Author: admin

തിരുവനന്തപുരം: ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിലായിരുന്നു വിമർശനം. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാർത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങൾ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. വികസനത്തിൻ്റെ പേരിൽ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

Read More

ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ-മഗാസി, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ “കൂട്ടക്കൊല” എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇതിനിടെ ഖാൻ യൂനിസിന് കിഴക്ക് മാൻ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തിൽ ആക്രമണം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റവരിൽ പലരെയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊച്ചി :സമാധാനത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്ത് ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആനന്ദം പങ്കിടുകയാണ് .കേരളത്തിൽ വിവിധ സഭാസമൂഹങ്ങൾ പാതിരാകുർബാനയോടെ ക്രിസ്മസിനെ വരവേറ്റു .ആഗമനകാല ആചാരാനുഷ്ഠാനങ്ങൾക്ക് ഒടുവിൽ ഇന്നലെ എല്ലാദേവാലയങ്ങളിലും പാതിരാകുർബാനകൾ നടന്നു . എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ . എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്ട്രേറ്റർമാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാർത്ഥനാശുശ്രൂഷകൾ.കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകൾക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നില്ല. എല്ലാ വായനക്കാർക്കും ജീവനാദത്തിന്റെ ക്രിസ്മസ് മംഗളങ്ങൾ

Read More

വത്തിക്കാൻ :യേശുവിൻറെ ആഗമനം തിരിച്ചറിയാതിരിക്കുകയും അവിടത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഒരു ഗതകാല സംഭവത്തിലൊതുങ്ങുന്നതല്ലെന്നും അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള റോമാൻകൂരിയാ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ. തിരുപ്പിറവിത്തിരുന്നാളിൽ അന്തർലീനമായിരിക്കുന്ന മൗനത്തിൻറയും മിതത്വത്തിൻറെയും ശ്രവണത്തിൻറെയും പൊരുളിനെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ വീക്ഷണങ്ങളെ അവലംബമാക്കി നല്കിയ തൻറെ തിരുപ്പിറവിത്തിരുന്നാൾ വിചിന്തനത്തിലാണ് അദ്ദേഹം ഇതു വിശദമാക്കിയത് . ക്രിസ്തുമസ്സ് നാം ആഘോഷിക്കുന്നുണ്ടെങ്കിലും നമ്മുടെ മദ്ധ്യേയുള്ള ക്രിസ്തുസാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ലയെന്ന വസ്തുത കർദ്ദിനാൾ ഫാരെൽ ചൂണ്ടിക്കാട്ടി. രക്ഷകൻറെ പിറവി നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ വീണ്ടെടുപ്പിൻറെ ആരംഭവും നമ്മുടെയും ലോകത്തിൻറെയും ജീവിതത്തെ മാറ്റിമറിച്ച സംഭവവും ആണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ശൂന്യവും ഉപരിപ്ലവവുമായ ആഘോഷങ്ങളിൽ നാം മുങ്ങിപ്പോകുകയും ലോകത്തിൻറെ പൊതുവായ നിസ്സംഗതയും ആകീർണ്ണനവും സംഭ്രാന്തതയും നമ്മുടെ ആത്മാവിൽ പ്രവേശിക്കുകയും ചെയ്യാനനുവദിക്കാനാകില്ലയെന്ന് കർദ്ദിനാൾ ഫാരെൽ പറയുന്നു.

Read More

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട്‌ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽനിന്ന് അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അടുത്ത അനുയായിയായ രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സുധാകരൻ പക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി. രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽനിന്ന് രാജിവയ്‌ക്കുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ല. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും കെപിസിസി അധ്യക്ഷനായിട്ടും കെ സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു. ഏറെ കാലമായി കോൺഗ്രസ് തന്നെ അവഗണിക്കുകയാണെന്നും രഘുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു .

Read More

തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിക്കും. യുവതാരം രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.സച്ചിന്‍ ബേബി, രോഹന്‍ പ്രേം, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നീ പ്രമുഖ താരങ്ങളെല്ലാം സ്‌ക്വാഡില്‍ ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഉത്തര്‍പ്രദേശാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും.

