- വീണ്ടും ചരക്ക് കപ്പലപകടം: 18 പേരെ രക്ഷപ്പെടുത്തി
- കണ്ണൂർ അഴീക്കൽ തീരത്ത് കപ്പലിൽ പൊട്ടിത്തെറി
- ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
- കപ്പലപകടം: കമ്പനിക്കെതിരെ കേസെടുക്കില്ല, ഇൻഷുറൻസ് ക്ലെയിമിന് ശ്രമം
- ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ -എംഎസ്സി ഐറിന വിഴിഞ്ഞത്തേക്ക്
- ഐ-സ്റ്റാർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
- യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ കിരീടം നേടി
- ‘എൻ്റെ ജീവനാദം എൻ്റെ ബിസിസിയിൽ’ പദ്ധതിക്ക് ആലപ്പുഴ രൂപതയിൽതുടക്കം കുറിച്ചു
Author: admin
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി വിജയന്‍ കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പ് നല്‍കിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്. അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഗംഗാവാലിയിലെ അടിയൊഴുക്ക് കുറയാത്തതിനാല്‍ പുഴയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിരച്ചിലിനായി പ്രദേശത്തേക്ക് എത്തിയ ഈശ്വര്‍ മല്‍പെയും സംഘവും മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തിരിപ്പിച്ചതോടെ സംഘം മടങ്ങി. ‘പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ…
പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം. ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് മലയാളി താരം പി ആർ ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങി 22-ാം മിനിറ്റിൽ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. പെനാൽറ്റി കോർണറിൽ നിന്ന് ലഭിച്ച പാസിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് ആണ് വലചലിപ്പിച്ചത്. പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം. പക്ഷേ 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു. ലീ മോർട്ടന്റെ ഗോളിൽ ബ്രിട്ടൻ സമനില പിടിച്ചു. ആദ്യ പകുതിയിലെ രണ്ട്…
പല ദീപുരാജ്യങ്ങളും സമുദ്രനിരപ്പ് വര്‍ധനയുടെ ഭവിഷ്യത്തുകള്‍ നേരിട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ന് കടല്‍ ചിലരുടെ വീട്ടുമുറ്റത്ത് അവര്‍ പോലും തിരിച്ചറിയാതെ എത്തിയിട്ടുണ്ട്.
മുലയൂട്ടലിന്റെ ആവശ്യകതയും ഗുണങ്ങളും ബോധവൽക്കരിക്കാനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാനുമായി ആഗസ്റ്റ് 1മുതൽ 7വരെ എല്ലാ വർഷവും ലോക മുലയൂട്ടൽ വാരം (World Breastfeeding Week) ആയി ആചരിച്ചു വരുന്നു. 1991ൽ WHO മുലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവിഷ്കരിച്ച “Baby Friendly Hospital Initiative”ന്റെ തുടർച്ചയായി ആണ് ഇത് നടത്തി വരുന്നത്.
കൊച്ചി:പിതൃസ്മരണയില്‍ ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും. ആലുവ ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.ആലുവ മണപ്പുറം,തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം,…
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു വ്യാഴാഴ്ചയും ഇന്നുമായി 39 എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം നഗരത്തിലും തൃശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്നു രജിസ്റ്റർ ചെയ്തു.
മനില: ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്താണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബാഴ്സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മേപ്പാടി:നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവര്‍ക്കായി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും. തിരച്ചില്‍ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്‌മോര്‍ട്ടം നടത്തി. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ചു പരിശോധന നടത്തും. എത്തിക്കുന്നത് സൈന്യത്തിന്റെ റഡാറുകളാണ്. ഒരു സാവർ റഡാറും നാല് ർ റെക്കോ റഡാറുകളുമാണ് ഇന്ന് പരിശോധനക്ക് എത്തിക്കുക
കൊച്ചി: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട് മേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി “റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ). വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായാണ് “റീവാംപ് വയനാട്” എന്ന പദ്ധതിക്ക് കെ എൽ സി എ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം രൂപം നൽകിയത്. വിവിധ തലങ്ങളിലുള്ള സഹകാരികളിൽ നിന്ന് സമാഹരിയ്ക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവർക്ക് ഭവനങ്ങൾ പണിത് നൽകുന്നതിനും മറ്റ് പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിയ്ക്കുന്നത്. കെ എൽ സി എസംസ്ഥാന സമിതിയും കോഴിക്കോട് രൂപത സമിതിയും മറ്റു രൂപതാ സമിതികളും സഹകരിച്ചാണ് ഫണ്ട് സമാഹരണത്തിന് മുൻകൈ എടുക്കുന്നത്. സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ് എന്ന് കെ എൽ സി എ…
മുണ്ടക്കൈ :ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തി . സ്‌കൂബ സംഘം അടക്കമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. മാവൂര്‍, വാഴക്കാട്, മുക്കം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് തെരച്ചില്‍ നടത്തിയത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിലിന്റെ നാലാം ദിനത്തിൽ നാല് പേരെ ജീവനോടെ കണ്ടെത്തിയത് ആശ്വാസമായി . പടവെട്ടിക്കുന്നിൽ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ ഒറ്റപ്പെട്ട നിലയില്‍ നാല് പേരെ കണ്ടെത്തിയത്. രണ്ട് സ്‌ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, ക്രിസ്റ്റി, എബ്രഹാം എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേരെയാണ് കണ്ടെത്തിയത്. ഇതുവരെ 338 മൃതദേഹങ്ങൾ കണ്ടത്തി.വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങൾ.ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മായ, മർഫി, മാഗി എന്നീ പോലീസ് നായകളാണ് തിരച്ചിലിന് സഹായമായത് . കൊച്ചി സിറ്റിയുടെ രണ്ട് കഡാവർ നായകളും വയനാട് ജില്ലയുടെ റെസ്ക്യു നായയും ചേർന്ന് വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങളാണ്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.