- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
- ലോകസമാധാനത്തിനായി മ്യാൻമറിലെ സഭ പ്രാർത്ഥനാദിനം ആചരിക്കുന്നു
- 44-ാം വയസ്സിലെ കുഞ്ഞും, പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനിയുടെ വിശ്വാസ യാത്രയും
- കുരിശിന്റെ് വഴിയെ, KCYM പൊൻവിള
- ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിലും തിളങ്ങി, കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ്
- ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വാർഷികം
Author: admin
കൊച്ചി / മുനമ്പം : സി.എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്കാക്കനാട് കളക്ടറേറ്റിനുമുന്നിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുനമ്പം ജനതയെ സർക്കാർ ചർച്ചക്ക് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന കാലവിളംബം ആസന്ന ഭാവിയിൽ വലിയ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ തോമസ് തറയിൽ, കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കുടുംബി സേവ സമാജം സംസ്ഥാന പ്രസിഡൻ്റ് എ.എസ് ശ്യാംകുമാർ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…
ടെൽ അവീവ്: സഖ്യം വിടുന്നുവെന്ന് സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലായി .നിർബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ഈ നടപടി . മത വിദ്യാർത്ഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങൾ രാജി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് . യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ്, നെതന്യാഹു സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചു .നെതന്യാഹു സർക്കാരിന്റെ ഭരണത്തെ വലിയതോതിൽ അസ്ഥിരപ്പെടുത്തും. ഷാസ് കൂടി പിന്തുണ പിൻവലിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുണ്ട്. തീവ്ര യാഥാസ്ഥിതിക ജൂതസമൂഹവും നെതന്യാഹു സർക്കാരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്‌നം…
സന: യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് വടക്കന്‍ യെമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുത്തത്തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം . ഈ മാസം 22-ാം തിയതി മുതലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് . വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി ഉന്നയിക്കുന്നത് . മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു .32000 എണ്ണം ഉണ്ടായിരുന്ന ബസ് വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു . തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയും ഫോട്ടോഗ്രാഫറും ആയ സക്കറിയ പൊൻകുന്നം ആണ് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തു എഴുതിയത്.
ഇന്ന് ഉച്ചയ്ക്കുശേഷം 03.01ന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദത്തിൽ ഡ്രാഗൺ പേടകം വീണു. ഇനി ഒരാഴ്ചയോളം യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ന്യൂഡൽഹി: ലോകം ആകാശയോടെ കാത്തിരുന്ന ബഹിരാകാശ യാത്രികർ തിരിച്ചെത്തി . പസഫിക് സമുദ്രത്തിൽ കലിഫോർണിയ തീരത്താണ് വാഹനം സ്പ്ലാഷ് ഡൗൺ ചെയ്തത് . പേടകത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സൻ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശു, തൊട്ടു പുറകെ സ്ലാവോസ് വിസ്നീവ്സ്കി , ടിബോർ കാപു എന്നിവരും പുറത്തെത്തി. സ്പേസ് എക്സിൻറെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗമാണ് തീരത്തേക്ക് എത്തിക്കുക . ജോൺസൺ സ്പേസ് സെൻററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിൻറെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തി.
കോട്ടപ്പുറം :യൂക്യാറ്റ് ക്വിസ് മത്സരം കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആനിമേറ്റർ സിസ്റ്റർ മേരി ട്രീസ ഉദ്ഘാടനം ചെയ്തു. “സഭയെ അറിയാൻ വിശ്വാസത്തിൽ ജീവിക്കാൻ” എന്ന ലക്ഷ്യം വെച്ച് കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതി യുവജനങ്ങൾക്കായി ഫാദർ ജേക്കബ് കോണത്ത് മെമ്മോറിയൽ യൂക്യാറ്റ് ക്വിസ് 2025 കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. ആകെ 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക കെ.സി.വൈ.എം യൂണിറ്റ് ചാമ്പ്യന്മാരായി. എറിയാട് ഫാത്തിമ മാതാ കെ.സി.വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും, ചെട്ടിക്കാട് സെന്റ് ആന്റണീസ് കെ.സി.വൈ.എം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് ആയിരുന്നു ക്വിസ് മാസ്റ്റർ. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി സ്വാഗതവും കെ.സി.വൈ.എം കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു.
കൊച്ചി : സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. മാനുഷികമായ സംവിധാനങ്ങൾ എന്ന നിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്നിംഗുകളും പലപ്പോഴും കണ്ടുവരുന്നത്. ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും…
സന്ന :യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു . നാളെയായിരുന്നു വധശിക്ഷ തീരുമാനിച്ചിരുന്നത് . യെമനിലെ ദമാറിൽ യെമൻ സമയം രാവിലെ പത്തിനാണ് ചർച്ച ആരംഭിച്ചത് . കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുള്ള ചർച്ചകൾ നൽകിയ ശുഭപ്രതീക്ഷ ഇപ്പോൾ സഫലമായിരിക്കുകയാണ് . കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ അടുത്ത ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധി, സൂഫീ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിരുന്നു . ശൂറ അംഗമായ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ അനുയായിയും യെമനിലെ മറ്റൊരു പ്രധാന സൂഫി വര്യൻ്റെ മകനുമാണ് ഇദ്ദേഹം. ഇത് ചർച്ചകൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി ഇന്നലെ വ്യക്തമാക്കിയിരുന്നു .കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.ദയാധനം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
