Author: admin

സെപ്റ്റംബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജാവും രാജ്ഞിയും 2025 ജൂബിലി വർഷത്തിനോട് അനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ചെലവിടുവാന്‍ രാജകുടുംബം വത്തിക്കാനിലെത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

Read More

ട്രിച്ചി: തമിഴ്‌നാട് ബിഷപ്പ്‌സ് കൗൺസിൽ (ടിഎൻബിസി) മൈഗ്രന്റ്‌സ് കമ്മീഷൻ ഫോർ കോൺഫറൻസിന്റെ (സിസിബിഐ) മൈഗ്രന്റ്‌സ് കമ്മീഷൻ, തമിഴ്‌നാട് ബിഷപ്പ്‌സ് കൗൺസിൽ ഫോർ മൈഗ്രന്റ്‌സുമായി സഹകരിച്ച്, കുടിയേറ്റക്കാരുടെ അവകാശങ്ങളോടും അന്തസ്സിനോടുമുള്ള സഭയുടെ പ്രതിബദ്ധത എടുത്തുകാണിച്ചുകൊണ്ട് ട്രിച്ചിയിൽ ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, ട്രിച്ചി ബിഷപ്പ് എസ്. ആരോക്യരാജ്, കുടിയേറ്റക്കാർ നേരിടുന്ന പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചു . “കഷ്ടപ്പെടുന്നവരെല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരും പിന്തുണയ്ക്കപ്പെടുന്നവരുമാണ്, അതിനാൽ കുടിയേറ്റക്കാരോട് സഭയ്ക്ക് പ്രത്യേക കരുതലുണ്ട്” എന്ന് അദ്ദേഹം പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. ഭൂമിയിലെ ജീവിതം ഒരു തീർത്ഥാടനമാണെന്നും കുടിയേറ്റം നടത്താൻ നിർബന്ധിതരായവരുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ബിഷപ്പ് പ്റഞ്ഞു.ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കി, മനുഷ്യാവതാരം തന്നെ ദൈവം മനുഷ്യവംശവുമായുള്ള കൂടിക്കാഴ്ചയാണെന്നും സഭ ആ ദൗത്യം തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കേ ഇന്ത്യയിൽ നിന്ന് ധാരാളം കുടിയേറ്റക്കാർ എത്തുന്ന തമിഴ്‌നാട്ടിലെ പ്രത്യേക വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ദരിദ്രരാണെന്നും, ചിലർ അടിമത്തത്തിൽ കുടുങ്ങിക്കിടക്കുന്നവരാണെന്നും, ചൂഷണത്തിന് ഏറ്റവും സാധ്യതയുള്ളവരാണെന്നും അദ്ദേഹം…

Read More

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ . എതിരാളികളെയെല്ലാം പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനലിലേക്കെത്തിയതെങ്കിൽ പാക്കിസ്ഥാൻ തോറ്റത് രണ്ടു കളിയിലാണ് . രണ്ടുതോൽവിയും ഇന്ത്യയ്ക്കെതിരെ. ഇന്നുരാത്രി എട്ടുമണിക്കാണ് ഫൈനൽ. തുടർച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം വരുന്നത്. 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ പോരാടുന്നത്.നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റിരുന്നു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് അവസാനം ഫൈനൽ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ ഫൈനൽ വരവ്. സൂപ്പർ ഫോറിലെ അവസാന മൽസരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 309 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നൽകുന്ന തുടക്കത്തിൽ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടർച്ചയായ മൂന്ന് മൽസരങ്ങളിൽ അർധ സെ‍ഞ്ചറി നേടിയ അഭിഷേകിൻറെ സ്ട്രൈക്ക് റേറ്റ് 204.63 ആണ്. ശരാശരി 51.50. സൂപ്പർ ഫോർ പോരാട്ടത്തിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ മഴ കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒക്‌ടോബർ ആരംഭത്തിൽ മഴ വീണ്ടും പെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.ഒക്ടോബർ ഒന്നിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ ന്യൂനമർദം പൂജക്കാലത്ത് മഴയ്ക്ക് സാധ്യത ഉണ്ടാക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഇത് ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക്…

