- ന്യൂനമര്‍ദ്ദം തീവ്രമായി,അഞ്ചുദിവസം വ്യാപക മഴ
- ട്രംപ് സര്‍ക്കാരില്‍ നിന്ന് ഇലോണ്‍ മസ്ക് പടിയിറങ്ങി
- വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി
- ട്രംപിന്റെ വ്യാപാരനടപടിയെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി
- വൈദ്യുതി ബില്ലിൽ ഈ മാസം മുതൽ കുറവ് വരും
- കോട്ടപ്പുറം കൺവെൻഷൻ സമാപനം വ്യാഴാഴ്ച
- കമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം
- കൊവിഡ് കേസുകളിലെ വർദ്ധന; ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല-മന്ത്രി വീണാ ജോർജ്
Author: admin
കണ്ണൂർ : കണ്ണൂർ ഫൊറോന മതാധ്യാപക സെമിനാർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കണ്ണൂർ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളിൽ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാർ ഉത്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി രതീഷ് ആൻ്റണി മതബോധന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ വർഗ്ഗീസ് മാളിയേക്കൽ, സിസ്റ്റർ റോസ്മിൻ , പോൾ ജോൺ, അനീഷ ബോബൻ, ജെൻസൺ ജെയിംസ്, സിസ്റ്റർ എൽസി , ഹിമ , അമ്പിളി എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ കൊല്ലം രൂപതയിൽ നിന്നുള്ള ഫാ. ബിന്നി മേരി ദാസും ഫാ ലിൻ്റോ എസ് ജെ യും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സെമിനാറിൽ പങ്കെടുത്ത മുഴുവൻ മതാധ്യാപകർക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കും തലയും രൂപത മതബോധന…
മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ശശിയുടെ ആജ്ഞാകാരിയായ ക്രമസമാധാന വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര് അജിത്കുമാറും ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ ഉപജാപകസംഘമാണെന്ന നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി.വി അന്‍വറിന്റെ അത്യന്തം നാടകീയമായ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.
പടിഞ്ഞാന്‍ ഓസ്ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍ സംഘം, രണ്ട് മാസമെടുത്ത് 1600 മൈലുകള്‍ക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതാണ് പ്രമേയം.
ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്ണര്ഡീന് ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ കാലത്തിന്റെ സംസ്കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേര്‍പ്പെടാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് സാഹിത്യം അനിവാര്യമാണ് ‘നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിഗമനം പോപ്പ് ഫ്രാന്‍സിസ് ഓര്‍മ്മപ്പെടുത്തുന്നു.
സിനിമയില്‍ നിന്നു മലയാളത്തിനു മനോഹരമായ മരിയഗീതികള്‍ ലഭിച്ചിച്ചിട്ടുണ്ട്. അവയില്‍ ചില ഗാനങ്ങള്‍ പിന്നീട് നമ്മുടെ ദേവാലയസംഗീതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതില്‍ ഏറ്റവും പ്രശസ്തമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ ,’ നന്മ നേരും അമ്മ’ എന്നീ ഗാനങ്ങളെക്കുറിച്ചു മുന്‍പൊരിക്കല്‍ ഇവിടെ എഴുതിയിട്ടുണ്ട്.
