- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
കൊച്ചി: വരാപ്പുഴ അതിരൂപതയിൽ ദാമ്പത്യത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന 1400 ദമ്പതിമാരുടെ സംഗമം സെൻറ് ആൽബർട്ട്സ് കോളേജ് പാപ്പാളി ഹാളിൽ വച്ച് നടന്നു. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഇല്ലെങ്കിൽ മക്കൾ വഴി തെറ്റി പോകും. അത് അപകടകരമായ സ്ഥിതി ക്ഷണിച്ചുവരുത്തും. അതാണ് സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബിഷപ് ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ സ്വാഗതം ആശംസിച്ചു. ഫാ.കപ്പിസ്താൻ ലോപ്പസ്, ജോബി തോമസ്, ആൽബി പി ജെ, നിക്സൺ വേണാട്ട്, ഷൈമോൻ എന്നിവർ പ്രസംഗിച്ചു
തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച്, – മലങ്കരയിൽ പുരാതന സ്ലീവാകൾ ഉള്ള പള്ളികളിലൂടെ മാർത്തോമ്മാ നസ്രാണികൾ തീർത്ഥാടനം നടത്തുന്നു.
കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം . 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടക്കുകയായിരുന്നുകഴിഞ്ഞ ജനുവരി 22-നാണ് പവൻ വില ആദ്യമായി 60,000 കടന്നത്.
വാഷിങ്‌ടണ്‍ : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു . യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത് . സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലുള്ള പൗരന്മാർക്കും പാലസ്‌തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ല. ഇതോടെ മുമ്പ് പ്രഖ്യാപിച്ച യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ ബാധിച്ച രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി. ആദ്യം പത്തിൽ കൂടുതൽ രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഏഴ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തയിരിക്കുകയാണ്. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നീക്കം . രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വിദേശികളെ പ്രവേശിപ്പിക്കരുതെന്നാണ് തീരുമാനം. മാറ്റങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
മുനമ്പം: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് 2025 ഡിസംബർ പന്ത്രണ്ടാം തീയതി സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തന അനുമതി അനുവദിച്ചുകൊണ്ട് `സ്റ്റാറ്റസ്കോ” നിലനിർത്തണം എന്ന താൽക്കാലിക ഉത്തരവ് വന്നതോടുകൂടി റവന്യൂ ഉദ്യോഗസ്ഥർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, 3 മണിയോടുകൂടിയാണ് എറണാകുളം കളക്ടറിന്റെ ഉത്തരവിറങ്ങിയത്. കരം, പോക്കുവരവിനുള്ള അപേക്ഷ തുടങ്ങിവ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസർ അനുമതി നൽകിയതോടെ വേളാങ്കണ്ണി മാതാ പള്ളി മേടയുടെ സ്ഥലത്തിന്റെ കരം അടക്കം സ്വീകരിക്കുന്നതിന് നിരവധി പേർ വില്ലേജ് ഓഫീസിൽ എത്തിച്ചേർന്നു. ജോസി മാനുവൽ വലിയവീട്ടിലിന്റെ പോക്കുവരവിനുള്ള അപേക്ഷ സ്വീകരിച്ചു. വേളാങ്കണ്ണി മാതാ പള്ളി സഹവികാരി ഫാ: മോൺസി വർഗീസ് അറക്കൽ, ലൈജി ജോളി വലിയവീട്ടിൽ തുടങ്ങിയ പ്രമുഖരും കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരമടക്കുന്നതിന് എത്തിച്ചേർന്നു.
കൊടുങ്ങല്ലൂർ: KLCA കോട്ടപ്പുറം രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. രൂപത സമിതിയുടെ 2026- 28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നുഅനിൽ കുന്നത്തൂർ (പ്രസിഡണ്ട് )ജോൺസൺ വാളൂർ (ജനറൽ സെക്രട്ടറി)ജോൺസൺ മങ്കുഴി ( ഖജാൻജി )ജോസഫ് കോട്ടപറമ്പിൽ, ജെയിംസ് ഇലഞ്ഞിവേലിൽ, കൊച്ചുത്രേസ്യ ഫ്രാൻസിസ്, ഡഗ്ലസ് ആന്റെണി ( വൈസ് പ്രസിഡണ്ടുമാർ)ജിനി ജയ്സൺ, ടോമി തൗണ്ടശേരി, സാബു അവിട്ടംപിള്ളി, പോൾസൺ ചക്കാലക്കൽ ( സെക്രട്ടറിമാർ ) എന്നിവരെ ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോയ് ഗോതുരുത്ത് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ രൂപതാ പ്രസിഡണ്ടുമാരായ ഇ.ഡി. ഫ്രാൻസിസ്, അലക്സ് താളുപാടത്ത് എന്നിവർ പ്രസംഗിച്ചു.