Read More

കരൂർ (തമിഴ്‌നാട്): ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു . തമിഴ്‌നാട്ടിലെ കരൂരിൽ തമിഴഗ വെട്രി കഴകം പ്രസിഡൻ്റും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ”ഞാൻ ഇവിടെ അഗാധമായ ദുഖത്തോടെയാണ് നിൽക്കുന്നത്.വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ നിർദേശം നൽകി. ഇതുവരെ 39 പേർ മരിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം…

Read More

കണ്ണൂർ : കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണൂർ കെ എൽ എം. കയ്റോസ് വഴി തയ്യൽ മെഷീനും ആടും വിതരണം ചെയ്തു. 27.09.25 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ നടന്ന പ്രോഗ്രാമിൽ കെ.എൽ.എം രൂപത പ്രസിഡന്റ്‌ പീറ്റർ കൊളക്കാട് അദ്ധ്യക്ഷതയും കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല ഉദ്ഘാടനവും നടത്തി. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, കയ്റോസ് ജനറൽ കോർഡിനേറ്റർ കെ വി ചന്ദ്രൻ, എച്ച് ആർ മാനേജർ പി ജെ ഫ്രാൻസിസ്, മേഖല കോർഡിനേറ്റർ എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read More

കൊച്ചി : ഹോളിസ്റ്റിക് ഡവലപ്മെന്റ്റ് ഓഫ് കൊച്ചി – എന്ന വിഷയത്തിൽ കൊച്ചി സർവകലാശാലയിൽ എൽ. എം. പൈലി ചെയർ – സർക്കാർ ഉത്തരവ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിക്ക് നിവേദനം നൽകി സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സ്പീക്കറും 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ. എം. പൈലി.സ്വതന്ത്രാനന്തരം ആദ്യം ചേർന്ന നിയമസഭാ സമ്മേളനം അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി.കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1946-ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ…

Read More

എറണാകുളം : എല്ലാവരെയും ഒരുമിച്ചിരുത്തി സമവായത്തിലൂടെ മുനമ്പം പ്രശ്നം അടിയന്തരമായി ഭരണകൂടം പരിഹരിക്കണമെന്ന് വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ . കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തിൽ എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എല്ലാ മനുഷ്യരെയും പോലെ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ സർവ്വവിധ അവകാശങ്ങളോടും കൂടി ജീവിക്കാൻ മുനമ്പത്തെ 610 കുടുംബങ്ങൾക്കും അർഹതയുണ്ട്. രാജ്യത്തെ ഒരു കോടതിയും ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞിട്ടില്ല എന്നും ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിച്ചു . എസ്എൻഡിപി യോഗം ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,…

Read More

വത്തിക്കാൻ : അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും അധികരിച്ചുള്ള അന്താരാഷ്ട്രസമ്മേളനം ഒക്ടോബർ 1മുതൽ 3 വരെ റോമിൽ നടക്കും.അഗസ്റ്റീനിയാനും പാട്രിസ്റ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും സമ്മേളനം നടക്കുക. നാല്പതോളം നാടുകളിൽ നിന്നായി ഇരുനൂറോളം പേർ ഇതിൽ സംബന്ധിക്കും . “നമ്മുടെ പൊതു ഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” എന്നതാണ് വിചിന്തന പ്രമേയം. കുടിയേറ്റത്തോടുള്ള ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രതികരണത്തിനു രൂപമേകുന്ന ആഗോള ഉച്ചകോടിയാണിത്. ഒക്ടോബർ 4–5 തീയതികളിൽ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാർക്കായുള്ള ജൂബിലിക്ക് മുന്നോടിയായിട്ടാണ് ഈ സമ്മേളനം.

Read More

തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31-ൽ അധികം ആളുകൾ മരിച്ച സംഭവത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിക്കിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.കരൂരിൽ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ‌ മരിച്ച സംഭവത്തിൽ പ്രതികരിക്കാതെ കരൂർ വിട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. താരം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി. വിജയ് ചെന്നൈയ്ക്ക് മടങ്ങും എന്നാണ് സൂചന. സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി. നടുക്കുന്നതും ഏറെ ദു:ഖകരവുമായ സംഭവവുമാണെന്നാണ് പളനിസ്വാമി പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് എഐഎഡിഎംകെ എന്നും പളനിസ്വാമി…

Read More