- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
- സിഎംഐ സന്യാസ സമൂഹത്തിനു പുതിയ പ്രിയോർ ജനറൽ
- വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ കൊടിയ ദുരിതത്തിൽ: ക്രൈസ്തവ നേതാവ്
- പാപ്പായ്ക്കൊപ്പം വിശുദ്ധബലിയിൽ പങ്കെടുക്കാൻ പണം; ഓൺലൈൻ തട്ടിപ്പുകാർ
- വിശുദ്ധവാരത്തിൽ പ്രത്യേക ക്രിസ്ത്യൻ പരിപാടികളുമായി ബി ബി സി
- KLCWA ക്ക് പുതിയ സംസ്ഥാന നേതൃത്വം
- കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഇന്ന്
- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
Author: admin
സ്പോർട്സ് / ബോബന് വരാപ്പുഴ ജിമ്മിജോര്‍ജ് ലോകവോളിബോളിന്റെ യവനരാജകുമാരനായി വാഴ്ത്തപ്പെടുന്നതിനു മുമ്പേ കേരളത്തിന്റെ കൊടിക്കൂറ ഉയരത്തില്‍ പറത്തിയ പ്രതിഭാധനനായിരുന്നു പപ്പന് എന്ന് അറിയപ്പെട്ടിരുന്ന എറണാകുളത്ത് വരാപ്പുഴക്കാരന്‍ ടി.ഡി. ജോസഫ്. പപ്പന്റെ വോളിബോള്‍ കളത്തിലെ പ്രകടനങ്ങള്‍ പിന്നീട് അതിശയകരമെന്ന് തോന്നിപ്പിക്കുന്ന കഥകളായി നാട്ടുകാര്‍ പാടിനടന്നു. വോളിബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന വീരകഥാപാത്രമായി പപ്പന് മാറി. വടകര പപ്പന് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പത്മനാഭന് വീരശുരപരാക്രമിയായി കേരളത്തിലാകമാനമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടുന്ന കാലത്ത് എറണാകുളം വരാപ്പുഴ/ ചിറയ്ക്കകത്തെ തേങ്ങാപ്പുരക്കലെ ദേവസിച്ചേട്ടന്റെ മകന് ജോസഫ്, മീശ മുളക്കാത്തൊരു ചെറുക്കനായിരുന്നു. ജന്മനാ തന്നെ ഒരെലുമ്പനുമായിരുന്നു. അവനെകാണുന്ന ഏവരുടെയും മുന്നില്‍ തിര്‍ത്തും ആരോഗ്യരഹിതന്‍.അല്പം മുതിര്‍ന്നപ്പോള്‍ പഠിത്തത്തേക്കാള്‍ താല്പര്യം വോളിബോള്‍ കളിയോടായി. നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു ജാഗ്രത അവനില്‍ രൂഡമൂലമാകാന്‍ തുടങ്ങി. എതിര് കോര്‍ട്ടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അടിച്ചിരുത്തപ്പെട്ടേക്കാവുന്ന ഒരു സ്മാഷ്….. തന്ത്രപരമായ ഒരു പ്ലേസിംഗ്…… അതായിരുന്നു എപ്പോഴും അവന്റെ മനസിലെ…
കൃപയിലേക്ക് ഒരു തിരിച്ചുവരവ് / ഡോ. സോളമന് എ. ജോസഫ് ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍ നാളുകളായി വിട്ടുമാറാത്ത കാലുവേദനയുമായിട്ടാണ് ക്രൈം ബ്രാഞ്ച് എസ്ഐ ആയിരുന്ന അദ്ദേഹം ഒപിയില്‍ വന്നത്. ഉറക്കം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള അസഹ്യമായ വേദന. കുറെനേരം കാലു തിരുമ്മിയാല്‍ മാത്രമേ ആശ്വാസം കിട്ടിയിരുന്നുള്ളൂ. കാലിലെ രക്തയോട്ടത്തിന് ബ്ലോക്ക് ഉണ്ടെന്ന് സംശയം തോന്നും വിധത്തിലുള്ള വിവരണം. സിഗററ്റ് വലിക്കാറുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. ഉണ്ടെന്ന് മറുപടിയും കിട്ടി.”ഒരു ദിവസം എത്രയാണ് വലിക്കുക?” ബ്ലോക്ക് ആകുമെന്ന നിഗമനം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ചോദ്യം. ”കുറഞ്ഞത് ഒരു പാക്കറ്റെങ്കിലും” എന്നായിരുന്നു മടിച്ചുകൊണ്ടുള്ള മറുപടി. രക്തയോട്ടത്തിന്റെ സ്കാന്‍ ചെയ്യാനായി നിര്‍ദേശിച്ചു. തൊട്ടടുത്ത ആഴ്ച സ്കാനുമായി അയാള്‍ ഒപിയില്‍ തിരിച്ചുവന്നു. മുട്ടിനു താഴെയുള്ള രക്തകുഴലുകളില്‍ നന്നായി രക്തം കട്ടപിടിച്ചിരുന്നു. സാമാന്യം വലിപ്പമുള്ള ബ്ലോക്കുകളായിരുന്നു. ”ആന്‍ജിയോപ്ലാസ്റ്റി കൊണ്ട് മാറ്റാന്‍ കഴിയുകയില്ല. ബൈപാസ് ശസ്ത്രക്രിയ കൊണ്ട് അല്പം ആശ്വാസം കിട്ടിയേക്കാം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ കൂടിയൊന്ന് കാണിക്കണം,” ഞാന്‍ നിര്‍ദേശിച്ചു. ”സിഗററ്റ്…
ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
അഗലിഗ-എഫാബോയിലെ സെന്റ് പോൾസ് ഇടവക വികാരിയായ ഫാ. വിൽഫ്രഡ് എസെംബയ്ക്കാണ് സായുധധാരികളില്‍ നിന്നു മോചനം ലഭിച്ചിരിക്കുന്നത്.
