- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
Author: admin
കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമർപ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവൻ പ്രത്യാശയുടെ മക്കളാക്കി തീർക്കുവാൻ കഠിനമായി പ്രയത്നിച്ച ഒരു ആത്മീയ ആചാര്യനും ക്രാന്തദർശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയാണ് കാലം ചെയ്തത്. ഈസ്റ്റർ തിങ്കൾ ഏപ്രിൽ 21, 2025 ന്88ാം വയസ്സിൽ അദ്ദേഹത്തിന്റെ…
ഒന്‍പതു ദിവസത്തെ ദുഃഖാചരണം (നൊവെന്‍ദിയാലെസ്) സഭ പ്രഖ്യാപിക്കാറുണ്ട്. ‘ഊനിവേര്‍സി ദോമിനിച്ചി ഗ്രെഗിസ്’ എന്ന അപ്പസ്‌തോലിക ഭരണഘടന അനുസരിച്ച് പാപ്പായുടെ മൃതസംസ്‌കാര കര്‍മങ്ങള്‍ മരണാനന്തരം നാലു ദിവസത്തിനും ആറുദിവസത്തിനുമിടയില്‍ നടത്തേണ്ടതാണ്.
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര് പ്രഖ്യാപിച്ചു. ഈ സമയം അവിടെ കൂടിയിരുന്ന പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു ആരാണ് ഇദ്ദേഹം. അദ്ദേഹത്തെ അറിയാത്ത മെത്രാന്മാരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. സ്വതസിദ്ധമായ ശൈലിയിലും, പ്രാര്‍ത്ഥനജീവിതത്തിലൂടെയും ആഗോളകത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ നക്ഷത്രമായി അദ്ദേഹം മാറിയത് പെട്ടെന്നായിരുന്നു. മൂന്നുവര്‍ഷക്കാലത്തോളം ഞാന്‍ പാപ്പയ്‌ക്കൊപ്പം റോമില്‍ ജോലി ചെയ്തു. ഇക്കാലം എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചത്. 2013 ഏപ്രില്‍ ആറാം തീയതിയിലെ പ്രഭാതം. കുര്‍ബാനക്കുപ്പായം ധരിക്കാന്‍ ഞാന്‍ സാക്രിസ്റ്റിയില്‍ എത്തി. പെട്ടെന്നാണ് അദ്ദേഹം കടന്നു വന്നത്. അവിടെയുണ്ടായിരുന്നതില്‍ വളരെ ലളിതമായ…
ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്‍കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.
മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർത്തൽ. ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു. ശത്രുവിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍…
കൊച്ചി: സഹനങ്ങളുടെ സങ്കടക്കടക്കടലുകൾക്കൊടുവിൽ വിജയത്തിന്റെ വെള്ളിവെളിച്ചമുണ്ടെന്ന പ്രത്യാശയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളിൽ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാർത്ഥനാ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളായി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷ. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം കത്തീഡ്രലിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികനായി .കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തിത്തീഡ്രലിൽ ബിഷപ്പ് ഡോ .അംബ്രോസ് പുത്തൻവീട്ടിൽ തിരുകർമ്മങ്ങൾക്ക് കാർമികനായി . ഓർത്തഡോക്‌സ് സഭയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ…
”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്‌റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കിയാണ് ദുഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിലേക്ക് ഭക്തജന പ്രവാഹമുണ്ട്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും വിശ്വാസത്തിനായി സമർപ്പിക്കുന്നു.ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൽക്കത്ത: ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണമെന്ന് ബിജെപി നേതാവ്. ബംഗാൾ ബിജെപി മുൻ അധ്യക്ഷൻ ദിലീപ് ഘോഷാണ് പ്രകോപന പരാമർശം നടത്തിയത്. നോർത്ത് 24 പർഗാനാസിലെ പൊതു റാലിയിലാണ് ആഹ്വാനം നടത്തിയത്. ‘ഹിന്ദുക്കൾ ഫർണിച്ചറുകൾ വാങ്ങുന്നു. പക്ഷേ വീടുകളിൽ ആയുധങ്ങൾ ഇല്ല. എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനെ വിളിക്കും, പക്ഷേ അവർ നിങ്ങളെ രക്ഷിക്കില്ല. എല്ലാവരും വീടുകളിൽ ആയുധം കരുതണം എന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം. പ്രകോപനപരമായ പരാമർശങ്ങൾ ജനങ്ങൾക്കിടയിലെ സാമുദായിക ഐക്യം തകർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുർഷിദാബാദിൽ പ്രതിഷേധത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷം രൂക്ഷമാണ്. നിലവിലെ സാഹചര്യത്തിൽ ദുരന്തബാധിത മേഖലകൾ സന്ദർശിക്കരുതെന്ന നിർദ്ദേശം ലംഘിച്ച് ബിജെപി നേതാവും അനുകൂലികളും സന്ദർശനം നടത്തിയതും സംഘർഷത്തിൽ കലാശിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച മൂന്നംഗ സംഘം പശ്ചിമബംഗാളിൽ എത്തി. സംഘർഷബാധിത മേഖലകളായ മുർഷിദാബാദ്, മാൾഡ എന്നിവിടങ്ങളിൽ…
വെള്ളറട: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിൽ പെസഹാ വ്യാഴം ലക്ഷങ്ങൾ മലകയറി പ്രാർത്ഥിച്ചു. രാവിലെ 5 മണിക്ക് സംഗമ വേദിയിൽ നിന്നും നെറുകയിലേയ്ക്ക് ആരംഭിച്ച കുരിശിന്റെ വഴിയക്ക് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ തീർത്ഥാടകർ മലകയറി തുടങ്ങി. വൈകുന്നേരമായതോടെ നെറുകയുംആരാധനാ ചാപ്പലും സംഗമ വേദിയും തീർത്ഥാടകരുടെ തിരക്കിൽ നിറഞ്ഞ് കവിഞ്ഞു.ഇടയ്ക്കിടെ പെയ്ത വേനൽ മഴയെ അവഗണിച്ചാണ് വിശ്വാസികൾ തീർത്ഥാടനം നടത്തിയത്.തീർത്ഥാടകരെ നിയന്ത്രിക്കാൻ പോലീസും വോളന്റിയേഴ്സും നന്നേ പാടുപ്പെട്ടു. തിരക്ക് രാത്രിയിലും തുടർന്നു. സംഗമ വേദിയിൽ വൈകുന്നേരം 6 മണിയ്ക്ക് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കും പാദ ക്ഷാളന ശുശ്രൂഷാ കർമ്മത്തിനും സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ഹെൻസിലിൻ ഒ.സി.ഡി മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തുടർന്ന് തിരുമണിക്കൂർ ആരാധനയ്ക്ക് കുരിശുമല, കൂട്ടപ്പു, കൊല്ലകോണം ഇടവകകൾ നേതൃത്വം നൽകി. രണ്ടാം ഘട്ട തീർത്ഥാടനം ദുഃഖവെള്ളിയാഴ്ച സമാപിക്കും. ദു:ഖവെള്ളിയാഴ്ച രാത്രി മുഴുവൻ സമയവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.