- പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ
- വിമാനാപകടത്തിൽ ഹോസ്റ്റലിനടുത്തുനിന്ന് 21 മൃതദേഹങ്ങൾ ലഭിച്ചു
- കേരള തീരത്ത് ജാഗ്രത,ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
- വലിയതുറയിൽ കടലാക്രമണം രൂക്ഷം
- അസമിൽ വർഗീയ സംഘർഷം: അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവ്
- കാർലോ അക്യൂറ്റിസ് വിശുദ്ധ പദവിയിലേക്ക്
- യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം
- കടലാക്രമണം: 1.25 കേടി രൂപയുടെ താത്കാലിക പരിക്ഷ ഒരുക്കാൻ തീരുമാനം
Author: admin
പശ്ചിമകൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് അത്തിപ്പൊഴി റോഡിലെ ആനന്ദശേരി തറവാട്ടിലായിരുന്നു ആഹ്‌ളാദകരമായ ആ കൂടിച്ചേരല്‍. ഏകദേശം മുന്നൂറോളം പേരാണ് 150 വര്‍ഷത്തോളം പഴക്കമുള്ള പുരാതന തറവാട്ടിലേക്ക് എത്തിയത്. പഴയ വീടുകള്‍ പൊളിച്ചു കളഞ്ഞ് പുത്തന്‍പുരകള്‍ തീര്‍ക്കുന്നവരെ വെല്ലുവിളിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന ആനന്ദശേരിയില്‍ ആറു തലമുറകളാണ് ഒന്നിച്ചു കൂടിയത്. അവരില്‍ പലരും പരസ്പരം അപരിചിതരായിരുന്നു. പലരും തറവാട് കാണുന്നതും ആദ്യമായിട്ട്. ഓട് മേഞ്ഞ പഴയ മാതൃകയിലുള്ള വീട് 55 സെന്റിലെ പുരയിടത്തിലാണ് പണിതിട്ടുള്ളത്.
കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്‌ക്രീന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായാണ് അവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയില്‍, കാവഡിയ തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ മുസ് ലിം ഭക്ഷണശാലകളെ വേര്‍തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.
1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ചരിത്ര സിനിമയാണ് ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ 2020ല്‍ ഇറങ്ങിയ ഐഡ ജെസ്സന്റെ ‘ക്യാപ്റ്റനും ആന്‍ ബാര്‍ബറയും’ എന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള പുസ്തകമാണ് സിനിമക്കാധാരം. കര്‍ക്കശമായ ശ്രേണിയിലുള്ള സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ അന്വേഷണമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
സുഗുണന്‍ കുമ്പളം എഴുതിയ ഈ ഗാനം പ്രപഞ്ചസത്യം എന്ന കസെറ്റിലേതാണ്. പീറ്റര്‍ ചേരാനെല്ലൂരിന്റെ സംഗീതത്തില്‍ മിഥില മൈക്കിളാണ് ഈ ഗാനം ആലപിച്ചത്. കസെറ്റുകളുടെ സുവര്‍ണകാലത്തിലാണ് പ്രപഞ്ചസത്യം പുറത്തിറങ്ങുന്നത്.
947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.
തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലം പരമ്പരാഗത മേഖലയ്ക്ക് ഈ സീസൺണാരംഭം മുതൽ കോടികളുടെ നഷ്ടം ഉണ്ടായതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡെറേഷൻകോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കിട്ടിയിട്ടും ന്യായമായ വില ലഭിക്കാഞ്ഞതുമൂലം തൊഴിലാളികളും, ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ചെമ്മീൻ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനമാണ് പ്രതിസന്ധിയക്ക് കാരണം. ട്രോൾ ബോട്ടുകളുടെ മത്സ്യബന്ധനം ആമകളുടെ വംശനാശത്തിന് ഇടവരുത്തുന്നുയെന്ന കണ്ടെത്തലുകളെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രോൾ ബോട്ടുകളുടെ കോടന്റിൽ ആമസംരക്ഷണത്തിന്റെ ഭാഗമായുള്ള ടർട്ടിൽ എക്സ്ക്ല്യൂഡർ(ടെഡ്)ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും സംസ്ഥാന ഫിഷറീസ് വകുപ്പ് സമയബന്ധിതമായി ബോട്ടുകളിൽ ഈ ഇലക്ട്രോണിക് ഡിവൈസ് നിർബന്ധമാക്കാൻ നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയത് മൂലമാണ് അമേരിക്ക ചെമ്മീൻ കയറ്റുമതിയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് ഈ തിരിച്ചടിയിൽ കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ടത് പരമ്പരാഗത മത്സ്യബന്ധന മേഖലയക്കാണ്. മൺസുൺ സീസൺ ആരംഭത്തിലെ കാലാവസ്ഥ…
കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ, അപൂർവങ്ങളിൽ അപൂർവമായ ട്യൂമർ ശ്വാസനാളിയിൽ നിന്നും നീക്കം ചെയ്തു. തുടർച്ചയായ ചുമയത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 39 വയസ്സുള്ള യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസനാളത്തിൻ്റെ അടിഭാഗത്തായി ശ്വാസനാളത്തെ രണ്ടായി വിഭജിക്കുന്ന ട്രാക്ക്യൽകരീനയിൽ ആണ് കാൻസറസ് ട്യൂമർ കണ്ടെത്തിയത്. ശ്വാസനാളത്തിന്റെ താഴത്തെ അറ്റം മുറിച്ചു മാറ്റേണ്ട അവസ്ഥയും ആഴത്തിലെ സ്ഥാനവും ശസ്ത്രക്രിയയെ സങ്കീർണമാക്കി. കാർഡിയാക് സർജറിക്ക് ഉപയോഗിക്കുന്ന ഹാർട്ട് ലെങ് മെഷീൻ ഉപയോഗിച്ച് ശരീരത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്തുകൊണ്ട് ശ്വാസനാളം പുന സൃഷ്ടിച്ചുകൊണ്ടാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. അസുഖത്തിൽ നിന്നും പൂർണമായി വിമുക്തയായ യുവതി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലൂർദ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. കെ. കെ പ്രദീപ് , കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. കെ. എ. കോശി, ഡോ. ടോം തോമസ്, ജനറൽ സർജൻ ഡോ. സന്തോഷ് ജോൺ എബ്രഹാം, ഫിസിഷ്യൻ അസിസ്റ്റന്റ് ബെയ്സിൽ ടി. വർഗ്ഗീസ്, പെർഫ്യൂഷണിസ്റ്റ് ജിതിൻ ആന്റണി,…
Subscribe to Updates
Get the latest creative news from FooBar about art, design and business.