വത്തിക്കാൻ മീഡിയായുടെ യൂട്യൂബ് ചാനലുകളിൽ വിവിധ ഭാഷകളിലായാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.
എഡിറ്റോറിയൽ / ജെക്കോബി പ്രധാനമന്ത്രി മോദിയുടെ സാന്ത്വനമന്ത്രത്തിനായി കാത്തിരിക്കുകയായിരുന്നു, ഭയാനകമായ സംഘര്‍ഷങ്ങളില്‍ മുറിവേറ്റ മണിപ്പുരി ജനത. രണ്ടു വര്‍ഷവും നാലു മാസവും പത്തു ദിവസവും നീണ്ട കാത്തിരിപ്പിനൊടുവില്‍, ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രത്യാശയുടെ പുത്തന്‍ പുലരി വാഗ്ദാനം ചെയ്ത്, 8,500 കോടി രൂപയുടെ 31 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മണിപ്പുരിലൂടെ നാലു മണിക്കൂറുകൊണ്ട് മോദി കടന്നുപോയി. 2023 മേയില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെയും വംശഹത്യയുടെയും കൊടുംഭീകരതയ്ക്ക് അറുതിവരുത്തുന്നതിന് ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ഡിവിഷനുകളുടെയും അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, മണിപ്പുര്‍ പൊലീസ് ബറ്റാലിയനുകളുടെയും ബൂട്ടുകളെക്കാള് പ്രധാനമന്ത്രിയുടെ ഉറച്ചശബ്ദമൊന്നുമാത്രം മതി എന്നു വിശ്വസിച്ചിരുന്ന ജനങ്ങളോട്, ”ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ഭാരത സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് വിളിച്ചുപറയാന്‍ 864 ദിവസം വൈകിയതെന്തിന് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെയും കുട്ടികളെയും, പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ട് 280 ദുരിതാശ്വാസ ക്യാമ്പുകളിലായി നരകിക്കുന്ന 60,000 ആഭ്യന്തര അഭയാര്‍ഥികളെയും ഓര്‍ത്തുകൊണ്ട്…
സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി വെളിപ്പെടുത്തുന്നതാണ് സംഭവം.
വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
ഉറിയും ചിരിക്കും / കെ ജെ സാബു xന്റെ പ്രിയസുഹൃത്തിനെ നിരീക്ഷിച്ചാൽ മതി y യുടെ ‘കൊണവതിയാരം’ അറിയാൻ .ലോകം ഏറ്റവും വെറുക്കുന്ന ഡൊണൾഡ് ട്രംപ് ആണ് നരേന്ദ്രമോദിയുടെ ‘മൈ പ്രണ്ട്’. എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “പ്രിയ സുഹൃത്ത് നരേന്ദ്ര’ എന്നാണ് വീഡിയോ സന്ദേശത്തിൽ മോദിയെ അഭിസംബോധന ചെയ്യുന്നത്. “പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്ത് നരേന്ദ്ര, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിൽ നാം ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തെയും സൗഹൃദത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ. നിങ്ങളെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ’ – നെതന്യാഹു പറഞ്ഞു. നേരത്തെ, യുഎസ് പ്രസിഡന്റ് മോദിയെ നേരിട്ട് വിളിച്ച് ജന്മദിനാശംസ അറിയിച്ചിരുന്നു.ഗുജറാത്തിലെ മനുഷ്യരെ തമ്മിലടിപ്പിച്ചും കൊന്നും വിജയക്കൊടിപാറിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ…
മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
