- KLCWA ക്ക് പുതിയ സംസ്ഥാന നേതൃത്വം
- കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ നാളെ (20.03.26)
- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
Author: admin
കോൺഗ്രസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ അജ്ഞാത സംഘം അതിക്രമിച്ചു കയറി മോഷണം നടത്തി.
മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്.
മമ്മൂട്ടി തന്റെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളാണെന്ന് കെ വി തോമസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ക്ലാസിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസിൽ നിന്നു പുറത്താക്കിയതായി ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മൂട്ടി തന്നെ കുറിച്ചിരുന്നു.
പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.
കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്
മാർട്ടിൻ എൻ ആൻ്റണി രണ്ടു യുവാക്കൾ. മരിക്കുമ്പോൾ ഒരാൾക്ക് പതിനഞ്ചു വയസ്സും മറ്റൊരാൾക്ക് ഇരുപത്തിനാലും. പറഞ്ഞുവരുന്നത് വിശുദ്ധജന്മങ്ങളായ കാർലോ അക്യൂത്തിസിനെ കുറിച്ചും പിയർ ജോർജോ ഫ്രസാത്തിയെ കുറിച്ചുമാണ്.ഇന്ന് (സെപ്റ്റംബർ 7 2025 ൽ) അവരെ തിരുസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആ പതിനഞ്ചു വയസ്സുകാരന് മുപ്പത്തിനാലു വയസ്സാകുമായിരുന്നു. നിശബ്ദതയെ സ്നേഹിച്ചവരാണ് ഈ രണ്ടുപേരും. നിശബ്ദതയ്ക്ക് എപ്പോഴും ഒരു ശൂന്യത വേണം. എങ്കിലേ അവർണ്ണനീയമായ ഒരു നിറവിലേക്ക് അതു നമ്മെ നയിക്കു. മലകയറ്റം ഒരു ഹോബിയാക്കി മാറ്റിയ ജോർജോ ഫ്രസാത്തി കൊതിച്ചതും തേടിയതും കാൽവരി മലയിലെ ക്രൂശിക്കപ്പെട്ടവന്റെ മൗനമാണ്. മറിച്ച് അക്യൂത്തിസ് തൻ്റെ നിശബ്ദതയെ വാചാലമാക്കുന്നത് ദിവ്യകാരുണ്യനാഥന്റെ മുമ്പിലിരുന്നുകൊണ്ടാണ്. വിശുദ്ധരുടെ ജീവിതകഥകളിൽ കാണുന്ന അതിശയോക്തികൾ ഒന്നുമില്ലാത്ത രണ്ടു യുവാക്കൾ. ജീവിതത്തെ മാരകമായ ഒരു സംഭവമായി രൂപാന്തരപ്പെടുത്താതെ, ഒരു ആശയക്കുഴപ്പവും സൃഷ്ടിക്കാതെ കടന്നുപോയ രണ്ടുപേർ. സ്വന്തം പ്രകാശത്തിൽ കാണപ്പെടാൻ ആഗ്രഹിക്കാത്ത രണ്ടുപേർ. എപ്പോഴാണ് ഒരാൾ വിശുദ്ധനാകുന്നത്? മാനുഷിക പ്രശംസയ്ക്കും ദൈവീക അജ്ഞേയതയ്ക്കും…
തിരുവനന്തപുരം: ഇന്ന് ചതയം . ശ്രീനാരായണ ഗുരു ജയന്തി. സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളുമുണ്ടാകും .ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണാർത്ഥം ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ ഗുരുജയന്തി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വർക്കല ശിവഗിരിയിൽ നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊല്ലവർഷം 1030-മാണ്ട് ചിങ്ങമാസം 14-ാം തീയതി ചതയനാളിലായിരുന്നു ഗുരു ജനിച്ചത് .മാനവിക ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് സമർപ്പിച്ചത്. കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകാസ്ഥാനമാക്കിയ ദർശനങ്ങളായിരുന്നു അത് . ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന അദ്ദേഹത്തിന്റെ തത്വചിന്ത കേരളീയ മനഃസാക്ഷിയിൽ ആഴത്തിൽ വേരോടി. കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആ ചിന്തകൾ നൽകിയ സംഭാവന ചെറുതല്ല. എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി. ഗുരുദർശനങ്ങൾ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇക്കുറി ഗുരുജയന്തി ആചരിക്കുന്നത്. വർക്കലയിൽ രാത്രി ഒമ്പതരക്ക്…
ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു ആകാശ വിരുന്ന് ഇന്ന് കാണാനാവും. രാത്രി ആകാശത്ത് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചന്ദ്രനെ കടും ചുവപ്പ് നിറത്തിലാണ് ദൃശ്യമാവുക .”രക്ത ചന്ദ്രൻ” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ ശ്രദ്ധേയമായ പ്രതിഭാസം 82 മിനിറ്റ് നീണ്ടുനിൽക്കും, ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കും .ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാം.എട്ടാം തീയതി അർധരാത്രി കഴിഞ്ഞ് 22 മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്.
ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിയ്ക്ക് സമീപം പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതിഷേധം . യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധ റാലി ജറുസലേമിൽ നടന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു . ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ‘മരണത്തിന്റെ നിഴലുള്ള സർക്കാർ’ എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. ‘അവർ ഇപ്പോഴും ഗാസയിൽ എന്തിനാണ്?’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു.
കൊച്ചി:സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഇറ്റലിക്കാരൻ ആയ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ 7 ന് തന്നെ വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭി ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിക്കുന്നു. യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അകിറ്റസിന്‍റെ നാമധേയത്തിലുള്ള ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശിർവദിക്കപ്പെടുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
