- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
- കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
- കെആര്‍എല്‍സിബിസി കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാര്‍
Author: admin
സംസ്ഥാന ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാര്‍ അതിജീവന പോരാട്ടത്തിലാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുരക്ഷിക്കുന്ന സ്ത്രീകളുടെ ശ്രേഷ്ഠ ശ്രേണിയില്‍ – കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്നവര്‍, അംഗനവാടി ടീച്ചര്‍മാര്‍, കിടപ്പുരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷ ചെയ്യുന്നവര്‍, ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവരോടൊപ്പം – സമൂഹത്തിനായി നിസ്തുല സന്നദ്ധസേവനം ചെയ്യുന്ന ഈ സഹോദരിമാരുടെ അനന്യമഹിമയും അവരുടെ കഷ്ടപ്പാടുകളും തിരിച്ചറിയുന്നവരെല്ലാം തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ 17 ദിവസങ്ങളായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലില്‍ വന്‍കൊള്ളയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മറവില്‍
പ്രഖ്യാപിച്ച നീല സമ്പദ്ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യന്‍ തീരത്തെ കടല്‍മണല്‍, കരിമണല്‍, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകള്‍ക്ക് കൈമാറലാണ്.
ചിരകാലപരിചിതരും സദാ നമ്മുടെ കൂടെ നടക്കുന്നവരും ആയ ചിലരുടെ വലിപ്പം നമ്മള്‍ വേണ്ടത്ര അറിയണമെന്നില്ല ഇതില്‍ അധ്യാപകരാണ് ഭാഗ്യവാന്മാര്‍; കാരണം അവരെക്കുറിച്ച് പറയാനും അവരുടെ മഹത്വം വര്‍ണിക്കാനും എന്നും ശിഷ്യര്‍ ഉണ്ടാകും. അങ്ങനെയുള്ള അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിച്ച ആള്‍ കൂടി ആണെങ്കില്‍ ആ വര്‍ണ്ണനയുടെ ആഴവും പരപ്പും എത്ര വലുതായിരിക്കും? ഇതൊക്കെ പറയാന്‍ കാരണം പ്രൊഫസര്‍ ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസാണ്.
നാല്‍പ്പതു വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ റീത്തുവ്യത്യാസമില്ലാതെ കാഴ്ചസമര്‍പ്പണത്തിനു ആലപിക്കപ്പെടുന്ന ഗാനം. 1986 ല്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പാ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ രണ്ടു കാഴ്ചവയ്പ്പ് ഗാനങ്ങളാണ് ആലപിച്ചത്.
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്‌നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്‍ക്കില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന്‍ എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
കൊല്ലം: കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനന പ്രക്രിയയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍. ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധ മേഖലയിലെയും തൊഴിലാളികളും ഹര്‍ത്താലിന്റെ ഭാഗമാകും. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടല്‍ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ ആചരിക്കുന്നത്. തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കില്ല, മീന്‍ വില്‍പ്പനയുണ്ടാവില്ല.
വത്തിക്കാന്‍ സിറ്റി: ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച് റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നേര്‍ത്ത പുരോഗതി കണ്ടതായി ബുധനാഴ്ച വൈകീട്ട് വത്തിക്കാന്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ”ഏതാനും ദിവസം മുന്‍പ് വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കാണപ്പെട്ട ചെറിയ തോതിലുള്ള ന്യൂനത ഭേദപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എടുത്ത നെഞ്ചിന്റെ സിടി സ്‌കാനില്‍, ശ്വാസകോശവീക്കത്തില്‍ സ്വഭാവിക തോതിലുള്ള വ്യത്യാസം കാണുന്നുണ്ട്. ബുധനാഴ്ച നടത്തിയ രക്തപരിശോധനകള്‍ തലേന്നു കണ്ട പുരോഗതി സ്ഥിരീകരിക്കുന്നതാണ്.” ഉയര്‍ന്ന തോതിലുള്ള ഓക്‌സിജന്‍ തെറപ്പി തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച അനുഭവപ്പെട്ടതുപോലുള്ള ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന, ആസ്ത്മ പോലെ തീവ്രമായ ശ്വാസതടസം പിന്നീട് ഉണ്ടായിട്ടില്ല. ശ്വസനം മെച്ചപ്പെടുത്താനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. പൊതുവെ നേര്‍ത്ത പുരോഗതി കാണുന്നുണ്ടെങ്കിലും രോഗത്തിന്റെ ദിശമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നുംതന്നെ പറയാന്‍ കഴിയുന്ന അവസ്ഥയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രി ശാന്തമായി ഉറങ്ങിയെഴുന്നേറ്റ പാപ്പാ രാവിലെ ചാരുകസേരയിലിരുന്ന് ചികിത്സാവിധികള്‍ തുടര്‍ന്നു. രാവിലെ…
തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ ജാഥ കൊച്ചി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി രാജീവ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി പിഒസിയിൽ സംഘടിപ്പിച്ച 53 മത് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രൈസ്തവരുടെ വിഷയങ്ങൾ പഠിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ചചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണമെന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ കൗൺസിലിൽ ഉയർന്ന ആവശ്യത്തോട് പ്രതികരിക്കുക കൂടിയായിരുന്നു അദ്ദേഹം. ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ പലതും സമുദായം ദീർഘകാലമായി ആവശ്യപ്പെട്ട് വരുന്ന വിഷയങ്ങളാണ്. ഈ വിഷയങ്ങളുടെ പ്രചരണാർത്ഥം സാമുദായിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ ജാഥ സംഘടിപ്പിക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. മണൽ ഖനനം…
വെള്ളറട : നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിൽവർ ജൂബിലി ലോ കോളേജിന്റെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപന കർമ്മം നടന്നു. കാട്ടാക്കടയ്ക്ക് സമീപമുള്ള നക്രാം ചിറയിലാണ് പുതിയ മന്ദിരം പണിയുന്നത്. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവേൽ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. സെന്റ് എഡ് വേർഡ് പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറലും കോളേജ് ചെയർമാനുമായ മോൺ. ഡോ. വിൻസെറ്റ് കെ.പീറ്റർ ആമുഖ സന്ദേശം നൽകി. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ബിഷപ് സെൽവരാജൻ, മോൺ. റൂഫസ് പയസ് ലീൻ, രൂപതാചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, റവ.ഡോ. അലോഷ്യസ് സത്യനേശൻ, പ്രിൻസിപ്പാൾ ഡോ. റാണി ജോർജ്, ആൽഫ്രട്ട് വിൽസൺ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദികരും, സന്യസ്തരും, ജനപ്രതിനിധികളും, നൂറ്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. സിൽവർ ജൂബിലി ലോ കോളേജ് ഇപ്പോൾ ആര്യനാടിന് സമീപമുള്ള ക്രിസ്തു ജ്യോതി മരിയ ഗിരി ആനിമേഷൻ സെന്ററിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോളേജിന് വിപുലമായ ആധുനിക…
Subscribe to Updates
Get the latest creative news from FooBar about art, design and business.