എറണാകുളം: സത്യനാദകാഹളം മുഴക്കി കേരളത്തില്‍ ലക്ഷണമൊത്ത വര്‍ത്തമാന പത്രങ്ങള്‍ക്കു വഴിയൊരുക്കിയ മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭ, അഥവാ ആഗോള നിഷ്പപാദുക കര്‍മലീത്ത സഭയുടെ വിശുദ്ധ പത്താം പീയൂസ് പ്രവിശ്യാ പ്രസാധകരംഗത്തു വീണ്ടും ചരിത്രം വിരചിക്കുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും മേഖലകളില്‍ ബൃഹത്തും പ്രാമാണികവുമായ നാലു ഗ്രന്ഥങ്ങള്‍ ഒരേ ദിവസം ഒരേ വേദിയില്‍ പ്രകാശനം ചെയ്തുകൊണ്ടാണ് അക്ഷരശുശ്രൂഷയിലെ മൂപ്പന്‍പദവിയെ അവര്‍ പുനരടയാളപ്പെടുത്തുക. എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ശനിയാഴ്ച (ഡിസംബര്‍ 20) വൈകിട്ട് അഞ്ചിനാണ് ചടങ്ങ്. മലയാളത്തില്‍ ബൈബിള്‍ വിവര്‍ത്തനരംഗത്തെ ആദ്യ കത്തോലിക്ക സംരംഭമായ മഞ്ഞുമ്മല്‍ പുതിയ നിയമം (1905), ബഹുമുഖ പ്രതിഭയും സഭാചരിത്രകാരനുമായ ബ്രദര്‍ ലെയോപ്പോള്‍ഡ് ഒസിഡിയുടെ മാസ്റ്റര്‍ പീസ് ആയ കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍ (1938). ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. ഫാന്‍സിസ് പേരേപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ് (2021) എന്നീ ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനവും, ഫാ.…
ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് സമ്മാനിക്കുന്ന, ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും, ക്രിസ്തുമസ് മരം സമ്മാനിച്ച, ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു.
മണിപ്പൂർ: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്‌മെയ് കത്തോലിക്കാ ബൈബിൾ പ്രകാശനം ചെയ്തു .സേനാപതിയിലെ സെന്റ് പോൾ ഇടവകയിൽ ഔദ്യോഗികമായി നടന്ന ചടങ്ങ് റോങ്‌മെയ് നാഗ ജനതയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക, ഭാഷാ, ആത്മീയ പ്രാധാന്യമുള്ള ഒരു നിമിഷമായി.ഇംഫാൽ ബിഷപ്പ് ഡൊമിനിക് ലുമോൺ അധ്യക്ഷത വഹിച്ച ദിവ്യകാരുണ്യ ആഘോഷത്തിനിടെയാണ് ബൈബിൾ പ്രകാശനം ചെയ്തത്. വിവർത്തന സംഘത്തിന്റെ സമർപ്പണത്തിനും സ്ഥിരോത്സാഹത്തിനും അദ്ദേഹം അവരെ അഭിനന്ദിച്ചു. സ്വന്തം മാതൃഭാഷയിൽ തിരുവെഴുത്ത് ഉണ്ടായിരിക്കുന്നത് വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സാംസ്കാരിക സ്വത്വം സംരക്ഷിക്കുകയും ദൈവവുമായുള്ള ജനങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി പ്രസിദ്ധീകരിച്ച പാഠത്തിൽ പഴയതും പുതിയതുമായ നിയമങ്ങൾ ഉൾപ്പെടുന്നു, ഭാഷാപരമായ കൃത്യത, ദൈവശാസ്ത്ര സമഗ്രത, അജപാലന വ്യക്തത എന്നിവ ഉറപ്പാക്കാൻ വർഷങ്ങളോളം പ്രവർത്തിച്ച റോങ്‌മെയ് കാത്തലിക് സ്ക്രിപ്റ്റ് ട്രാൻസ്ലേഷൻ ടീം തയ്യാറാക്കിയതാണ് ഇത്. ഇംഫാൽ അതിരൂപതയുടെ ബൈബിൾ കമ്മീഷനും വിവിധ സമൂഹ നേതാക്കളും ഈ സംരംഭത്തിന് പിന്തുണ നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
