Author: admin

ഉറിയും ചിരിക്കും / കെ ജെ സാബു ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന് സംഘപരിവാരം പറഞ്ഞാൽ പിന്നെ അപ്പീലില്ല . വിചിത്ര പരാമർശവുമായി രംഗത്തുവന്നത് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിലാണ് ഠാക്കൂർ തന്റെ വിജ്ഞാനം വിളമ്പിയത് . വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഠാക്കൂർ . ദോഷം പറയരുതല്ലോ ,വിദ്യാർഥികൾ പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും കൂടി ഠാക്കൂർ പറഞ്ഞു, ഇന്ത്യയുടെ പാരമ്പര്യം കാക്കത്തൊള്ളായിരം മിത്തുകളാണെന്ന് ആദ്യമായ് പറയുന്ന ആളല്ല ഇദ്ദേഹം . തൻറെ മഹത്തായ പ്രബോധനത്തിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. അത്രയേറെ ആത്മാർത്ഥതയുണ്ട് പറഞ്ഞ വിടുവായയിൽ അങ്ങേർക്ക് .നമ്മളിപ്പോഴും വർത്തമാനകാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ പറയുന്നു . ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ…

Read More

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി ലോകമെമ്പാടും മലയാളികൾ . ഓണത്തിന് പൂവിളിയുയര്‍ത്തി നാളെയാണ് അത്തം . കേരളത്തിൽ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെയാണ് . ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പച്ചക്കറി ,പൂക്കച്ചവട വിപണിയും സജീവമായിട്ടുണ്ട് .അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്ന് വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും.അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷനായിരിക്കും.മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. സിനിമാ നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അത്തം ഘോഷയാത്ര ആരംഭിക്കും. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര തിരിച്ചെത്തും . വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും . അത്താഘോഷത്തോടനുബന്ധിച്ച് വിവിധ…

Read More

തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. സപ്ലൈകോ സബ്സിഡി- നോണ്‍ സബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും സ്റ്റാളുകളിൽ ലഭ്യമാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഫെയറുകൾ സംഘടിപ്പിക്കും.

Read More

മോസ്കോ: ഉക്രെയ്ൻ 34-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു. ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനാണ് തീപിടിച്ചത്.ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായും ഇത് ഒരു സഹായ ട്രാൻസ്‌ഫോർമറിന് തീപിടുത്തത്തിനും നാശനഷ്ടത്തിനും കാരണമായതായും റഷ്യ ആരോപിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടർന്ന് ഉക്രെയ്‌നിന്റെ അതിർത്തിയോട് ചേർന്നുള്ള കുർസ്ക് ആണവ നിലയത്തിലെ (എൻ‌പി‌പി) മൂന്നാം നമ്പർ റിയാക്ടറിന്റെ പ്രവർത്തന ശേഷി 50 ശതമാനം കുറഞ്ഞതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, രാത്രിയിലെ ആക്രമണങ്ങളിൽ നിരവധി വൈദ്യുതി, ഊർജ്ജ സൗകര്യങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന വിഷയത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കെപിസിസിയിലും വനിതാനേതാക്കൾക്കിടയിലും കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.

Read More

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രിക്കും കത്തോലിക്ക കോൺഗ്രസ് നിവേദനം സമർപ്പിച്ചു.

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ഐഎസ്ആർഒ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി 01) വിജയകരമായി പൂർത്തിയാക്കി . മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സുപ്രധാന ദൗത്യമാണിത് . ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിൽ സുരക്ഷിതമായി എത്തിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പരീക്ഷണമാണ് നടന്നത്. വ്യോമസേനയുടെ ചീനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിലെത്തിച്ച് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് പരീക്ഷണത്തിനായി പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ഇട്ടത്. കടലിൽ സുരക്ഷിതമായി ഇറങ്ങിയ പേടകത്തെ നാവിക സേനയുടെ കപ്പൽ ഉപയോഗിച്ചാണ് തിരികെയെടുത്തത്.

Read More

സനാ : ഞായറാഴ്ച ഉച്ചയോടെ യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്‍റെ വ്യോമാക്രണം. വലിയ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട് . സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരവും ഹൂതി മിസൈല്‍ ബേസുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത് . സനായില്‍ ഇസ്രയേല്‍ ആക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍– മസീറ സ്ഥിരീകരിച്ചു. സനായിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനഷ്ടമുണ്ടായെന്നും ഹൂതികള്‍ എപിയോട് പറഞ്ഞു. തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു . സനായിലെ എണ്ണ ശുദ്ധീകരണ ശാലയിലും പവര്‍ സ്റ്റേഷനിലുമാണ് ആക്രമണമെന്നാണ് അല്‍– മസീറ റിപ്പോര്‍ട്ട്.

Read More

ടെൽഅവീവ്: ഇസ്രായേലിന് സ്വതം തട്ടകത്തിൽ നിന്നുതന്നെ പ്രതിഷേധം. ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ ടെൽ അവീവിൽ തെരുവിലിറങ്ങിയത് ഇസ്രായേൽ പൗരൻമാർ. പ്രകടനത്തിനിടെ ‘ഞങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഞങ്ങൾ ഗസ്സയെ രക്ഷിക്കും’ എന്ന് അവർ മുദ്രാവാക്യം മുഴക്കി. യുദ്ധവിരുദ്ധ പ്രതിഷേധക്കാരിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി . തെൽഅവീവിൽ നടന്ന പ്രതിഷേധത്തിലാണ് 61 വയസ്സുള്ള ഇസ്രായേൽ പൗര ഗസ്സക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയത്.

Read More