്നത് . കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.
കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടർച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസ് . വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഇതിൽ ഉണ്ടാകും.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിങ്ങ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. ഇതോടൊപ്പം…
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയിൽ ആയുധ മുനയിൽ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്‌സിഡേറിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെൻറ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്.
പോർച്ചുഗൽ : ലിവര്‍പൂള്‍ താരവും പോർച്ചുഗൽ ഫോർവേഡുമായ ഡീഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. താരവും സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ ഫിലിപ്പും അപകടത്തില്‍ മരിച്ചതായാണ് വിവരം. ജോട്ടയ്ക്ക് 28 വയസായിരുന്നു. സഹോദരന് 26 വയസും. സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഞെട്ടിക്കുന്ന മരണം. ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമർന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പുല്ലുവിള : ഫ്രാൻസിൽ നടന്ന മൂന്നാമത് ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും പങ്കെടുക്കുന്ന കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗവും പൊതുസമ്മേളനവും പുല്ലുവിളയിൽ നടത്തപ്പെടുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുല്ലുവിള ജയ് ഹിന്ദ് ലൈബ്രറിയിൽ വെച്ച് ആണ് യോഗം നടത്തപ്പെടുന്നത്. ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും തങ്ങളുടെ അനുഭവം പങ്ക് വെക്കുന്നു.
ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നോബിള്‍ ബാബു. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ത്രില്ലർ സിനിമ കൂടിയാണിത്. മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ വരും ദിവസങ്ങളിൽ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് തോരാത്ത മഴ . 37 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ . നാനൂറ് കോടി രൂപയുടെ നാശനഷ്‌ടങ്ങളുമുണ്ടായതായി കണക്കാക്കുന്നു. ഈ മാസം ഏഴ് വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി. അപകടത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുന്നുണ്ട്. മാണ്ടി ജില്ലയെ ആണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി റോഡുകൾ തകർന്നിട്ടുണ്ട്. ഇത് ഗതാഗതത്തെ ബാധിക്കുകയും അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്‌തു.വൈദ്യുതി-ജലവിതരണവും മുടങ്ങിയിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