Read More

തിരുവനന്തപുരം: മുന്നണിയിലെ ധാരണപ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജി സമർപ്പിച്ചു. ഇരുവരും മുഖ്യമന്ത്രിക്കാണ് രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേരുന്നതിനിടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കത്ത് കൈമാറിയത്. കെ ബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയാക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വർഷം കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്തെന്നും സംതൃപ്തി ഉണ്ടെന്നും ദേവർകോവിൽ പറഞ്ഞു. കുടിശ്ശികയില്ലാതെ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം തീർത്ത് നൽകിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി…

Read More

മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെ കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകി. ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. പകൽസമയത്ത് 1714 ക്യുസെക്സ് ജലമായിരുന്നു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകിയെത്തുന്നത് 1323 ക്യുസെക്സ് മാത്രമാണ്. ഇതിൽ 300 ക്യുസെക്സ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വനമേഖലയിൽ മഴയില്ലാത്തതും ആശ്വാസം പകരുന്നു. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്കും നിലവിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ജലം ടണൽ വഴി വൈഗ അണക്കെട്ടിൽ എത്തിച്ച് തമിഴ്നാടിന് ജലനിരപ്പ് നിയന്ത്രണ വിധേയമാക്കി നിലനിർത്തുവാനും കഴിയും. എങ്കിലും ജാഗ്രത മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയത്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിയാർ തീരദേശത്ത് ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെയാണ് കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകിയത്. ജലനിരപ്പ് 141…

Read More

സുൽത്താൻബത്തേരി: വ­ന്യമൃഗ ശ­ല്യം രൂ­ക്ഷ­മാ­യ­തി­നാല്‍ പാ­തി­രാ­കുര്‍­ബാ­ന­യു­ടെ സമ­യം മാ­റ്റി മാ­ന­ന്ത­വാ­ടി അ­തി­രൂപ­ത. ക്രി­സ്­മ­സി­ന്‍റെ ച­ട­ങ്ങു­കള്‍ രാത്രി പ­ത്തി­ന് മു­മ്പ് തീര്‍­ക്ക­ണ­മെ­ന്നാ­ണ് നിര്‍­ദേശം. രൂ­പ­ത­യു­ടെ കീ­ഴി­ലു­ള്ള 160 ഇ­ട­വ­ക­കള്‍ക്കും ഇ­തു­സം­ബ­ന്ധി­ച്ച അ­റി­യി­പ്പ് നല്‍കി. രൂ­പ­ത­യി­ലെ ഭൂ­രിപ­ക്ഷം ഇ­ട­വ­ക­കളും മ­ല­യോ­ര മേ­ഖ­ല­യി­ലാ­ണ്. ഇ­വി­ടെ­യെല്ലാം പ­തി­വാ­യി വ­ന്യ­മൃ­ഗശ­ല്യം ഉ­ണ്ടാ­കു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തീ­രു­മാനം. മ­നു­ഷ്യ­നാ­ണ് ആ­ദ്യ പ­രി­ഗ­ണ­ന­യെ­ന്ന് മാ­ന­ന്ത­വാ­ടി ബിഷ­പ്പ് മാര്‍ ജോ­സ് പൊ­രു­ന്നേ­ടം പ്ര­തി­ക­രിച്ചു. ഇ­തു­ത­ന്നെ­യാണ് ക്രി­സ്­മ­സി­ന്‍റെ സ­ന്ദേ­ശ­മെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

Read More

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുന:സംഘടനയില്‍ സച്ചിന്‍ പൈലറ്റിന് പ്രധാന ഉത്തരവാദിത്വം നൽകി കോണ്‍ഗ്രസ് നേതൃത്വം. ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സച്ചിന് നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയെ ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചു.ഒരർത്ഥത്തിൽ സോണിയയെ ഒഴിവാക്കി . ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. ഇത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട് .

Read More