കൊല്ലം: ദൈവദാസനായ ജെറോം മരിയ ഫെര്‍ണാണ്ടസ് പിതാവിന്റെ 123-ാം ജന്മവാര്ഷികാഘോഷം തുടങ്ങി സെപ്റ്റംബര്‍ 8 നാണ് സമാപനം . കോയിവിള ഇടവകയിലുള്ള ദൈവദാസന്റെ ജന്മഗൃഹത്തിലാണ് ആഘോഷപരിപാടികൾ . ദൈവദാസന് ജനിച്ചുവളര്‍ന്ന തുപ്പാശ്ശേരില്‍ ഭവനം കഴിഞ്ഞ വര്‍ഷമാണ് എം.എസ്.എസ്.റ്റി. സന്ന്യാസസമൂഹം ഏറ്റെടുത്തത്. എം.എസ്.എസ്.റ്റി. സന്ന്യാസ സഭയുടെ സ്ഥാപകന്‍ കൂടിയായ ബിഷപ്പ് ജെറോമിന്റെ സ്മരണ നിലനിര്‍ത്താന്‍ സഹായകമായ തീര്‍ത്ഥാടനകേന്ദ്രമായി ജന്മഗൃഹം മാറിക്കൊണ്ടിരിക്കുന്നു. 8 ദിവസങ്ങള്‍ നീളുന്ന പ്രാര്‍ത്ഥനാഞ്ജലി കൊല്ലം രൂപതാ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു . ചവറ തെക്കുംഭാഗം ഫെറോനയിലെ ഇടവകകളില്‍ നിന്നും വിശ്വാസ സമൂഹം ഓരോ ദിവസവും ദൈവദാസന്റെ ജന്മഗൃഹം കാണാനും പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ട് . കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനാ പ്രതിനിധികള്‍ ഈ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുക്കുന്നു. ജെറോം പിതാവിന്റെ വിശുദ്ധ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും കൊല്ലം രൂപതാ വികാരി ജനറളുമായ മൊണ്. ബൈജു ജൂലിയാന്, എം.എസ്.എസ്.റ്റി സന്ന്യാസ സഭയുടെ സുപ്പീരിയര്‍…
ഗുവാഹത്തി : അതിർത്തി സംസ്ഥാനമായ അസമില്‍ ബംഗാളി മുസ്ലിം വിഭാഗത്തിലെ 28 പേരെ അറസ്റ്റ് ചെയ്ത് വിദേശികള്‍ക്കുള്ള ഫോറിൻ ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് അയച്ചു. ബാര്‍പേട്ട ജില്ലയിലാണ് സംഭവം. വിദേശി ട്രൈബ്യൂണലുകള്‍ നേരത്തേ ‘വിദേശി’കളെന്ന് പ്രഖ്യാപിച്ചവരാണ് ഇവരെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു . ഗ്രാമത്തിൽ നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലെ ട്രാന്‍സിറ്റ് ക്യാമ്പിലേക്കാണ് അയച്ചത്. തിങ്കളാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 28 കുടുംബങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് പൊതുപ്രവര്‍ത്തകനായ ഫാറൂഖ് ഖാന് പറഞ്ഞു.സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെങ്കിലും ഇവരെ ബാര്‍പേട്ട എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി നിര്‍ബന്ധിതമായി ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. അസം പോലീസിന്റെ അതിര്‍ത്തി വിഭാഗമാണ് ഇവര്‍ക്ക് വിദേശികള്‍ക്കുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കേസുകള്‍ വിദേശി ട്രൈബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തു. നിരവധി വാദംകേള്‍ക്കലിന് ശേഷം പിന്നീട് ഇവരെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഫാറൂഖ് ഖാന് പറഞ്ഞു. ഗോള്‍പാറയിലെ ഫോറിന് ട്രാന്‍സിറ്റ് ക്യാമ്പില്‍ നിലവില്‍…
സിംഗപ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ,സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി കൂടിക്കാഴ്ച നടത്തി. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുവാൻ ചർച്ചയിൽ ധാരണയായി. വോംഗിൻ്റെ ക്ഷണപ്രകാരമാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് സിംഗപ്പൂരിലെത്തിയത്. വോംഗുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകി. അവിടെയുള്ള സന്ദർശക പുസ്തകത്തിലും പ്രധാനമന്ത്രി ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം എഴുതപ്പെട്ടുവെന്നും നരേന്ദ്ര മോദി – വോംഗ് കൂടിക്കാഴ്ചയിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സ്ഥാപിക്കപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ കുറിച്ചു. നൂതന ഉൽപ്പാദനം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, ഹെൽത്ത് കെയർ & മെഡിസിൻ, നൈപുണ്യ വികസനം, സുസ്ഥിരത എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവർ വിപുലമായി അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.